Activate your premium subscription today
പാലക്കാട് ∙ സർക്കാർ സ്ഥാപനമായ മേനോൻപാറ മലബാർ ഡിസ്റ്റിലറീസിൽ മദ്യനിർമാണശാല ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് സാങ്കേതികാനുമതി നൽകാനുള്ള നടപടികൾ വേഗത്തിലാക്കി സർക്കാർ. ഇതിന്റെ ഭാഗമായി പദ്ധതിരേഖയിൽ മാറ്റങ്ങൾ വരുത്തി സമർപ്പിക്കണമെന്ന് സാങ്കേതികാനുമതി നൽകുന്ന സർക്കാർ സമിതി നിർദേശം നൽകി. സർക്കാരിന്റെ മദ്യനിർമാണശാല ആരംഭിക്കാൻ വൈകുകയും എലപ്പുള്ളിയിലെ സ്വകാര്യ മദ്യനിർമാണശാലയ്ക്ക് അനുമതി നൽകുകയും ചെയ്തതു വിവാദമായതോടെയാണു സാങ്കേതികാനുമതി നൽകാനായി തിരക്കിട്ടു യോഗം ചേർന്നത്. മദ്യക്കുപ്പിയിൽ ക്യുആർ കോഡ് പതിക്കാനുള്ള സൗകര്യം ഏർപ്പെടുത്തൽ, ടാങ്കുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തൽ, ഫയർ ആൻഡ് സേഫ്റ്റി അനുമതി നേടുന്നതിനുള്ള സൗകര്യമൊരുക്കൽ തുടങ്ങിയവ പദ്ധതിരേഖയിൽ ഉൾപ്പെടുത്താനാണു നിർദേശം. ആകെ പദ്ധതിത്തുകയായ 25.08 കോടി രൂപയിൽ മാറ്റം വരുത്താതെ വേണം ഇവ ഉൾപ്പെടുത്താൻ. വിലകുറഞ്ഞ മദ്യം ഉറപ്പുവരുത്താനും സർക്കാരിനു വരുമാനം ലക്ഷ്യമിട്ടുമാണ് 5 ബോട്ലിങ് ലൈനിൽ ഇന്ത്യൻ നിർമിത വിദേശമദ്യ നിർമാണം, ബ്ലെൻഡിങ്, ബോട്ലിങ് യൂണിറ്റ് എന്നിവ ആരംഭിക്കുന്നതിന് 2022 ജൂൺ 13നു മലബാർ ഡിസ്റ്റിലറീസിന് അനുമതി നൽകിയത്.
ക്രിസ്മസ് ദിനത്തിലും തലേന്നുമായി കേരളത്തിൽ ബവ്റിജസ് കോർപറേഷൻ വിൽപ്പന നടത്തിയത് 152.06 കോടിരൂപയുടെ മദ്യം. 24ന് 97.42 കോടിരൂപയുടെ മദ്യവും 25ന് 54.64 കോടിരൂപയുടെ മദ്യവും വിറ്റു. കഴിഞ്ഞ വർഷം 24ന് 71 കോടിരൂപയുടെയും 25ന് 51.14 കോടിരൂപയുടെയും മദ്യമാണ് വിറ്റത്. 24ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത് ബവ്റിജസ് കോർപറേഷന്റെ ചാലക്കുടിയിലെ ഷോപ്പിലാണ്
തിരുവനന്തപുരം ∙ ക്യൂ ഇല്ലാതെ മദ്യം വിൽക്കാൻ ഇപ്പോഴുള്ള പ്രീമിയം ഷോപ്പുകൾക്കു പുറമേ, ബവ്റിജസ് കോർപറേഷൻ സൂപ്പർ പ്രീമിയം ഷോപ്പുകളും തുടങ്ങുന്നു. സ്വന്തം ബ്രാൻഡ് ആകർഷകമായി പ്രദർശിപ്പിക്കാൻ മദ്യക്കമ്പനികൾക്കു സ്പോൺസർഷിപ്പിലൂടെ അവസരവുമൊരുക്കും. കൊച്ചിയിൽ രണ്ടും തൃശൂർ, കോഴിക്കോട്, കുമരകം എന്നിവിടങ്ങളിൽ ഒന്നും വീതം 5 സൂപ്പർ പ്രീമിയം ഷോപ്പുകൾ 2 മാസത്തിനകം തുടങ്ങും. കോഴിക്കോട്ട് മാളിലും കൊച്ചിയിൽ മെട്രോ സ്റ്റേഷനിലുമാകും ഷോപ്പ്.
