Activate your premium subscription today
Monday, Mar 24, 2025
കേരളത്തിൽ എൽഎൽബിക്കു പ്രവേശനം ലഭിക്കാൻ മിനിമം മാർക്ക് ഇല്ലാത്ത ഏതാനും വിദ്യാർഥിനേതാക്കളാണ് തട്ടിപ്പു നടത്തിയത്. കേരളത്തിനു പുറത്തുള്ള ചില കോളജുകളിലൂടെ വഴി വളഞ്ഞ വഴിയിൽ പ്രവേശനം നേടാൻ ആയിരുന്നു ആ തട്ടിപ്പ്. മറ്റു സംസ്ഥാനങ്ങളിലെ, മിനിമം മാർക്ക് എന്ന കടമ്പ ഇല്ലാത്ത സ്വകാര്യ ലോ കോളജുകളിൽ ചേർന്ന് ഒന്നാം വർഷ പരീക്ഷ ജയിച്ചതായി വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കി രണ്ടാം വർഷം ഇവിടത്തെ കോളജുകളിൽ പ്രവേശനം നേടുന്നതായിരുന്നു തന്ത്രം.
ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിന്റെ വാർത്ത കേൾക്കുമ്പോൾ എല്ലാവരും കേരളത്തെ നടുക്കിയ പെരുമൺ ദുരന്തത്തെ ഓർക്കുന്നു. 1988 ജൂലൈ എട്ടിനു നടന്ന ആ അപകടം റിപ്പോർട്ട് ചെയ്ത ലേഖകൻ എന്ന നിലയിൽ മറക്കാനാവാത്ത ചില ഓർമകൾ എനിക്കുമുണ്ട്. ബംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന ഐലൻഡ് എക്സ്പ്രസ്
എട്ടു വർഷം മുമ്പ് തിരുവനന്തപുരത്തിന്റെ മേയറായിരുന്ന കെ. ചന്ദ്രിക അന്ന് പന്ത്രണ്ടാം ക്ലാസിൽ എല്ലാ വിഷയത്തിനും നൂറിൽ നൂറു മാർക്കും നേടിയ ഒരു പെൺകുട്ടിയെ തേടി തലസ്ഥാന നഗരിയിലെ മേട്ടുക്കടയിൽ എത്തുന്നു. പരീക്ഷയിൽ മികച്ച വിജയം നേടുന്ന മിടുക്കിക്കുട്ടികളെ കണ്ടെത്തി ആദരിക്കാനുള്ള മേയറുടെ പതിവു യാത്രയായിരുന്നു അത്. എന്നാൽ പെൺകുട്ടിയുടെ വീട് അവരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഒരു ഒറ്റമുറി വാടകവീട്ടിൽ അച്ഛനും അമ്മയും പ്രായമായ രണ്ടു പെൺകുട്ടികളും താമസിക്കുന്നു.
റോഡ് ക്യാമറ അഴിമതി വിവാദം ചർച്ചയാകുമ്പോൾ, കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളിൽ കെൽട്രോൺ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മറയാക്കി നടന്ന വഴിവിട്ട കരാറുകളുടെ ചരിത്രവും തെളിയുന്നു. വൈദ്യുതി പ്ലാന്റ് മുതൽ സ്മാർട് കാർഡ് വരെ, വിവാദ കരാറുകളുടെ നീണ്ട നിര തന്നെയുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ അഴിമതിക്കും സ്വകാര്യ
കെൽട്രോൺ ഇടനില നിന്നു നടപ്പാക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ പദ്ധതി വിവാദമായി കത്തുമ്പോൾ ഏറെക്കുറെ രണ്ടു പതിറ്റാണ്ടു മുൻപ് ബെംഗളൂരുവിലെ ഒരു പൊതുമേഖലാ സ്ഥാപനം ഇടനില നിന്നു നടത്താൻ ശ്രമിച്ച മറ്റൊരു വലിയ അഴിമതി ഒരു വാർത്തയിലൂടെ പൊളിച്ചത് ഓർമ വരുന്നു. 2006 ലെ ഇടതു സർക്കാരിന്റെ കാലത്തായിരുന്നു
കമാൻഡോകളുടെ അകമ്പടിയിൽ വാഹന വ്യൂഹത്തിൽ വിവാദങ്ങളുടെ പൊടിപടലങ്ങൾ ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ കറുത്ത ഒന്നാം നമ്പർ സ്റ്റേറ്റ് കാർ ജൈത്രയാത്ര തുടരുകയാണ്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും പോലുള്ള വിവിഐപികൾ വല്ലപ്പോഴും കേരളത്തൽ എത്തുമ്പോൾ കണ്ടിട്ടുള്ള പത്രാസുള്ള യാത്ര ഇപ്പോൾ ദിവസവും കണ്ട് കേരളീയർ
കേരളത്തിലെ യുവതയെ ഇവിടെ നല്ല പ്രഫഷനൽ കോളജുകളിൽ പഠിപ്പിച്ച് ഇവിടെത്തന്നെ ജോലി ചെയ്ത് ജീവിക്കാൻ സാഹചര്യം ഉണ്ടാക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ധനമന്ത്രിയുടെ സ്വപ്നം. വിദേശ സർവകലാശാലകളിൽപോയി പഠിച്ച് അവിടെ ജോലി ചെയ്തു ജീവിതം ഹോമിക്കുന്നതിനു പകരം വിദേശ
മൂന്നുവർഷത്തിന്റെ ഇടവേളയ്ക്കു ശേഷം കോവിഡിനെ അതിജീവിച്ച് ഐ എഫ് എഫ് കെ രാജ്യാന്തര ചലച്ചിത്രമേള പൂർണ രൂപത്തിൽ മടങ്ങിയെത്തുന്നു. 186 സിനിമകളുമായി 14 തിയേറ്ററുകളിൽ മേളയ്ക്ക് ഇന്ന് തിരി തെളിയുമ്പോൾ ഏറെക്കുറെ മൂന്നു പതിറ്റാണ്ട് മുമ്പ് തലസ്ഥാനത്ത് അരങ്ങേറിയ ആദ്യമേള ഓർമ്മ വരുന്നു. 4 ലക്ഷം രൂപയുടെ ബജറ്റിൽ,
ഒരു നൂറ്റാണ്ട് പ്രായമാകാൻ പോകുന്ന ലോകകപ്പ് ഫുട്ബോൾ ഇതാ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ ‘കയ്യെത്തും ദൂരത്ത്’ എത്തിയിരിക്കുന്നു. ഗൾഫ് രാജ്യമായ ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുമ്പോൾ, കളി നടക്കുന്നത് സ്വന്തം നാട്ടിൽ എന്നതുപോലെ മലയാളി അതിനെ ആഘോഷിക്കുന്നു. ഫിഫ കപ്പ് മത്സര വേദി വൈകാതെ ഇന്ത്യയിലും
രണ്ടു വർഷത്തിന്റെ ഇടവേളയിൽ ഒരേ സ്ഥലത്തു നടന്ന രണ്ടു ദുരന്തങ്ങൾ ഭരണസംവിധാനത്തിനും പൊലീസിനും ഒരുപോലെ നാണക്കേടാവുന്നു. ഒന്ന്, ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മരണപ്പാച്ചിൽ നടത്തിയ കാറിടിച്ച് പത്രപ്രവർത്തകൻ ബഷീർ മരിച്ചത്. രണ്ട്, പുലർച്ചെ നടക്കാനിറങ്ങിയ വനിതാ ഡോക്ടറെ അജ്ഞാതൻ ആക്രമിച്ചത്.
Results 1-10 of 60
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.