Activate your premium subscription today
Thursday, Mar 13, 2025
Feb 15, 2025
സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലം. അന്നത്തെ ഈസ്റ്റ് ബംഗാളിലെ ദിഘാഘഠ് ആസ്ഥാനമായിട്ടായിരുന്നു മഹാരാജ ആചാര്യ ചൗധരിയുടെ ഭരണം. 1947ലെ വിഭജനത്തിനുശേഷം ഈ പ്രദേശം ഈസ്റ്റ് പാക്കിസ്ഥാനായി. പിന്നീട് വിമോചനയുദ്ധത്തിനുശേഷം 1971 മുതൽ ബംഗ്ലദേശിന്റെ ഭാഗവും. ആചാര്യ ചൗധരിയുടെ മൂത്ത മകനും കിരീടവകാശിയുമായിരുന്നു കുമാർ ഹേമേന്ദ്ര ചൗധരി. നല്ല ഉയരമുള്ള സുമുഖനായ 25കാരൻ. കൊൽക്കത്ത പ്രസിഡൻസി കോളജിൽ രണ്ടാംവർഷ ബിഎ വിദ്യാർഥി. പഠനത്തിൽ ഒട്ടും താൽപര്യമില്ലായിരുന്ന ഹേമേന്ദ്ര പരീക്ഷയ്ക്കു പോലും ഹാജരാകുമായിരുന്നില്ല. ഒരു സാധാരണ വിദ്യാർഥിയായിരുന്നെങ്കിൽ ഈ ഒറ്റക്കാരണത്താൽത്തന്നെ കോളജിൽനിന്നു പുറത്താകുമായിരുന്നു. പക്ഷേ, മഹാരാജാവിന്റെ മകനായതിനാൽ എല്ലാ വർഷവും ഇതേ ക്ലാസിൽ പഠിക്കുന്നതിന് കോളജിലെ ബ്രിട്ടിഷ് പ്രിൻസിപ്പൽ അവസരം നൽകിക്കൊണ്ടേയിരുന്നു. കോളജ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു ഹേമേന്ദ്ര. രാജകുമാരന്റെ അതേ പ്രൗഢിയോടെയും പ്രതാപത്തോടെയും ആയിരുന്നു കൊൽക്കത്തയിലെ പഠനകാലത്തും ഹേമേന്ദ്ര ചൗധരിയുടെ താമസം. രണ്ടേക്കറിനുള്ളിലെ കൊട്ടാര സമാനമായ ബംഗ്ലാവിൽ താമസം. ചുറ്റും ആജ്ഞാനുവർത്തികളായ ഭൃത്യർ. മിനർവാ സലൂൺ കാറിൽ ഡ്രൈവർ സഹിതം യാത്ര. ടെലഫോണിന്റെ തുടക്ക കാലഘട്ടമായിരുന്നു അത്. അന്നുതന്നെ ഹേമേന്ദ്രയുടെ ബംഗ്ലാവിലും ടെലഫോണുണ്ടായിരുന്നു. സബ്സ്ക്രൈബർ എക്സ്ചേഞ്ചിൽ വിളിച്ച് കോൾ കണക്ട് ആക്കുന്ന കാലം.
