Activate your premium subscription today
Wednesday, Mar 26, 2025
ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സിന് വിജയത്തുടക്കം. നാലു വിക്കറ്റ് വിജയമാണ് ചെന്നൈ നേടിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ ചെന്നൈ എത്തി. ഓപ്പണറായി ഇറങ്ങി അവസാന പന്തുവരെ ബാറ്റു ചെയ്ത കിവീസ് താരം രചിൻ രവീന്ദ്രയാണ് അഞ്ചു പന്തുകൾ ബാക്കിനിൽക്കെ ചെന്നൈയുടെ വിജയമുറപ്പിച്ചത്. 45 പന്തുകൾ നേരിട്ട രചിൻ 65 റൺസുമായി പുറത്താകാതെനിന്നു.
കൊച്ചി∙ ‘ഇത്രയും കാലം എവിടെയായിരുന്നു’ എന്ന സിനിമാ ഡയലോഗ് പോലൊന്നാണു ഐഎസ്എൽ 11–ാം സീസൺ പൂർത്തിയാകുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരും ചോദിക്കുന്നത്: എത്ര കാലം ഇങ്ങനെ പോകും? ഒരു ട്രോഫി പോലും നേടാൻ കഴിയാത്ത ദുർവിധിക്കു മാറ്റമില്ല. ടീമിന്റെ പ്രകടനത്തിൽ മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി ആരാധകരും ഒട്ടും ഹാപ്പിയല്ല. തുടർച്ചയായി 3 സീസണുകളിൽ പ്ലേ ഓഫിലെത്തിയ ടീം ഇത്തവണ അതിനും മുൻപേ വീണു.
ഹൈദരാബാദ് ∙ അവസാന മത്സരത്തിലും ബ്ലാസ്റ്റേഴ്സിനു ജയിക്കാനായില്ലെങ്കിലും കേരളത്തിലെ ഫുട്ബോൾ ആരാധകർക്കു വലിയ നിരാശ വേണ്ട. ഹൈദരാബാദിന്റെ മലയാളി താരം സൗരവിന്റെ തകർപ്പൻ ബൈസിക്കിൾ കിക്ക് കാണാനായല്ലോ..! മോണ്ടിനെഗ്രോ താരം ദുഷാൻ ലഗാതോറിന്റെ കന്നിഗോളിൽ ലീഡ് നേടിയ കേരളത്തെ കണ്ണൂരുക്കാരൻ സൗരവിന്റെ സൂപ്പർ ഗോളിന്റെ തിളക്കത്തിലാണ് ഹൈദരാബാദ് പൂട്ടിക്കളഞ്ഞത് (1–1). ഐഎസ്എൽ 11–ാം സീസണിൽ 29 പോയിന്റോടെ എട്ടാം സ്ഥാനത്തായി ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ഫിനിഷിങ്. 8 വിജയവും 5 സമനിലയും കണ്ട ബ്ലാസ്റ്റേഴ്സ് 11 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. പ്ലേഓഫിലെ അവസാനക്കാരായ മുംബൈ സിറ്റിയെക്കാൾ 7 പോയിന്റ് അകലെയാണ് മലയാളി പരിശീലകൻ ടി. ജി. പുരുഷോത്തമനു കീഴിൽ 11 മത്സരം കളിച്ച കേരള ടീമിന്റെ സ്ഥാനം.
ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരം ജയിച്ച് തലയുയര്‍ത്തി മടങ്ങാമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മോഹം തല്ലിക്കെടുത്തി ഹൈദരാബാദ് എഫ്സി. പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഏഴാം മിനിറ്റിൽ മോണ്ടെനിഗ്രോ താരം ദുസാൻ ലഗതോറാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്
കൊച്ചി ∙ ഐഎസ്എൽ മോഹങ്ങൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ്, സീസണിൽ അവശേഷിക്കുന്ന ഏക ചാംപ്യൻഷിപ്പായ സൂപ്പർ കപ്പിൽ ഒന്നാം നിര ടീമിനെ തന്നെ കളത്തിലിറക്കിയേക്കും. പ്ലേ ഓഫിൽ എത്താൻ കഴിയാതെ വന്നതോടെ ഐഎസ്എൽ വിന്നേഴ്സ് ഷീൽഡ്, കപ്പ് സാധ്യതകളിൽ നിന്നു പുറത്തായ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇനി പ്രതീക്ഷ സൂപ്പർ കപ്പിൽ മാത്രം. തിരിച്ചടികൾ മറന്നു മികച്ച രീതിയിൽ സീസൺ അവസാനിപ്പിക്കാൻ മറ്റൊരു വഴിയില്ല. പലപ്പോഴും സൂപ്പർ കപ്പിൽ ഒന്നാം നിര ടീമിനു പകരം യുവതാരങ്ങൾക്കു കൂടുതൽ പ്രാധാന്യമുള്ള ടീമിനെയാണു ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറക്കിയിരുന്നത്. ഇക്കുറി, അതിനു മാറ്റം വരും.
