Activate your premium subscription today
Friday, Apr 18, 2025
തൊഴിൽ തേടുന്ന യുവതയുടെ നെഞ്ചിലെ വിങ്ങലും വേവലാതിയും തിരിച്ചറിയുന്ന ആർക്കും അവഗണിക്കാൻ കഴിയുന്നതല്ല സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന വനിതാ സിവിൽ പൊലീസ് ഓഫിസർ (സിപിഒ) റാങ്ക് ഹോൾഡർമാരുടെ സമരം. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ രണ്ടു മാസത്തിലേറെയായി നടത്തുന്ന അനിശ്ചിതകാല സമരത്തിനെതിരെ സ്വീകരിച്ച നിലപാടുതന്നെയാണ് സർക്കാരിന് വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സ് സമരത്തോടും. തങ്ങളുടേതല്ലാത്ത ഏതു സമരത്തെയും പരമാവധി ഇകഴ്ത്തിക്കാട്ടുന്നതും അധിക്ഷേപിക്കുന്നതും ശീലമാക്കിയ സിപിഎമ്മിന് ഈ സമരക്കാർ ശത്രുക്കളായതിൽ അദ്ഭുതമില്ല.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യപ്രതികളിലൊരാളായ തഹാവൂർ ഹുസൈൻ റാണയെ 16 വർഷത്തിനുശേഷം ഇന്ത്യൻ നിയമത്തിനു മുന്നിലെത്തിക്കാനായത് രാജ്യത്തിന്റെ നയതന്ത്ര –നിയമ മേഖലകൾ കൈകോർത്തുനേടിയ വിജയം തന്നെയാണ്.
വീട്ടിലെ പ്രസവം എന്ന ജീവൻവച്ചുള്ള ഞാണിന്മേൽക്കളിയിൽ ഒരു യുവതികൂടി ബലിയാടായിരിക്കുന്നു. പെരുമ്പാവൂർ അറയ്ക്കപ്പടി പ്ലാവിൻചുവട് കൊപ്രമ്പിൽ കുടുംബാംഗം അസ്മ എന്ന മുപ്പത്തഞ്ചുകാരി. മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടിൽവച്ച് പ്രസവത്തിനിടെയാണ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച മരണം സംഭവിച്ചത്.
പരീക്ഷയും മൂല്യനിർണയവും ഫലപ്രഖ്യാപനവുമൊക്കെ കുറ്റമറ്റു നടത്താൻ ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ പരീക്ഷ എഴുതുന്നവർക്കെതിരെയുള്ള കുറ്റംതന്നെയാണ്. വിദ്യാർഥികളുടെയും തൊഴിലന്വേഷകരുടെയും കഠിനാധ്വാനവും പ്രതീക്ഷകളുമൊക്കെ ചേർന്നതാണ് ഉത്തരക്കടലാസിന്റെ മൂല്യം. അതുകൊണ്ടുതന്നെ, അശ്രദ്ധകൊണ്ടും ഉത്തരവാദിത്തമില്ലായ്മകൊണ്ടും പരീക്ഷാനടപടികളിൽ കളങ്കമേൽപിക്കുന്നവർ കടുത്തതെറ്റാണു ചെയ്യുന്നത്.
രാജ്യത്തിന്റെയാകെ നൊമ്പരമായി മാറിയ വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായ ടൗൺഷിപ്പിന് ഇന്നു കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുകയാണ്. പ്രതീക്ഷിച്ചതിലും കുറച്ചു വൈകിയെങ്കിലും, മഹാദുരന്തമുണ്ടായി 8 മാസത്തിനുള്ളിൽ ടൗൺഷിപ് പദ്ധതിയുടെ പ്രധാന കടമ്പ പൂർത്തിയാക്കാനായതിൽ സംസ്ഥാന സർക്കാരിനു തീർച്ചയായും അഭിമാനിക്കാം.
ഇത്തവണത്തെ ഹജ് തീർഥാടനനിരക്ക് കേന്ദ്ര ഹജ് കമ്മിറ്റി പുറത്തുവിട്ടതോടെ കേരളത്തിലെ ഏക പൊതുമേഖലാ വിമാനത്താവളമായ കോഴിക്കോടിനുമേൽ ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കുന്നു. കേരളത്തിൽ കോഴിക്കോടിനുപുറമേ, കണ്ണൂരും കൊച്ചിയുമാണു ഹജ് എംബാർക്കേഷൻ പോയിന്റുകൾ (പുറപ്പെടൽ കേന്ദ്രങ്ങൾ).
സംസ്ഥാനത്തിനുമേൽ പിടിമുറുക്കുന്ന ലഹരിവല എത്രത്തോളം വിസ്തൃതവും ആപൽക്കരവുമാണെന്നു ബോധ്യപ്പെടാൻ ഈയിടെയുണ്ടായ ചില സംഭവങ്ങൾതന്നെ ധാരാളം. ഏറ്റവുമൊടുവിലായി, കളമശേരി ഗവ. പോളിടെക്നിക് കോളജിലെ ‘പെരിയാർ’ ഹോസ്റ്റലിൽ പൊലീസ് നടത്തിയ റെയ്ഡിൽ രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തതിനോടൊപ്പം കഞ്ചാവ് തൂക്കിവിൽക്കുന്നതിനുള്ള ത്രാസ് വരെ കണ്ടെടുക്കുകയുണ്ടായി.
സ്വകാര്യ മൂലധനനിക്ഷേപത്തിനു വാതിൽ തുറന്നിട്ടും വിഭവസമാഹരണത്തിനു ജനങ്ങൾക്കുമേൽ ഭാരം കയറ്റുന്നതുൾപ്പെടെയുള്ള ഏതു മാർഗവും സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചുമാണ് കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊടിയിറങ്ങിയത്. നിർണായകമായ നയംമാറ്റങ്ങൾക്കു സമ്മേളനം പച്ചക്കൊടി കാട്ടിയിരിക്കുന്നു.
അപായമുനമ്പിലാണു കേരളം. അടുത്ത കാൽവയ്പ് ചിലപ്പോൾ കടുത്ത ദുരന്തത്തിലേക്കാവാം എന്ന മുന്നറിയിപ്പ് നാം നെഞ്ചിടിപ്പോടെ കേട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിനങ്ങളിലെ വാർത്തകളിൽ ചോരവീണു തെളിയുന്ന നമ്മുടെ നാടിന്റെ ചിത്രം അത്രമേൽ ഭയപ്പെടുത്തുന്നതാണ്.
ഒരാൾ മരിക്കുമ്പോൾ മരിക്കുന്നത് ആ ഒരാൾ മാത്രമല്ല. മരിച്ചയാളുമായി ബന്ധപ്പെട്ട ഓരോരുത്തരെയും ആ മരണം പലവിധത്തിൽ ബാധിക്കുന്നു. ആത്മഹത്യ ചെയ്യുന്നവരാകട്ടെ, പ്രിയപ്പെട്ടവർക്കു തീരാസങ്കടം നൽകിയാണു കടന്നുപോകുന്നത്. സ്വയംജീവനൊടുക്കുന്നവരുടെ എണ്ണം ഭയപ്പെടുത്തുംവിധം കേരളത്തിൽ വർധിച്ചുവരികയാണെന്ന യാഥാർഥ്യത്തോടൊപ്പം അത്രയും കുടുംബങ്ങളുടെ സങ്കടംകൂടി ചേർത്തുവയ്ക്കേണ്ടതുണ്ട്.
Results 1-10 of 1488
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.