Activate your premium subscription today
Monday, Apr 21, 2025
തിരുവനന്തപുരം ∙ പോക്സോ കേസുകള്‍ അന്വേഷിക്കുന്നതിന് പൊലീസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതിന് 304 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിവൈഎസ്പി - 4, എസ്ഐ - 40, എഎസ്ഐ - 40, എസ്സിപിഒ - 120, സിപിഒ - 100 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിക്കുക. 2025-26 വര്‍ഷത്തെ കരട് മദ്യനയത്തിനും മന്ത്രിസഭ അംഗീകാരം നൽകി.
കെൽട്രോൺ കഴിഞ്ഞ സാമ്പത്തിക വർഷം 1056.94 കോടി രൂപയുടെ വിറ്റുവരവു രേഖപ്പെടുത്തി. സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിതെന്നു മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ സാമ്പത്തിക വർഷം 643 കോടി ആയിരുന്നു വിറ്റുവരവ്.
കോട്ടയം∙ റോഡപകടങ്ങൾ പെരുകുമ്പോഴും റോഡ് ക്യാമറ പദ്ധതിയിൽ സർക്കാരിന്റെ അലംഭാവം. പദ്ധതി ആരംഭിച്ച 2023 ജൂൺ 5 മുതൽ ഈ മാസം വരെ നിയമലംഘകർക്ക് കെൽട്രോൺ അയച്ചത് 87 ലക്ഷം ചലാൻ. 500 രൂപ ശരാശരി പിഴ കണക്കാക്കിയാലും സർക്കാരിനു ലഭിക്കേണ്ടത് 435 കോടി. എന്നാൽ, പദ്ധതി നടത്തിപ്പുകാരായ കെൽട്രോണിന് ജൂൺ മാസം മുതൽ പ്രവർത്തന ചെലവായി നൽകേണ്ട 22 കോടി സർക്കാർ നൽകിയിട്ടില്ല. ചലാൻ അയയ്ക്കാനും ജീവനക്കാർക്കു പണം നൽകാനും കഷ്ടപ്പെടുകയാണ് കെൽട്രോൺ. ക്യാമറകളുടെ പ്രവർത്തനത്തിനായി ഒരു മാസം വേണ്ടത് ഒരു കോടിയിലധികം രൂപയാണ്.
കൊച്ചി∙ കെല്‍ട്രോണ്‍ നിര്‍മിച്ച തന്ത്ര പ്രധാന ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വ്യവസായ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തില്‍ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് കൈമാറി. കൊച്ചി മണ്‍സൂണ്‍ എംപ്രസ് ഹോട്ടലില്‍ നടന്ന ചടങ്ങിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, എന്‍പിഒഎല്‍, ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്ഡ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് കൈമാറിയത്. സോണാര്‍
‘പല കാരണങ്ങൾ കൊണ്ട് പല കേന്ദ്രങ്ങളും തമസ്കരിക്കാൻ ശ്രമിച്ച നേതാവാണ് സി. അച്യുതമേനോൻ. കൃഷിക്കാരന് കൃഷിഭൂമിയും തൊഴിലാളിക്ക് ഗ്രാറ്റുവിറ്റിയും പാവങ്ങൾക്ക് ലക്ഷം വീടും കൊടുത്ത ഗവൺമെന്റിനെ ഇടതുപക്ഷ ഗവൺമെന്റായി അംഗീകരിക്കാൻ കൂട്ടാക്കാത്ത ചില ചരിത്ര വ്യാഖ്യാതാക്കൾക്ക് മറച്ചുവയ്ക്കാൻ കഴിയാത്ത കമ്യൂണിസ്റ്റ്ശോഭയുടെ പേരാണ് അച്യുതമേനോൻ’ ‘നവയുഗ’ത്തിൽ ഇങ്ങനെ എഴുതിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ്. അച്യുതമേനോന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന കാര്യം വ്യക്തമാക്കിക്കൊണ്ടാണ് ബിനോയ് വിശ്വം ലേഖനമെഴുതിയത്. ആര്, എന്തുകൊണ്ട് അച്യുതമേനോനെ തമസ്കരിക്കുന്ന എന്ന കാര്യം എല്ലാവർക്കും വ്യക്തമായറിയാം എന്നതിനാലാകണം പാർട്ടി സെക്രട്ടറി ഇങ്ങനെ അവസാനിപ്പിച്ചത്. പയ്യന്നൂർ നിന്ന് പ്രതിമയുമായി പുറപ്പെട്ട ജാഥയിലുടനീളം ‘സി. അച്യുതമേനോൻ നവകേരള ശിൽപി’ ആണെന്ന കാര്യം പ്രത്യേകം ഓർമിപ്പിക്കണമെന്നും പാർട്ടി നിർദേശം നൽകിയിരുന്നു. ‘അച്യുതമേനോന്റെ പാർട്ടി’ എന്ന പരിഗണന കേരളീയർ സിപിഐക്ക് ഇപ്പോഴും നൽകുന്നതിനാൽ അക്കാലം തിരിച്ചുപിടിക്കാനായി പാർട്ടി നടത്തുന്ന ശ്രമങ്ങൾക്ക് സവിശേഷമായ തലങ്ങളുണ്ട്.
