Activate your premium subscription today
Friday, Mar 14, 2025
Dec 8, 2023
കൊൽക്കത്ത ∙ മിസോറം മുഖ്യമന്ത്രിയായി സെഡ്പിഎം നേതാവ് ലാൽഡുഹോമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മിസോറമിന്റെ ചരിത്രത്തിൽ ആദ്യമായാണ് മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്), കോൺഗ്രസ് ഇതര സർക്കാർ അധികാരത്തിലെത്തുന്നത്. ഗവർണർ ഹരിബാബു കംഭംപാടി സത്യപ്രതിഞ ചൊല്ലിക്കൊടുത്തു. 40 അംഗ നിയമസഭയിൽ 27 സീറ്റാണ് സെഡ്പിഎം നേടിയത്.
ഐസ്വാൾ∙ സോറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) നേതാവ് ലാൽഡുഹോമ മിസോറം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലാൽഡുഹോമയ്ക്ക് ഗവർണർ ഹരി ബാബു കമ്പംപാട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റു പതിനൊന്ന് സെഡ്പിഎം നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
Dec 4, 2023
കൊൽക്കത്ത ∙ രാജിവച്ച മിസോറം മുഖ്യമന്ത്രിയും മിസോ നാഷനൽ ഫ്രണ്ട് നേതാവ് സോറാംതാംഗ ആയുധംവച്ച് കീഴടങ്ങിയ മിസോ സായുധസേനാ നേതാവാണ്. ആ കീഴടങ്ങലിനു നേതൃത്വം നൽകിയത് അന്നത്തെ ഐപിഎസ് ഉദ്യോഗസ്ഥൻ ലാൽഡുഹോമ. കാലം പിന്നിട്ടപ്പോൾ മുഖ്യമന്ത്രിയായ സോറാം താംഗയെ ‘കീഴടക്കി’ 74 കാരനായ ലാൽഡുഹോമ മുഖ്യമന്ത്രിയാവുന്നു. അന്ന് തോക്ക് താഴെവയ്പിച്ചു; ഇപ്പോൾ അധികാരവും. ഐപിഎസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ഗോവയിൽ ജോലി ചെയ്യുമ്പോഴാണു ലാൽഡുഹോമ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയുമായി ഡൽഹിയിലെത്തുന്നത്.
കൊൽക്കത്ത ∙ മിസോറമിൽ ത്രിശങ്കുസഭയായിരിക്കുമെന്ന എക്സിറ്റ് പോൾ പ്രവചനത്തെ അപ്പാടെ തള്ളിക്കളഞ്ഞാണ് സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) വൻ വിജയം നേടിയത്. മിസോറം സംസ്ഥാനം രൂപീകരിച്ച 1987 മുതൽ ഇതുവരെ എംഎൻഎഫും കോൺഗ്രസുമാണു മാറിമാറി ഭരിച്ചത്. 2 ടേമുകളിൽ ഒരു പാർട്ടി ഭരിച്ച ശേഷം ഭരണം മാറുന്ന രീതിയായിരുന്നു ഇതുവരെ. ശക്തമായ ഭരണവിരുദ്ധവികാരം അലയടിച്ച തിരഞ്ഞെടുപ്പിൽ, സാധാരണനിലയിൽ കോൺഗ്രസിനു ലഭിക്കുമെന്നു കരുതപ്പെട്ട ഭരണവിരുദ്ധവോട്ടുകൾ സെഡ്പിഎമ്മിനു ലഭിച്ചു. 2018 ൽ രൂപീകരിച്ച സെഡ്പിഎമ്മിന്റെ സ്ഥാനാർഥികൾ ആദ്യമായാണ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായിട്ടാണ് പാർട്ടി സ്ഥാനാർഥികൾ മത്സരിച്ചിരുന്നത്. 8 സീറ്റ് നേടി പ്രധാന പ്രതിപക്ഷമാകുകയും ചെയ്തു.
സൗത്ത് ടുപുയി (മിസോറം) ∙ ‘കോർണർ’ മീറ്റിങ് കിക്കുകളിലൂടെ യുവത്വത്തിന്റെ ഹരമായി മുന്നേറി ജെജെ ഗോളടിച്ചു. ഒരു കാലത്ത് രാജ്യത്തെ വിലപിടിപ്പുള്ള ഫുട്ബോൾ താരങ്ങളിലൊരാളായ ജെജെ ലാൽപെഖുല മിസോറം തിരഞ്ഞെടുപ്പിൽ സൗത്ത് ടുപുയി മണ്ഡലത്തിലാണു സോറം പീപ്പിൾസ് മൂവ്മെന്റിനെ വിജയിപ്പിച്ചത്. എതിരാളി മിസോ നാഷനൽ ഫ്രണ്ടിന്റെ ഡോ. ആർ. ലാൽതംഗ്ലിയാനയുടെ ശക്തമായ പ്രതിരോധവലയം ഭേദിച്ചത് 135 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. കോൺഗ്രസ് സ്ഥാനാർഥി സി. ലാൽഡിന്റ് ലുവാംഗ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
കൊൽക്കത്ത ∙ 36 വർഷം മാറിമാറി ഭരിച്ച മിസോ നാഷനൽ ഫ്രണ്ടിനെയും (എംഎൻഎഫ്) കോൺഗ്രസിനെയും പുറന്തള്ളി പ്രാദേശിക പാർട്ടികളുടെയും പൗരസംഘടനകളുടെയും കൂട്ടായ്മയായ സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) മിസോറമിൽ അധികാരത്തിലെത്തി. 40 അംഗ നിയമസഭയിൽ സെഡ്പിഎം 27 സീറ്റ് നേടിയപ്പോൾ നിലവിലെ ഭരണകക്ഷിയായ എംഎൻഎഫിന് ലഭിച്ചത് 10 സീറ്റ് മാത്രം. കോൺഗ്രസ് ഒരു സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ ബിജെപി 2 സീറ്റിൽ ജയിച്ചു.