Feb 14, 2025
സ്നേഹവും പ്രണയവും വ്യത്യസ്തമാണ്. സ്നേഹമെന്നത് വിശ്വവികാരമാണ്. പ്രണയമാവട്ടെ വശ്യ വികാരവും. എല്ലാത്തിനോടും എപ്പോഴും സ്നേഹമുണ്ടായേക്കാം. പക്ഷേ പ്രണയമെന്നത് എല്ലാത്തിനോടുമുണ്ടാവില്ല. എപ്പോഴും സംഭവിക്കുന്നതുമല്ല. എങ്കിലും ഈ ലോകത്ത് ജനിക്കുകയും, മരിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യനും പ്രണയമെന്ന ദൂരൂഹ വികാരത്തോട് ആസക്തിയോ വിരക്തിയോ ജീവിതത്തിൽ എപ്പോഴെങ്കിലും തോന്നാതിരുന്നിട്ടുണ്ടാവില്ല. കാരണം ഇവിടെ സംഭവിക്കുന്ന ഓരോ ജനനവും പ്രണയത്തിന്റെ ഉചിതമോ അനുചിതമോ ആയ ആസക്തികളുടെ പരിണിതഫലം മാത്രമാണ്. അങ്ങനെ ജന്മമെടുക്കുന്നതുകൊണ്ടാവണം പ്രണയത്തോട് മനുഷ്യന് നിരന്തരം ഏതുപ്രായത്തിലും ആകർഷണം തോന്നിക്കൊണ്ടിരിക്കുന്നതും. പ്രത്യാശയും, പരവേശവും, ധന്യതയും, ശൂന്യതയും പ്രണയത്തിന്റെ ഭാവങ്ങളാണ്. പ്രണയികൾ തമ്മിൽ എത്രത്തോളം ഹൃദയൈക്യം ഉണ്ടായാലും പ്രണയിക്കുന്നവരുടെ മാനസികാവസ്ഥ പലപ്പോഴും അരക്ഷിതവും, ഏകാന്തവുമാണ്. പ്രണയിക്കുന്നവരോളം രഹസ്യാനന്ദവും ആശ്വാസവും ലഹരിയും അനുഭവിച്ചിട്ടുള്ളവരുണ്ടാകില്ല. എന്നാലോ, അവരോളം ദുഃഖവും നഷ്ടവും നൊമ്പരവും അറിഞ്ഞിട്ടുള്ളവരും ഉണ്ടാവില്ല. എത്രയേറെ സജീവമായ പ്രണയ ബന്ധത്തിലും ആനന്ദത്തിന്റെയും, ആസക്തിയുടേയും ആഗ്രഹത്തിന്റെയും
‘‘എനിക്ക് നിങ്ങളെ ഇഷ്ടമാണ്... പരിഭ്രമിക്കാൻ ഒന്നുമില്ല... വഴിയിൽ തടഞ്ഞു നിർത്തില്ല. പ്രേമലേഖനം എഴുതില്ല... ഒന്നും ചെയ്യില്ല... ഒരു ബന്ധവും സങ്കൽപിക്കാതെ വെറുതെ... വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്...’’ ‘മഞ്ഞ്’ എന്ന പ്രണയച്ചൂടേറ്റ നോവലിൽ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ കുറിച്ച വരികൾ. ആറു പതിറ്റാണ്ട് മുൻപ് ഈ വരികൾ എഴുതുമ്പോൾ എംടി കരുതിയിട്ടുണ്ടാകുമോ, വർഷങ്ങൾക്കിപ്പുറം തന്റെ കുറിപ്പിന് പുതിയൊരു വിശേഷണം വന്നുചേരുമെന്ന്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ വെറുതെ ഒരാളെ സ്നേഹിക്കുന്നതിന് പുതുതലമുറ കണ്ടെത്തിയ വിശേഷണമാണ്– ‘മൂണിങ് ഓവർ’ അഥവാ ‘മൂണിങ് ലവ്’. ഇവിടെയും തീരുന്നില്ല. നിങ്ങൾ ബ്രഡ് ക്രംബിങ്ങിലാണോ, അതോ ബെഞ്ചിങ്ങിലാണോ എന്നെല്ലാം ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? പുതുതലമുറ വ്യക്തിബന്ധങ്ങൾക്കും പ്രണയബന്ധങ്ങൾക്കും നൽകിയിരിക്കുന്ന വിളിപ്പേരുകളിൽ ചിലതാണിത്. പണ്ട് കടലാസ് കഷ്ണങ്ങളിലും മയിൽപ്പീലിത്തുണ്ടുകളിലും ഹൃദയം ഒളിപ്പിച്ചുവച്ച് കൈമാറിയിരുന്ന