Activate your premium subscription today
Sunday, Mar 30, 2025
സമൂഹമാധ്യമ റീലുകളിൽ സജീവമായി കൊല്ലം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പദ്മകുമാർ. അടുത്തിടെ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപത്തു നിന്ന് അനുപമ പങ്കുവച്ച റീലാണ് വ്യാപകമായി പ്രചരിക്കുന്നത്. അനുപമയുടേതായി രണ്ട് യൂട്യൂബ് ചാനലുകളും നിലവിലുണ്ട്. ബ്യൂട്ടി ടിപ്സ്, ആറ്റുകാൽ
കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനം സമാപനത്തോട് അടുക്കുമ്പോൾ ദുബായിൽ ചാംപ്യൻസ് ട്രോഫി ഫൈനൽ മത്സരം തുടങ്ങുകയായിരുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെ അരക്കിട്ടുറപ്പിച്ച് സിപിഎം സമ്മേളനം പിരിയുന്നു. അതേ സമയം ക്രിക്കറ്റ് ആരാധാകരുടെ മുന്നിൽ ആ ചോദ്യം ഉയർന്നു നിന്നു. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമോ ? അതു മാത്രമല്ല ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ച ശേഷം രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു വിരമിക്കുമോ? ഫൈനലിൽ ഇന്ത്യ വിജയിച്ചു കഴിഞ്ഞു. രോഹിത്തിൻ്റെ വിരമിക്കൽ സംബന്ധിച്ച് ക്രിക്കറ്റ് ലോകം ഉത്തരം തേടുമ്പോൾ സിപിഎമ്മിലെ ചോദ്യവും ഏതാണ്ട് സമാനമാണ്. 2026ലെ തിരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ പിണറായി വിജയൻ പാർട്ടിയെ നയിക്കുമോ? അതോ മത്സരിക്കാതെ മാറി നിന്ന് പാർട്ടിയെ നയിക്കുമോ എന്ന തിരുത്തൽ ചോദ്യം. കൊല്ലം സമ്മേളനം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുണ്ട്. പദപ്രശ്നം പൂരിപ്പിക്കുന്നതു പോലെ സമ്മേളനത്തിലെ കോളങ്ങൾ പൂരിപ്പിച്ചാൽ ഉത്തരത്തിലെത്താം. 90കളിൽ സച്ചിൻ തെൻഡുൽക്കർ ഇന്ത്യയെ നയിക്കുന്ന കാലം. സച്ചിൻ ക്രീസിലുണ്ടെങ്കിൽ ഇന്ത്യയ്ക്ക് വിജയം ഉറപ്പെന്നാണു വിശ്വാസം. സച്ചിൻ ക്രീസിൽ നിന്ന് ഗാലറിയിലേക്ക് മടങ്ങിയാൽ കാണികൾ ടിവി ഓഫ് ചെയ്യും. അതായിരുന്നു സച്ചിനിലുള്ള വിശ്വാസം. സച്ചിൻ എന്ന ക്യാപ്റ്റന്‍ പിന്നിൽ വൈസ് ക്യാപ്റ്റൻമാർ പലരുമുണ്ടായിരുന്നു. പക്ഷേ അവരെ ക്യാപ്റ്റൻ ആക്കാമോ? അതു വേണോ?
കൊല്ലം∙ പാർട്ടിയെ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാനുള്ള നടപടികളാണു കരുനാഗപ്പള്ളിയിൽ അരങ്ങേറിയതെന്നു സിപിഎം സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി എം.വി.ഗോവിന്ദൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ. ‘കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റി ഇടപെട്ടു. അവിടെ
കോട്ടയം ∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ മത്സരിക്കുമോ, മുന്നണിയെ നയിക്കുമോ എന്നീ ചോദ്യങ്ങൾ പ്രസക്തമായിരിക്കെ പിണറായിയുടെ സേവനങ്ങൾ പാർട്ടി കാണുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഉചിതമായ നിലപാടാകും പാർട്ടി സ്വീകരിക്കുക. ഭരണരംഗത്തു വരുന്നതിനു പ്രായപരിധി ബാധകമല്ല. പിണറായിയുടെ കഴിവിനെയും പ്രാപ്തിയേയും നീതിബോധത്തേയും ജനസേവന മനോഭാവത്തേയും സത്യസന്ധതയേയും കേരളത്തെ വളർത്താനുള്ള വലിയ നിരീക്ഷണത്തേയും എല്ലാവരും പ്രകീർത്തിക്കുകയാണ്. 75 വയസ്സ് പ്രായപരിധി പാർട്ടിക്കു ഗുണം ചെയ്യും. 75 കഴിഞ്ഞവരുടെ പരിചയസമ്പത്തും പാർട്ടിക്ക് ഉപയോഗിക്കാൻ കഴിയുമെന്നും സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ഇ.