Activate your premium subscription today
Friday, Apr 18, 2025
പത്തനംതിട്ട ∙38 യാത്രക്കാരുമായി ഗവിയിലേക്കു പോയി വനത്തിൽ കുടുങ്ങിയ കെഎസ്ആർടിസി ബസിലെ യാത്രക്കാരെ തിരികെ പത്തനംതിട്ടയിൽ എത്തിച്ചു. ചടയമംഗലത്തുനിന്ന് ഗവിയിലേക്കുള്ള കെഎസ്ആർടിസി ടൂർ പാക്കേജ് ബസാണ് രാവിലെ 11.30ന് മൂഴിയാറിലെ വനമേഖലയിൽ തകരാറിലായത്.
മുണ്ടൂർ∙ കാട്ടാന അലന്റെ ജീവൻ കവർന്നെടുത്ത ഏപ്രിൽ 6 അച്ഛന്റെയും അമ്മയുടെയും 25–ാം വിവാഹ വാർഷിക ദിനമായിരുന്നു. വീട്ടിലെത്തി കേക്ക് മുറിച്ചു സർപ്രൈസ് കൊടുക്കാമെന്ന സന്തോഷത്തിൽ അമ്മ വിജിക്കൊപ്പം വരുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായതും കൊല്ലപ്പെടുന്നതും.
പാലക്കാട് ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവാവു കൊല്ലപ്പെട്ട ദിവസം ആനയിറങ്ങിയതായി വനം ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചില്ലെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ മന്ത്രിക്കു റിപ്പോർട്ട് നൽകി. ആന വന്നാൽ അറിയാനുള്ള ഓട്ടമാറ്റിക് സംവിധാനം ഇവിടെയില്ല. വനം ജീവനക്കാരോ പ്രദേശവാസികളോ ആണ് വിവരം അറിയിക്കാറ്.
കാഞ്ച ഗാച്ചിബൗളി ഗ്രാമത്തിലെ 400 ഏക്കര് വനഭൂമി തെലങ്കാന സർക്കാർ ലേലത്തിൽ വയ്ക്കുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു. ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥികളാണ് സർക്കാരിനെതിരെ സമരപരിപാടികളുമായി മുന്നോട്ടുപോകുന്നത്
പുൽപള്ളി ∙ വനയോര ഗ്രാമങ്ങളിലെ ജനങ്ങളുടെയും വന്യമൃഗങ്ങളുടെയും സുരക്ഷയ്ക്ക് കാടും നാടും തമ്മിൽ കൃത്യമായി വേർതിരുവുണ്ടാക്കണമെന്നും മനുഷ്യരുടെയും മൃഗങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതികൾ ശാസ്ത്രീയമായി തയാറാക്കണമെന്നും പഴശ്ശിരാജാ കോളജിൽ നടത്തിയ സംവാദം ആവശ്യപ്പെട്ടു. മനുഷ്യരെക്കാൾ പ്രാധാന്യം
കേരളത്തിലടക്കം മനുഷ്യ– വന്യജീവി സംഘർഷം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. 2025ൽത്തന്നെ ഒട്ടേറെ മനുഷ്യർക്കാണ് കാടിറങ്ങിയ ആനക്കലിയിൽ ജീവിതം നഷ്ടമായത്. കാട്ടുപന്നിയും ജീവനെടുക്കുന്ന കാലമാണിത്. കൊലയ്ക്കു കൂട്ടായി കടുവയും പുലിയുമുണ്ട് കൂടെ. ഇത്തരത്തിൽ വർധിച്ചു വരുന്ന മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ട്. ഒരിടയ്ക്ക്, അയൽസംസ്ഥാനമായ തമിഴ്നാട്ടിലും മനുഷ്യ – വന്യജീവി സംഘർഷം സ്ഥിരം വാർത്തയായിരുന്നു. നിരവധി പേർക്കാണ് വന്യജീവി ആക്രമണത്തിൽ തമിഴ്നാട്ടിൽ ജീവൻ നഷ്ടമായിക്കൊണ്ടിരുന്നത്. എന്നാൽ അടുത്തിടെയായി ആ വാർത്തകൾ കുറഞ്ഞുവരികയാണ്. എന്താണ് ഇതിനു കാരണം? കാടിറങ്ങുന്ന വന്യജീവികളെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനു നിരവധി ഉദാഹരണങ്ങളാണ് തമിഴ്നാട് വനംവകുപ്പിന്റേതായുള്ളത്. തമിഴ്നാട് വനംവകുപ്പ് തയാറാക്കി വിജയം കണ്ട പദ്ധതികൾ എന്തെല്ലാമാണ്? തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രിനിവാസ് റെഡ്ഡി ഐഎഫ്എസ് വിശദമാക്കുകയാണ് മനോരമ ഓൺലൈന് പ്രീമിയം അഭിമുഖത്തിൽ.