അഗാധ പ്രണയം ഇന്ന് സിറ്റുവേഷൻഷിപ്പും കടന്ന് നാനോഷിപ്പിൽ എത്തിനിൽക്കുന്നു. ഇതൊക്കെ കേൾക്കുമ്പോൾ എന്തോ വലിയ പ്രതിഭാസങ്ങളുടെ പേരാണെന്നു തോന്നുമെങ്കിലും ഇതെല്ലാം പുത്തൻ തലമുറയുടെ പ്രണയ വ്യഖ്യാനങ്ങളാണ്. രണ്ടു പേർ പരസ്പരം കണ്ടുമുട്ടുന്നതു മുതലുള്ള ഒരോ നിമിഷങ്ങൾക്കും പ്രത്യേകം, പ്രത്യേകം നിർവചനങ്ങൾ. ഇങ്ങനെ ഒന്നോ രണ്ടോ വാക്കിൽ ഒതുങ്ങിനിൽക്കില്ല ഈ സ്നേഹപ്രകടനങ്ങൾ. ഇന്ന്, ഫെബ്രുവരി 14ന് ലോകം വലന്റൈൻസ് ഡേ ആഘോഷിക്കുമ്പോഴും പുതുതലമുറയുടെ പ്രണയനിഘണ്ടുവിലേക്കു പുതിയ പുതിയ വാക്കുകൾ ഓരോ നിമിഷവും കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. കാലത്തിനൊപ്പം സഞ്ചരിക്കുമ്പോൾ പ്രണയമെന്ന വികാരത്തിനും പുത്തൻ മാനങ്ങളും നിർവചനങ്ങളും പിറവിയെടുക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ പുതുതലമുറയോട് ‘പ്രണയത്തിലാണോ?’ എന്ന ചോദ്യംകൊണ്ട് മാത്രം പിടിച്ചു നിൽക്കാനാവില്ല. ചോദ്യം ചോദിക്കും മുൻപ്
Jan 14, 2025
ന്യൂഡൽഹി∙ പ്രണയനൈരാശ്യത്തെത്തുടർന്ന് നിയമവിദ്യാർഥി കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. ആത്മഹത്യ പ്രേരണക്കുറ്റത്തിന് മുൻ കാമുകി അറസ്റ്റിൽ. നോയിഡയിൽ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമിറ്റി സർവകലാശാലയിൽ നിയമ വിദ്യാർഥിയായ തപസ്സ് (23) ആണ് മരിച്ചത്. കാമുകി ബന്ധത്തിൽനിന്ന് പിന്മാറിയതിനെ തുടർന്നായിരുന്നു ഇത്.
Dec 4, 2024
‘‘നിങ്ങള് തമ്മിൽ പ്രണയത്തിലാണോ...?’’ ഈ ഒരു ചോദ്യത്തിനു പുതുതലമുറ നൽകുന്ന ഉത്തരങ്ങൾ പലതാണ്. ചോദ്യം ചോദിക്കുന്നവരെ കുഴപ്പിക്കും വിധം കുറേ വാക്കുകൾ ഇഷ്ടത്തിന്റെ പല വ്യാഖ്യാനങ്ങളാക്കി അവർ ഇട്ടു തരും. ഇത് എന്താണ് എന്നു പോലും തിരിച്ചറിയാനാകാതെ ചോദ്യം ചോദിച്ചവർ പതറിയങ്ങു നിൽക്കും. പേടിക്കേണ്ട ഇവിടെ വില്ലൻ നിങ്ങളുടെ പ്രായമാണ്. പുതുതലമുറയിൽ പ്രണയത്തിനും ഇഷ്ടത്തിനും അർഥങ്ങൾ ഒട്ടേറെയാണ്. അത് പറഞ്ഞറിയിക്കാൻ അവർക്കുണ്ട് കുറേ വാക്കുകളും. പത്തിരുപത് വർഷങ്ങൾക്കു മുൻപ് പ്രണയം എന്നത് ഒറ്റ വാക്കിൽ പ്രകടമാക്കാമായിരുന്ന വികാരമായിരുന്നു. എന്നാൽ ഇന്നോ? പത്തിലധികം വാക്കുകൾകൊണ്ട് അർഥ സമ്പുഷ്ടമാണു പ്രണയം. കാലത്തിനനുസരിച്ചു പുതിയതരം വാക്കുകളും പ്രണയമെന്ന വികാരത്തിനു മുതൽക്കൂട്ടാകുന്നുണ്ട്. പുതുതലമുറയുടെ സ്വത്തായി ഇവയെ വ്യാഖ്യാനിക്കാറുണ്ടെങ്കിലും പുതുതലമുറയിലെ എല്ലാവർക്കും തന്നെ ഈ വാക്കുകളോ അര്ഥങ്ങളോ കൃത്യമായി അറിയണമെന്നില്ല. ഇനി