Activate your premium subscription today
Wednesday, Mar 26, 2025
അടിമാലി ∙ വിനോദസഞ്ചാരത്തിന് കുടുംബാംഗങ്ങൾക്കൊപ്പം മൂന്നാറിൽ എത്തിയ സംഘത്തിൽപ്പെട്ടയാൾ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് മരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി മെഹുൽ മധുസൂദനൻ റസാനിയ (47) ആണ് മരിച്ചത്. മൂന്നാർ സന്ദർശനത്തിനു ശേഷം അമ്പഴച്ചാൽ സ്റ്റാർ എമിറേറ്റ്സ് റിസോർട്ടിൽ ഭാര്യ ഡിംപിൾ, മാതാവ് എന്നിവരോടൊപ്പം ഇദ്ദേഹം ശനിയാഴ്ച രാത്രി മുറിയെടുത്തു താമസിച്ചു. ഇന്നലെ തേക്കടിക്കു പോകാനിരിക്കെയാണ് പുലർച്ചെ ഒന്നേകാലിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കവിത്രയത്തിലെ ഭക്തകവി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മദേശം തുഞ്ചൻപറമ്പിലാണ്. അമൂല്യമായ കൃതികളുടെ വലിയ ശേഖരവും ഇവിടെയുണ്ട്. ആർട്ടിസ്റ്റ് നമ്പൂതിരി, ഇഎംഎസ് നമ്പൂതിരിപ്പാട്,വി ടി ഭട്ടതിരിപ്പാട്,പൂന്താനം, ഇടശ്ശേരി ഗോവിന്ദൻ നായർ, വള്ളത്തോൾ, മോയിൻകുട്ടി വൈദ്യർ, വൈദ്യരത്നം പി എസ് വാര്യർ, കമല സുരയ്യ...എന്നീ പ്രതിഭകളുടെ ജന്മദേശവും മലപ്പുറം ജില്ലയിലാണ്.
മൂന്നാർ ∙ ഗതാഗതമന്ത്രിയെ വഴിയിൽ തടയാൻ ശ്രമിച്ച മൂന്നാറിലെ ഓട്ടോ, ജീപ്പ്, ടാക്സി ഡ്രൈവർമാർക്കെതിരെ മന്ത്രി ഗണേഷ്കുമാറിന്റെ തിരിച്ചടി. രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ ടാക്സി വാഹനങ്ങളുടെയും രേഖകൾ പരിശോധിച്ചു ഹാജരാക്കാൻ മന്ത്രി വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി ഇറക്കിയ റോയൽവ്യൂ ഡബിൾ ഡെക്കർ ബസ് ഉദ്ഘാടനം ചെയ്യാൻ മൂന്നാറിലെത്തിയതായിരുന്നു മന്ത്രി.
പുതിയ 74 ടൂറിസം കേന്ദ്രങ്ങൾ കൂടി എക്സൈസ് വകുപ്പു വിജ്ഞാപനം ചെയ്തതോടെ ഇവ ഉൾപ്പെടുന്ന മുഴുവൻ വില്ലേജുകളിലെയും ബാർ, ബീയർ പാർലർ പ്രവർത്തനസമയം 2 മണിക്കൂർ കൂടി നീളും. രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാം. എന്നാൽ കൊച്ചി ഉൾപ്പെടെയുള്ള വലിയ നഗരങ്ങളെ ഒഴിവാക്കി ടൂറിസം കേന്ദ്രങ്ങളുടെ അതിർത്തി നിർണയിച്ചതോടെ, വിജ്ഞാപനത്തിലൂടെ നൈറ്റ് ടൂറിസത്തിനു കാര്യമായ പ്രയോജനം ലഭിക്കില്ല.