കൽപറ്റ ∙ വയനാടൻ കാടുകളെ പകുതിയും നശിപ്പിച്ച മഞ്ഞക്കൊന്നയുടെ അന്ത്യം കുറിക്കാൻ ഒടുവിൽ ഒരു പ്രാണിയെ ഉപയോഗിക്കാൻ വനംവകുപ്പ്. കഴിഞ്ഞ മാസം വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങ വനത്തിലാണ് മഞ്ഞക്കൊന്നയെ നശിപ്പിക്കുന്ന പ്രാണിയെ കണ്ടെത്തിയത്. വയനാടൻ കാടുകളിൽ 55 ശതമാനം മഞ്ഞക്കൊന്നയാണ്. മഞ്ഞക്കൊന്ന വനം കയ്യടക്കിയതോടെ തീറ്റയില്ലാതായ മൃഗങ്ങൾ നാട്ടിലേക്കിറങ്ങാനും തുടങ്ങി.
വടക്കുപടിഞ്ഞാറൻ ചൈനയിൽ സോളോ ഹൈക്കിങ് സാഹസിക യാത്രയ്ക്ക് പോയ 18കാരൻ കൊടുംകാട്ടിൽ കുടുങ്ങിയത് 10 ദിവസം. അതികഠിനമായ തണുപ്പ് അനുഭവപ്പെടുന്ന ഷാങ്സി പ്രവിശ്യയിലുള്ള ക്വിൻലിങ് പർവത നിരയിലേക്കാണ് സൺ എന്ന യുവാവ് യാത്ര പുറപ്പെട്ടത്.
കലണ്ടറിലെ ദിവസമല്ല, എല്ലാ ദിവസവും പരിസ്ഥിതിദിനമായിരുന്നു വേഷത്തിലും ജീവിതത്തിലും സംസാരത്തിലും പച്ചമനുഷ്യനായ നാട്ടുകാരുടെ ബാലേട്ടന്. ഇൻസ്റ്റഗ്രാമിലും എഫ്ബിയിലും ട്വിറ്ററിലുമൊന്നുമില്ലാതെ ശാന്തനായി അദ്ദേഹം തന്റെ കർമം ചെയ്തു. ഉദ്ഘാടനവും പ്രസംഗവും ഗ്രൂപ്പുഫോട്ടോയെടുപ്പുമില്ലാതെ തൈകൾ നട്ടു. വേരുറച്ച്, വലുതാകുന്നതുവരെ പരമാവധി അവയുടെ ചുറ്റുവട്ടത്തിൽ എത്തി. എണ്ണം കൂടുകയും പ്രായം എറുകയും ചെയ്തപ്പോൾ പലയിടത്തും പരിസത്തുള്ളവരെ മേൽനോട്ടത്തിന് എൽപ്പിച്ചുകൊണ്ടിരുന്നു. ചെടിക്കെതിരെ നിൽക്കുന്നവരെ ശക്തമായി ചെറുത്തു, ചിലയിടത്തു കലഹിച്ചു. വിശന്നിരിക്കുന്ന വന്യജീവികൾക്കു ഭക്ഷണം നൽകുന്നതും ഇടക്കാലത്തു ഹരിതജീവിതത്തിന്റെ ഭാഗമായി.
മാനന്തവാടി∙ തലപ്പുഴയിലെ കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് എത്തിച്ചു. ജനകീയ പ്രതിഷേധത്തിനൊടുവിലാണ് കൂട് എത്തിച്ചത്. തലപ്പുഴയിലും പരിസര പ്രദേശങ്ങളിലും വനംവകുപ്പ് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചില്ല.
Results 1-10 of 640
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.