മനസ്സിലായില്ലെങ്കിലും എന്തോ വലിയ അർഥം മനസ്സിലാക്കിയതു പോലെ അങ്ങു മറുപടി നൽകും. കൂട്ടത്തിൽ സിറ്റുവേഷൻഷിപ്പാണ് പ്രധാനി. പറയാൻ കുറച്ചു പാടാണെങ്കിലും അർഥം കനമേറിയതു തന്നെ. പണ്ടൊക്കെ അങ്ങേയറ്റം പോയാല് ലിവിങ് ടുഗതർ മാത്രമായിരുന്നു കേട്ടിരുന്നെങ്കിലും ഇന്ന് അത് കാഷ്വൽ ഡേറ്റിങ്, സിറ്റുവേഷൻഷിപ്, ടെക്സ്റ്റലേഷൻഷിപ്, ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ് അങ്ങനെ തുടങ്ങി പറഞ്ഞു തീരാനാവാത്തത്രയും അർഥതലങ്ങളിലേക്ക് വളർന്നിരിക്കുന്നു. ‘പ്രേമലു’ എന്ന സൂപ്പർഹിറ്റ് സിനിമയിലെ സച്ചിന്റെ
Jul 30, 2024
പ്രണയം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്നുണ്ടായ വൈര്യാഗത്തിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് പരോൾ ഇല്ലാത്ത ജീവപര്യന്തം തടവ്.
Jun 28, 2023
കൊട്ടാരക്കര∙ കോട്ടാത്തല സ്വദേശിനിയും എംഎ സൈക്കോളജി വിദ്യാർഥിനിയുമായ വല്ലം പത്തടി വിദ്യാ ഭവനിൽ വൃന്ദാരാജിന്റെ (24) ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തായ സൈനികൻ അറസ്റ്റിൽ. കോട്ടാത്തല സരിഗ ജംക്ഷൻ കൃഷ്ണാഞ്ജലിയിൽ അനുകൃഷ്ണനെ (27)യാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
Mar 15, 2023
നടൻ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ സജീവമാണ്. ദിയയുടെ പ്രണയവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. പ്രണയ ബന്ധം തകർന്നതും ദിയ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പ്രണയബന്ധത്തെ കുറിച്ചും മുന്നോട്ടുള്ള ജീവിതത്തെ പറ്റിയുമെല്ലാമുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക്
Dec 28, 2022
കോഴിക്കോട്∙ പ്രണയം വേണ്ടെന്നുവച്ച് ഒരു പെൺകുട്ടി വിട്ടുപോയാൽ വിഷാദത്തോടെ നടക്കുന്ന നായകൻ ‘മംഗളം നേരുന്നു ഞാൻ, മനസ്വിനീ...’ എന്നു പാടിയിരുന്ന കാലമാണ് പണ്ടുണ്ടായിരുന്നതെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. ഐഎൻഎൽ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘വനിതാ സിംപോസിയം ഉദ്ഘാടനം
Dec 25, 2022
ചോദ്യം : പ്രണയ കൊലപാതകങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ ഇടയ്ക്കിടെ കാണുന്നുണ്ട്. കൗമാരപ്രായത്തിൽ കുട്ടികളെ വളർത്തുന്ന രീതിയിലുള്ള പ്രശ്നങ്ങൾ ആണോ ഇത്തരം തിന്മകൾക്കു കാരണമാകുന്നത്. കുട്ടികൾ ഇങ്ങനെ ആകാതിരിക്കാൻ എന്താണു ചെയ്യേണ്ടത്?
Results 1-10 of 28
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.