നിരന്നുകിടക്കുന്ന പുൽമേടുകൾ, നട്ടുച്ചയ്ക്കും തണുത്ത കാറ്റ്. വാഗമൺ യാത്രയിലെ പെർഫെക്ട് ഡീവിയേഷനായി തലനാട് പഞ്ചായത്തിലെ പട്ടിക്കാനം വ്യൂ പോയിൻ്റ്. കോട്ടയം ജില്ലയിലാണെങ്കിലും ഇടുക്കി ജില്ല വഴി വേണം എത്താൻ. അധികമാരും എത്താത്ത പ്രദേശം സുന്ദരമായ ഫ്രെയിമുകളാൽ സമ്പന്നം. കാഴ്ചകൾ അൺലിമിറ്റഡ് വിശാലമായ
എങ്ങനെയാണ് ഈ നഗരത്തിന് ആളുകളെ ആകർഷിക്കാതിരിക്കാൻ കഴിയുക. അതിന് ഒന്നല്ല ഒരുപാട് കാരണങ്ങളും ഉണ്ട്. ചരിത്ര പ്രധാനമായ സ്ഥലങ്ങൾ മുതൽ മനോഹരമായ കടൽത്തീരങ്ങൾ വരെയും മാത്രമല്ല രുചികരമായ ഭക്ഷണവും ഇവിടെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. കോഴിക്കോട് നഗരം മാത്രമല്ല ജില്ലയുടെ ഓരോ മുക്കും മൂലയും ഒരു സഞ്ചാരിയെ കോഴിക്കോട്
സീതത്തോട് ∙ വനസൗന്ദര്യം ആസ്വദിച്ച് കാട്ടുപാതയിൽ കൂടി മണക്കയം–അള്ളുങ്കൽ വഴി കോട്ടമൺപാറ റൂട്ടിൽ യാത്രക്കാരുടെ തിരക്കേറുന്നു. ദിവസവും നൂറ് കണക്കിനു യാത്രക്കാരാണ് ഇതു വഴി സീതത്തോട്ടിലും കോട്ടമൺപാറയിലും ആങ്ങമൂഴിയിലും എത്തുന്നത്. കോന്നിയിൽ നിന്ന് ഇതു വഴി എത്തിയ കെഎസ്ആർടിസി ഉല്ലാസയാത്ര ബസിനു അള്ളുങ്കൽ
കാസർകോട് ∙ കേരളത്തിൽ ആദ്യത്തെ സ്കൈ ഡൈനിങ് അനുഭവം ബേക്കലിൽ ഒരുങ്ങുന്നു. ബേക്കൽ ബീച്ച് പാർക്കിൽ കൂറ്റൻ യന്ത്രക്കയ്യിൽ 120 അടി ഉയരത്തിൽ ആകാശത്തു തൂങ്ങിനിൽക്കുന്ന പേടകത്തിലിരുന്നു ഭക്ഷണം കഴിച്ചു കടലിന്റെയും ബേക്കൽക്കോട്ടയുടെയും സൗന്ദര്യം ആസ്വദിക്കാം. ഭക്ഷണവിഭവങ്ങൾ ആകാശത്തിലേക്ക് ഉയർത്തി നിർത്തിയ
ഇരിക്കൂർ ∙ സന്ദർശകത്തിരക്കിൽ പടിയൂരിലെ വെള്ളച്ചാട്ടം. പെരുവളത്തുപറമ്പ്-പൈസായി-ബ്ലാത്തൂർ റോഡരികിലെ ഉരുളിക്കുണ്ട് വെള്ളച്ചാട്ടമാണ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നത്. ബ്ലാത്തൂർ, കല്യാട് മേഖലകളിലെ മലമടക്കുകൾ താണ്ടി കുന്നിറങ്ങി വരുന്ന കാട്ടരുവിയാണു വെള്ളച്ചാട്ടമായി മാറുന്നത്. പൈസായി ലിറ്റിൽ ഫ്ലവർ
മറയൂർ ∙ കാന്തല്ലൂരിലെ തേൻപാറ കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു. അഞ്ചുനാട് ജനതയുടെ കുടിയേറ്റ കാലം മുതൽ പഴക്കമാണ് ഈ തേൻ പാറയ്ക്കുള്ളത്. ഇവിടെ നിന്ന് തേൻ ശേഖരിക്കുന്നത് ഉപജീവന മാർഗമായി കണ്ടിരുന്ന ഒരുതലമുറ വരെ ഉണ്ടായിരിന്നു. കാന്തല്ലൂർ കുളച്ചിവയൽ ആദിവാസി കുടിയുടെ പ്രവേശന കവാടത്തിലാണ് ഈ തേൻപാറ. 700 അടി
Results 1-10 of 481
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.