Activate your premium subscription today
Friday, Mar 28, 2025
എഫ്&ഓ ക്ലോസിങ് ദിനത്തിൽ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളുടെ പിൻബലത്തിൽ മുന്നേറി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കാർ കയറ്റുമതി വിപണികളായ കൊറിയൻ, ജാപ്പനീസ് വിപണികൾക്ക് ഇന്ന് നഷ്ടത്തിൽ നിന്നും തിരിച്ചു കയറാനായില്ല. ടാറ്റ
ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ ഒക്ടോബറോടെ താഴ്ച ആരംഭിച്ചതും സാമ്പത്തിക വളര്‍ച്ചയിലും കോര്‍പറേറ്റ് ലാഭത്തിലും കുറവ് അനുഭവപ്പെട്ടതും ഏതാണ്ട് ഒരേ സമയത്തായിരുന്നു. കോവിഡ് കാല തകര്‍ച്ചയ്ക്കു ശേഷമുണ്ടായ കുതിപ്പ് 2020 മാര്‍ച്ചിലെ 7511 ല്‍ നിന്ന് നിഫ്റ്റിയെ 2024 സെപ്റ്റംബറില്‍ 26277 ലെത്തിച്ചിരുന്നു. ഈ
വിദേശഫണ്ടുകളുടെപിൻബലത്തിൽ കഴിഞ്ഞ ഏഴു സെഷനുകളിലും മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങിയെങ്കിലും ലാഭമെടുക്കലിൽ വീണു. ചൈനയൊഴികെയുള്ള മറ്റ് ഏഷ്യൻ വിപണികൾ മുന്നേറിയെങ്കിലും യൂറോപ്യൻ വിപണികൾ വീണത് ക്ളോസിങ്ങിനെ സ്വാധീനിച്ചു. നിഫ്റ്റി 23736 പോയിന്റ് വരെ മുന്നേറിയെങ്കിലും 181 പോയിന്റ്
ഓഹരി വിപണിയിൽ വില സൂചികകളുടെ അതിവേഗ കുതിപ്പ്; കറൻസി വിപണിയിൽ രൂപയ്ക്കു മികച്ച നേട്ടം. രണ്ടു വിപണികളിലെയും കുതിപ്പിനു പിന്നിൽ ബാങ്കിങ് മേഖല. ഇന്ത്യൻ ബാങ്കുകളുടെ ഓഹരി വിലയിലെ വൻ കുതിപ്പാണു വിപണിയുടെ ആകമാന മന്നേറ്റത്തിനു നേതൃത്വം നൽകിയതെങ്കിൽ വിദേശ ബാങ്കുകളുടെ അസാധാരണ തോതിലുള്ള ഡോളർ വിൽപനയാണു രൂപയ്ക്കു കരുത്തു പകർന്നത്.