തിരുവനന്തപുരം ∙ സർക്കാരിന്റെ താൽപര്യത്തിനു വിരുദ്ധമാവുകയോ പ്രതിരോധത്തിലാവുകയോ ചെയ്യുന്ന വിഷയങ്ങളിൽ അന്വേഷണം നീട്ടുകയോ റിപ്പോർട്ട് പൂഴ്ത്തുകയോ ചെയ്യുന്ന പതിവു തുടരുന്നു. പങ്കാളിത്ത പെൻഷൻ മുതൽ റോഡ് ക്യാമറ വിവാദം വരെ നീളുന്ന പൂഴ്ത്തലുകളിൽ ഏറ്റവും ഒടുവിലത്തേതു വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട തീരശോഷണം പഠിച്ച കമ്മിറ്റിയുടെ റിപ്പോർട്ടാണ്.
തിരുവനന്തപുരം∙ സമുദ്ര മേഖലയ്ക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചു നൽകുന്നതിനായി കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്നും 97 കോടി
മത്സരാധിഷ്ഠിത ടെൻഡറിലൂടെ തമിഴ്നാട് സർക്കാരിന്റെ 1076 കോടി രൂപയുടെ ഓർഡർ നേടിയെടുത്ത് കെൽട്രോൺ. തമിഴ്നാട്ടിലെ 7985 സ്കൂളുകളിൽ 8209 ഹൈടെക് ഐടി ലാബുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയ്ക്കായി 519 കോടി രൂപയുടെയും, സ്കൂളുകളിൽ 22931 സ്മാർട്ട് ക്ലാസ് റൂമുകൾക്കു 455 കോടി രൂപയുടെയും, പ്രൈമറി സ്കൂളിലെ അധ്യാപകരുടെ ഉപയോഗത്തിനായുള്ള 79723 ടാബ്ലറ്റ് കംപ്യൂട്ടറുകൾ നൽകുന്നതിനു 101 കോടി രൂപയുടെയും ഓർഡറാണു ലഭിച്ചത്.
ധർമശാല ∙ കണ്ണൂർ കെൽട്രോണിന് ഒരു ബിഗ് സല്യൂട്ട്! രാജ്യത്തെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം സ്ഥാപിച്ച കെൽട്രോൺ അഭിമാന നേട്ടത്തിലേക്ക്. ഐഎസ്ആർഒയുടെ സാങ്കേതിക സഹായത്തോടെയാണു നൂതന പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ വിഎസ്എസ്സി, സിഎംഇടി, എൻഎംപിഎൽ എന്നിവയും ഗവേഷണത്തിനു
തിരുവനന്തപുരം∙ റോഡ് ക്യാമറകൾ പ്രവർത്തിപ്പിക്കുന്ന കെൽട്രോണിനു നല്‍കാനുള്ള തുകയിൽ 9.39 കോടിരൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. പദ്ധതി നടത്തിപ്പിനായി 23 കോടി രൂപയാണ് കെൽട്രോണിന് ഇതുവരെയായി ലഭിക്കാനുള്ളത്. തുക അനുവദിക്കാത്തതിനാൽ നിയമലംഘനങ്ങൾക്ക് ചെല്ലാൻ അയയ്ക്കുന്ന പ്രവർത്തനങ്ങൾ
Results 1-10 of 100
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.