ADVERTISEMENT

ന്യൂഡൽഹി ∙ സൈബർ കേസുകൾ തീർ‌പ്പാക്കുന്നതിനും നഷ്ടപ്പെട്ട പണം വേഗത്തിൽ തിരികെ ലഭിക്കാനും അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നു കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. തട്ടിയെടുക്കുന്ന തുക കണ്ടെത്താനായാലും നഷ്ടപ്പെട്ടയാൾക്കു തിരികെ കിട്ടാൻ വലിയ കാലതാമസം വരുന്നതു ചൂണ്ടിക്കാണിച്ച പാർലമെന്റിന്റെ ഐടി സ്ഥിരസമിതിക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് 4 വർഷത്തിനിടെ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുകയിൽ 12% മാത്രമാണു കണ്ടെത്താനായതെന്നും ഇതിൽ വെറും 0.04% മാത്രമാണ് ഉടമകൾക്കു തിരികെ നൽകാനായതെന്നും ഐടി സ്ഥിരസമിതി റിപ്പോർട്ട് ചെയ്തിരുന്നു. 

പ്രധാന ബാങ്കുകൾ, സാമ്പത്തിക ഇടനിലക്കാർ, പേയ്മെന്റ് ഗേറ്റ്‌വേകൾ, ടെലികോം സേവന ദാതാക്കൾ, ഐടി ഇടനിലക്കാർ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമനിർവഹണ ഏജൻസികൾ എന്നിവ ഒന്നിച്ച് സൈബർ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനു സൈബർ തട്ടിപ്പ് ലഘൂകരണ കേന്ദ്രം (സിഎഫ്എംസി) സ്ഥാപിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. 

എൻഐഎയുടെയും സിബിഐയുടെയും മാതൃകയിൽ ദേശീയ തലത്തിൽ കേന്ദ്ര സൈബർ പൊലീസ് സേന രൂപീകരിക്കണമെന്നും അന്വേഷണപരിധി ഒരു സംസ്ഥാനത്തു മാത്രമായി പരിമിതപ്പെടുത്തരുതെന്നും സമിതി നിർദേശിച്ചെങ്കിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല.

English Summary:

Cybercrime: India to establish high-speed courts to tackle cybercrime surge

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com