മിസോറമിൽ 15 വനിതകൾ മത്സരിച്ചതിൽ ഇത്തവണ 3 പേർ ജയിച്ചു. ഇത്രയധികം വനിതകൾ ജയിക്കുന്നത് ഇതാദ്യമാണ്. പല ടേമിലായി 4 വനിതകൾ മാത്രമാണു മുൻപ് നിയമസഭയിലെത്തിയത്. മന്ത്രിയായത് ഒരാളും. വനിതാ ബിൽ പാർലമെന്റ് പാസാക്കിയതിനു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 5 സംസ്ഥാനങ്ങളിലായി വിജയിച്ചത് 79 വനിതകളാണ് (11.63%). 679 സീറ്റുകളിലാണ് വനിതകൾ മത്സരിച്ചത്. 2018 ൽ ജയിച്ചത് 64 വനിതകളായിരുന്നു (9.43%).
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ 5 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് അമിത പ്രാധാന്യം ലഭിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ലോക്സഭയിലേക്ക് രാജ്യമെമ്പാടും നടത്തുന്ന പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുന്പെത്തുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയാണ് അതിൽ പ്രധാനം. ഒരു സെമിഫൈനൽ പ്രതീതി. പഞ്ചയുദ്ധം, പഞ്ചാംഗം, അഞ്ചിലങ്കം എന്നിങ്ങനെ വ്യത്യസ്തമായ രീതിയിലാണ് 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. മുൻതിരഞ്ഞെടുപ്പിൽ ഈ 5 സംസ്ഥാനങ്ങളിൽ കുറച്ച് മാത്രം പ്രാധാന്യവും സമയവും റിപ്പോർട്ടുകളിൽ ലഭിക്കുന്നത് മിസോറമിനാണ്. ഇക്കുറി അത് തിരുത്തപ്പെട്ടു. മിസോറമിൽ ചർച്ചയായ രാഷ്ട്രീയ വിഷയങ്ങളും ചതുഷ്കോണ മത്സരം പകരുന്ന പോരാട്ടച്ചൂടുമായിരുന്നു കാരണം. ഇതിനൊപ്പം വോട്ടെണ്ണൽ ദിനം മാറ്റിയതും മിസോറം ഫലം കൂടുതൽ ചർച്ച ചെയ്യപ്പെടാൻ കാരണമായി. ഭൂരിഭാഗം എക്സിറ്റ് പോൾ പ്രവചനങ്ങളെയും തോൽപിച്ച ഫലമാണ് മിസോറമിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. പാരമ്പര്യം അവകാശമുദ്രയാക്കിയ, ആഴത്തിൽ വേരൂന്നിയ പാർട്ടികളെ കൈവിട്ട് ജനം പുതിയ പാർട്ടിക്ക് ഭരിക്കാനുള്ള അവസരം നൽകി. ഈ ഫലത്തിലേക്ക് മിസോറമിനെ എത്തിച്ചത് എന്താണ്? പുതിയ താരോദയമായി സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) മാറിയതെങ്ങനെയാണ്? മണിപ്പുരിനെ മുന്നിൽവച്ച് വോട്ട് തേടിയ കോൺഗ്രസിനും മിസോ നാഷനൽ ഫ്രണ്ടിനും പിഴച്ചതെവിടെയാണ്? എങ്ങനെയാണ് ബിജെപി മിസോറമിൽ നില മെച്ചപ്പെടുത്തിയത്? പരിശോധിക്കാം
ഐസ്വാൾ∙ മിസോറമില് സോറംപീപ്പിൾസ് മൂവ്മെന്റ് അധികാരത്തില്. ഭരണകക്ഷിയായ എംഎൻഎഫിനും കോൺഗ്രസിനു വലിയ തിരിച്ചടിയാണ് നേരിട്ടത്. ബിജെപി നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ ഒരു സീറ്റീൽ ജയിച്ച ബിജെപി ഇത്തവണ രണ്ടു സീറ്റുകൾ നേടി. മുഴുവൻ സീറ്റുകളിലും മത്സരിച്ചെങ്കിലും ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്.
Nov 3, 2023
രാജ്യാന്തര ഫുട്ബോളിൽനിന്നു പൊടുന്നനെ വിരമിച്ച സ്റ്റാർ സ്ട്രൈക്കർ ജെജെ ലാൽപെഖുല മിസോറമിലുണ്ട്. ഐസോളിൽ നിന്ന് 6 മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന ടുപുയി എന്ന മനോഹരമായ നിയമസഭാ മണ്ഡലത്തിൽ സോറം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) സ്ഥാനാർഥിയായി. ചെന്നൈ എഫ്സി താരമായിരുന്ന ജെജെ, 8 മാസം മുൻപാണു പ്രഫഷനൽ ഫുട്ബോളിൽ നിന്നു വിരമിച്ചത്. സൂപ്പർ ലീഗിൽ എറ്റവും കൂടുതൽ ഗോളടിച്ച രണ്ടാമത്തെ ഇന്ത്യക്കാരനാണ് ‘മിസോ സ്നൈപ്പർ’ എന്ന ഓമനപ്പേരുള്ള ജെജെ.
Results 1-10 of 12
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.