ആർബിഐ ഡോളർ വില്പന നടത്തിയത് രൂപയ്ക്ക് മുന്നേറ്റം നൽകിയതാണ് ഇന്ത്യൻ വിപണിയുടെ കുതിപ്പിന് ആധാരമായത്. വിദേശ ബ്രോക്കർമാരും റേറ്റിങ് ഏജൻസികളുമടക്കം ഇന്ത്യക്കും, ഇന്ത്യൻ വിപണിക്കും സാധ്യതകൾ കൽപ്പിച്ചു തുടങ്ങിയതും എഫ്&ഓ കെണിയിൽപ്പെട്ട വിദേശ ഫണ്ടുകൾ അടക്കമുള്ള ‘കരടി’കൾ ഷോർട് കവറിങ് തുടരുന്നതും, വിദേശ
ചെലവൊക്കെ കഴിഞ്ഞു കയ്യിൽ കുറച്ചു കാശ് മിച്ചമുണ്ടായാൽ എവിടെ സൂക്ഷിക്കും! സാക്ഷരതയിൽ മുൻപന്തിയിലാണെങ്കിലും സാമ്പത്തിക സാക്ഷരതയിൽ മലയാളികൾ പിന്നാക്കമാണെന്ന ആക്ഷേപം ഏറെക്കാലമായുണ്ട്. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഓഹരി, മ്യൂച്വൽഫണ്ട് എന്നീ പുത്തൻകാല നിക്ഷേപവഴികളിൽ ബഹുദൂരം മുന്നേറിയപ്പോഴും മലയാളി മടിച്ചു. സ്വർണം, ചിട്ടി, റിയൽ എസ്റ്റേറ്റ്, ബാങ്ക് സ്ഥിരനിക്ഷേപം (എഫ്ഡി) എന്നിവയോടു തന്നെയായിരുന്നു മലയാളിക്കു ഭ്രമം. എന്നാൽ, കഴിഞ്ഞ പത്തു വർഷത്തിനിടെ കാര്യങ്ങളാകെ മാറി. ഓഹരി, കടപ്പത്രം, മ്യൂച്വൽഫണ്ട് ഇവയെല്ലാം മലയാളിയും ഇഷ്ടപ്പെട്ടു തുടങ്ങി. കഴിഞ്ഞ നാലു–നാലരക്കൊല്ലം പരിഗണിച്ചാൽ (കൃത്യമായി പറഞ്ഞാൽ കോവിഡിനു ശേഷം) മ്യൂച്വൽഫണ്ടിലും ഓഹരി വിപണിയിലും പണമിറക്കുന്ന മലയാളികളുടെ എണ്ണത്തിലും അവരുടെ നിക്ഷേപത്തിലും വൻ കുതിച്ചുചാട്ടം കാണാം. ഏതാണ്ട് 25 ലക്ഷത്തോളം മലയാളികൾ ഓഹരി വിപണിയിൽ നിക്ഷേപകരായുണ്ടെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡിന് ശേഷമാണ് മലയാളി നിക്ഷേപകരുടെ എണ്ണം കൂടിയത്. 2018-19ൽ 8.51 ലക്ഷം പേരായിരുന്നത് 2020-21ൽ 12 ലക്ഷമായി ഉയർന്നു. 2021-22 എത്തിയപ്പോഴേക്കു ഇതു 15 ലക്ഷമായി. പണം വാരിക്കൂട്ടുക എന്നതല്ല, ‘സമ്പത്ത് സൃഷ്ടിക്കുകയാവണം’ (wealth creation) ലക്ഷ്യമെന്ന പുതിയകാല നിക്ഷേപ സന്ദേശം മലയാളികളും ഉൾക്കൊണ്ടത് കോവിഡിനു ശേഷമാണ്. എഫ്ഡി, റിയൽ എസ്റ്റേറ്റ്, സ്വർണം, ചിട്ടി എന്നിവയെ അപേക്ഷിച്ച് റിസ്ക് ഏറെയാണെങ്കിലും മികച്ച റിട്ടേൺ (ലാഭം) കിട്ടുമെന്നതാണ് ഓഹരി, മ്യൂച്വൽഫണ്ട് എന്നിവയിലേക്ക്