കൊച്ചി∙ ബവ്റിജസ് കോർപറേഷൻ ഔട്ലെറ്റുകളിൽ സ്റ്റോക്കിലോ പണത്തിലോ കുറവു കണ്ടെത്തിയാൽ ജീവനക്കാരിൽ നിന്നു നഷ്ടം ഈടാക്കാമെന്ന മാനേജിങ് ഡയറക്ടറുടെ 2017ലെ സർക്കുലർ ഹൈക്കോടതി റദ്ദാക്കി. ചട്ട വിരുദ്ധമായ സർക്കുലറിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്കെതിരെ നടപടി പാടില്ലെന്നു കോടതി വ്യക്തമാക്കി.
തിരുവനന്തപുരം∙ സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും ഒരുമിച്ചുവരുന്നതിനാല്‍ ബെവ്കോ ഔട്ട്ലെറ്റുകൾ രണ്ട് ദിവസത്തേയ്ക്ക് അടഞ്ഞു കിടക്കും.
സംസ്ഥാനത്ത് ഉത്രാടം വരെയുള്ള 9 ദിവസത്തെ ഓണക്കാല മദ്യവിൽപനയിൽ ഇടിവ്. ഉത്രാടം വരെ 700.93 കോടി രൂപയുടെ മദ്യമാണ് ബവ്റിജസ് കോർപറേഷൻ ഒൗട്ട്ലെറ്റുകൾ വഴി വിറ്റത്. കഴിഞ്ഞ വർഷം ഇത് 715.97 കോടിയായിരുന്നു. അതേസമയം, ഇക്കുറി ഉത്രാട ദിനത്തിലെ മദ്യവിൽപനയിൽ ഏകദേശം 4 കോടി രൂപയുടെ വർധനയുണ്ടായി. ഉത്രാടദിനം 124.05 കോടിയുടെ മദ്യം വിറ്റു; 120.28 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ വിൽപന.
തിരുവനന്തപുരം∙ ഓണക്കാലത്തെ മദ്യവിൽപനയിൽ ഇക്കുറി ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെക്കാൾ 14 കോടി രൂപയുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബാറുകളുടെ എണ്ണം കൂടിയിട്ടും മദ്യവില്പന കുറഞ്ഞുവെന്നാണ് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
കോട്ടയം ∙ കേരളത്തോടൊപ്പം ലക്ഷദ്വീപിനും ചിയേഴ്സ് പറയാൻ ബവ്കോ. ടൂറിസം പ്രോത്സാഹിപ്പിക്കാനായി ലക്ഷദ്വീപ് പ്രൊമോഷന് കൗണ്‍സിലിന്റെ അപേക്ഷപ്രകാരം അങ്ങോട്ടേക്കു മദ്യം കയറ്റി അയയ്ക്കാനാണു ബവ്കോയുടെ തീരുമാനം. കൊച്ചിയിലെ വെയര്‍ഹൗസുകളില്‍ നിന്നുള്ള മദ്യമാണു കപ്പല്‍ മാര്‍ഗം ദ്വീപിലെത്തിക്കുക. കേരളത്തിലേതിനു പുറമേ ബവ്കോയ്ക്ക് അധികവരുമാനമായി ഈ കയറ്റുമതി മാറുമെന്നാണു കണക്കുകൂട്ടൽ. ഒറ്റത്തവണത്തേക്കുള്ള കയറ്റുമതിക്കാണ് നിലവിൽ അനുമതി.
തിരുവനന്തപുരം ∙ ബവ്റിജസ് കോർപറേഷന്റെ കടകളിൽ ഇറക്കിവച്ചപ്പോഴും കൈകാര്യം ചെയ്തപ്പോഴും താഴെ വീണുപൊട്ടിയ മദ്യക്കുപ്പികളുടെ എണ്ണം അറിയുമ്പോൾ ചിലരെങ്കിലും നെഞ്ചിൽ കൈവച്ചു പോകും ! 2022 ജനുവരി മുതൽ 2024 ജൂൺ വരെ പൊട്ടിയത് 2,97,700 മദ്യക്കുപ്പികൾ. ഇതിൽ ഇനവും ബ്രാൻഡും അളവും തിരിച്ചുള്ള കണക്ക്, കൂടുതൽ
മലപ്പുറം∙ വിദേശമദ്യക്കുപ്പിയിൽ അഴുകിയ പ്രാണിയെ കണ്ടെത്തിയ സംഭവത്തിൽ മദ്യക്കമ്പനിയും ബവ്റിജസ് കോർപറേഷനും 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. എടപ്പാൾ വട്ടംകുളം കുറ്റിപ്പാല കളരിവീട്ടിൽ ബാബു നൽകിയ പരാതിയിലാണ് പുതുച്ചേരി ആസ്ഥാനമായ വിൻ ബ്രോസ് ആൻഡ് കമ്പനിക്കും ബവ്റിജസ്
Results 1-10 of 157