ഐഎസ്എൽ 11–ാം പതിപ്പിലെ ലീഗ് മത്സരങ്ങൾ ഫിനിഷിങ് ലൈനിലേക്ക് അടുക്കുമ്പോൾ സീസണിലെ ഹൈലൈറ്റ് തേടിച്ചെന്നാലെത്തുക രണ്ട് ഉത്തരങ്ങളിലാകും – മോഹൻ ബഗാനും അലാദ്ദീൻ അജാരെയും! സൂപ്പർ ലീഗിന്റെ ചരിത്രത്തിലാദ്യമായി പോയിന്റ് പട്ടികയിൽ അർധശതകം കടന്നു കുതിച്ച ടീം എന്നതാണു ബഗാന്റെ തിളക്കമെങ്കിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കുന്തമുനയും പടവാളുമായ അലാദ്ദീനും ഒരു ‘ഒന്നൊന്നര ടീം’ തന്നെയാണ്.
കൊച്ചി∙ ഈ സീസണിൽ ആരാധകർ അർഹിച്ചത് നൽകാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ലെന്ന് തുറന്നുസമ്മതിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടക്കാല പരിശീലകൻ ടി.ജി. പുരുഷോത്തമൻ. ഇന്നു രാത്രി 7.30ന് കൊച്ചിയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ
കൊച്ചി∙ പ്ലേഓഫ് ഉറപ്പിച്ച ജംഷഡ്പൂര്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിനു സമനില മാത്രം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും അവസാന മിനിറ്റില്‍ വഴങ്ങിയ സെൽഫ് ഗോൾ തിരിച്ചടിയായി. ഇതോടെ മത്സരം 1–1 എന്ന നിലയിൽ അവസാനിച്ചു. 35ാം മിനിറ്റില്‍ കോറു സിങാണ് തകര്‍പ്പന്‍ ഷോട്ടിലൂടെ കേരളത്തെ മുന്നിലെത്തിച്ചത്. ഐഎസ്എലില്‍ ഇതുവരെ ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തോല്‍വി വഴങ്ങിയിട്ടില്ല. 22 മത്സരങ്ങളില്‍ 25 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് 9ാം സ്ഥാനത്താണെങ്കിലും പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും
ശനിയാഴ്ച ഗോവയിൽ നടന്ന ഐഎസ്എൽ ഫുട്ബോൾ മത്സരത്തിൽ, എഫ്സി ഗോവയോടു കൂടി തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറക്കുറെ അവസാനിച്ചു. എങ്കിലും കണക്കിന്റെ കളികളും മറ്റു ടീമുകളുടെ പ്രകടനവും അനുകൂലമായാൽ മാത്രം ബ്ലാസ്റ്റേഴ്സിന് നേരിയ പ്രതീക്ഷയുണ്ട്. പക്ഷേ ബ്ലാസ്റ്റേഴ്സ് ഇനിയുള്ള മൂന്നു കളികളും ജയിക്കണം. ഇപ്പോഴത്തെ ഫോം പരിഗണിക്കുമ്പോൾ അതു സാധിക്കുമോയെന്ന ചോദ്യം ബാക്കി. കൊൽക്കത്ത മോഹൻ ബഗാൻ, എഫ്സി ഗോവ, ജംഷഡ്പുർ എഫ്സി, ബെംഗളൂരു എഫ്സി എന്നീ ടീമുകൾ പ്ലേ ഓഫ് ഉറപ്പാക്കിക്കഴിഞ്ഞു. ഇനി 2 ടീമുകൾക്കു കൂടിയാണു പ്ലേ ഓഫിന് അർഹത. നോർത്ത് ഇൗസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റിയും (32 പോയിന്റ് വീതം) അഞ്ചും ആറും സ്ഥാനങ്ങളിലുണ്ട്. ഒഡീഷ എഫ്സി (29) ഏഴാം സ്ഥാനത്ത്. ഇതിനും പിന്നിലാണ്, 21 കളികളിൽ 24 പോയിന്റുമായി ചെന്നൈയിൻ, ഈസ്റ്റ് ബംഗാൾ, ബ്ലാസ്റ്റേഴ്സ്, പഞ്ചാബ് എഫ്സി എന്നീ ടീമുകളുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് കണക്കുകൂട്ടലുകളുടെ പെട്ടി അടച്ചുപൂട്ടി എഫ്സി ഗോവ. ഫറ്റോർദ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ‘ഗോവൻ കാർണിവലിൽ’ ബ്ലാസ്റ്റേഴ്സിന്റെ തോൽവി മറുപടിയില്ലാത്ത 2 ഗോളുകൾക്ക്. ഐകർ ഗുറോടെസനയും മുഹമ്മദ് യാസിറുമാണ് ഗോവയ്ക്കായി ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് വരുത്തിയ മിസ് പാസുകളാണ് ഇരുഗോളുകളിലേക്കും വഴിതുറന്നത്. 24 പോയിന്റുമായി പത്താം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇനി ബാക്കിയുള്ളത് 3 മത്സരങ്ങൾ. മാർച്ച് ഒന്നിന് ജംഷഡ്പുരിനെതിരെ കൊച്ചിയിലാണ് അടുത്ത കളി.
Results 1-10 of 640
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.