തിരിച്ചുവരവിന്റെ ആഘോഷം. സുനിത വില്യംസിന്റെ അനിശ്ചിതമായി നീണ്ട ബഹിരാകാശവാസത്തിനു ശേഷമുള്ള മടങ്ങിവരവു പോലെയായിരുന്നു കഴിഞ്ഞ ആഴ്ച ഓഹരി വിപണിയുടെ നേട്ടത്തിലേക്കുള്ള തിരിച്ചുവരവ്. അഞ്ചു മാസത്തിലേറെ നീണ്ട വിലയിടിവിനും അനിശ്ചിതത്വത്തിനും ശേഷമുണ്ടായ തിരിച്ചുവരവിന്റെ ആശ്വാസം അഞ്ചു വ്യാപാരദിനങ്ങളിലും വിപണിക്ക് ആഘോഷത്തിന്റേതായി. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, പണപ്പെരുപ്പ നിരക്കിന്റെ താഴ്ന്ന തലത്തിലേക്കുള്ള മടക്കം, ഉയർന്ന നിലവാരത്തിലേക്കുള്ള രൂപയുടെ മടങ്ങിവരവ് എന്നിവയെല്ലാം ഒത്തുചേർന്നതിന്റെ ഫലമായിരുന്നു വിപണിയിലെ കൂട്ടക്കുതിപ്പ്. മുന്നേറ്റത്തിന് എല്ലാ വ്യവസായ മേഖലകളിൽനിന്നുമുള്ള ഓഹരികൾ പിന്തുണ നൽകിയെന്നതും ശ്രദ്ധേയം. വിപണിയിൽനിന്നു വിട്ടുനിൽക്കുകയായിരുന്ന ചില്ലറ നിക്ഷേപകരുടെ തിരിച്ചുവരവിനും വില സൂചികകളിലെ തുടർച്ചയായ ഉയർച്ച പ്രേരണയായി. വിപണിയുടെ മുന്നേറ്റത്തിനു വലിയ പ്രേരണയായതു യുഎസ് ഫെഡറൽ റിസർവ് ഈ വർഷം പലിശ നിരക്കിൽ രണ്ടു തവണ ഇളവ് അനുവദിക്കാനുള്ള സാധ്യത സൂചിപ്പിക്കപ്പെട്ടതാണ്. യൂറോപ്പിലെ പല കേന്ദ്ര ബാങ്കുകളുടെയും പലിശ നയവും വിപണിയുടെ മുന്നേറ്റത്തിന് ഉത്തേജനമേകി.
ജർമനിയും ജപ്പാനും ഉൾപ്പെടെ ലോകത്തെ ഏറ്റവും മുൻനിര ഓഹരികളെല്ലാം ബഹുദൂരം പിന്നിൽ. അടുത്തെങ്ങുമില്ലാതെ ചൈന. നെഗറ്റീവിലേക്ക് ഇടിഞ്ഞ് യുഎസ്. ലോകത്തെ വമ്പന്മാരെയെല്ലാം പിന്നിലാക്കി വൻ നേട്ടവുമായി ഇന്ത്യൻ ഓഹരി വിപണി കുതിച്ചുകയറിയത് ഒന്നാംസ്ഥാനത്തേക്ക്.
ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം നിക്ഷേപകരുടെ വൈകാരിക നില എത്രത്തോളം പ്രധാനമാണെന്ന വസ്തുത ഒരിക്കല്‍ കൂടി നമ്മെ ബോധ്യപ്പെടുത്തുന്ന നീക്കങ്ങളാണ് പോയ ദിവസങ്ങളില്‍ കണ്ടത്. പ്രതികൂലമായ വൈകാരിക നിലയിലുണ്ടായ മാറ്റം അതുവരെ വിപണിയില്‍ ലാഭം ഉണ്ടാക്കികൊണ്ടിരുന്ന കരടികളുടെ നില തെറ്റിക്കുന്ന 'ഷോര്‍ട്ട്
ഫെഡ് നിരക്ക് രണ്ട് പ്രാവശ്യം കൂടി കുറക്കുമെന്ന സൂചനയിൽ വൻ കുതിപ്പ് നടത്തിയ നാസ്ഡാകിന് പിന്നാലെ ഇന്ത്യൻ ഐടി തിരിച്ചുകയറിയത് വിപണിക്ക് ഇന്ന് നിർണായക മുന്നേറ്റം നൽകി. രണ്ട് ശതമാനം വരെ മുന്നേറിയ നാസ്ഡാക് 1.41% നേട്ടം കുറിച്ചപ്പോൾ ഡൗ ജോൺസും 0.92% മുന്നേറി. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും
Results 1-10 of 1461
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.