പി. ജയരാജൻ മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാജ്യത്താദ്യമായി, കടൽ കുഴിച്ചു മണൽവാരി വിൽപന നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം കേരളത്തിൽ വിവാദത്തിന്റെ കടലേറ്റം തീർക്കുന്നു. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള തീരക്കടലിലും പുറത്തും സ്വകാര്യ കമ്പനികൾ ഉൾപ്പെടെ മണൽ വാരാനെത്തുന്നതിൽ 10 ലക്ഷത്തിലേറെ വരുന്ന മത്സ്യത്തൊഴിലാളികൾ വലിയ ആശങ്കയിൽ. കേരളം, ഗുജറാത്ത്, ആൻഡമാൻ– നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ കടലിൽനിന്നു മണലും ധാതുക്കളും ഉൾപ്പെടെ ഖനനം ചെയ്യാൻ കേന്ദ്ര ഖനി മന്ത്രാലയം ടെൻഡർ ക്ഷണിച്ചതാണ് വിവാദത്തിനു വഴിതുറന്നത്. കേരളത്തിൽ ആദ്യഘട്ടത്തിൽ കൊല്ലം ജില്ലയിലെ 242 ചതുരശ്ര കിലോമീറ്റർ പ്രദേശമാകും നിർമാണാവശ്യത്തിനുള്ള മണൽ ഖനനത്തിനു തുറന്നുകൊടുക്കുക. ഗുജറാത്തിലെ പോർബന്തറിൽനിന്നു ചുണ്ണാമ്പുചെളിയും (ലൈം മഡ്) ആൻഡമാൻ– നിക്കോബാറിൽനിന്നു പോളിമെറ്റാലിക് നൊഡ്യൂളുകൾ എന്ന ധാതുക്കളുമാണ് ഖനനം ചെയ്യുന്നത്. കേരളത്തിനു സമീപം കടലിൽ 74.5 കോടി ടൺ മണൽശേഖരമുണ്ടെന്നാണു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള 12 നോട്ടിക്കൽ മൈൽ (22.22 കിലോമീറ്റർ) പ്രദേശത്തിനുള്ളിലും പുറത്തെ പ്രത്യേക സാമ്പത്തിക
കൊല്ലം∙ സ്കൂള്‍ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ സ്കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റിൽ. മുഖത്തല സുബിന് ഭവനത്തില്‍ സുഭാഷ് (51), ക്ലീനറായ തൃക്കോവില്‍വട്ടം പാങ്ങോണം ചരുവിള പുത്തന്‍വീട്ടില്‍ സാബു (53) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ എട്ട് പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തു. ശക്തികുളങ്ങര
കൊച്ചി ∙ ‘‘കൊലപാതകത്തിനു പിന്നിൽ ഇരുവരുമാണെന്ന് പൊലീസിന് മനസിലായപ്പോൾ ദിവിൽ കുമാർ സൈനിക ക്യാംപിൽ തന്നെയുണ്ടായിരുന്നു. അന്ന് പൊലീസ് ചെയ്തത് അവിടെ ബന്ധപ്പെട്ട് ഇന്നയാൾ ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഉടൻ നാട്ടിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അവർ മറ്റൊരു സൈനികനൊപ്പം ദിവിൽ കുമാറിനെ നാട്ടിലേക്ക് അയച്ചു. എന്നാൽ ഡൽഹിയിൽ വച്ച് ദിവിൽ കുമാർ മുങ്ങി. രാജേഷ് ഈ സമയം കൊലപാതകത്തിനു ശേഷം തിരികെ പോവുകയുമായിരുന്നു.
കോട്ടയം ∙ ‘‘എനിക്ക് ഇനി കണ്ണടച്ചാലും വേണ്ടില്ല. ഇങ്ങനെയൊരു അവസരത്തിനു വേണ്ടിയാണ് ഇത്രയും നാൾ ഞാൻ ജീവിച്ചിരുന്നത്. ഇത്രയും നാൾ അവന്മാർ സുഖിച്ചു കഴിഞ്ഞു. അവന്മാരെ ഇനി ജീവിക്കാൻ അനുവദിക്കണോ ? വധശിക്ഷ നൽകണം. ഇത്രയും വർഷം കരഞ്ഞും സഹിച്ചും അമ്പലം തോറും നടന്ന് ഞാൻ തള്ളിനീക്കി. അവന്മാർക്ക് ശിക്ഷ
കോട്ടയം∙ കൊല്ലം അഞ്ചലിൽ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും മുൻ സൈനികർ കൊലപ്പെടുത്തിയ കേസിൽ 18 വർഷം മുൻപുള്ള സംഭവം ഓർത്തെടുത്ത് അയൽവാസിയും കോൺഗ്രസ് നേതാവുമായ ജ്യോതികുമാർ ചാമക്കാല. ‘‘കൊല്ലപ്പെട്ട രഞ്ജിനിയും അയൽക്കാരനായ ദിവിൽ കുമാറും പ്രണയത്തിലായിരുന്നു. ദിവിൽ പട്ടാളത്തിലായിരുന്നു.
കൊല്ലം ∙ അഞ്ചലിൽ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ 19 വർഷത്തിനുശേഷം പ്രതികൾ പിടിയിൽ. അഞ്ചൽ അലയമൺ സ്വദേശി ദിവിൽകുമാർ (42), കണ്ണൂർ ശ്രീകണ്ഠേശ്വരം കൈതപുരം പുതുശേരി വീട്ടിൽ രാജേഷ് (47) എന്നിവരാണ് പിടിയിലായത്. സൈനികരായിരുന്ന രണ്ടുപേരും കൃത്യത്തിനു ശേഷം
Results 1-10 of 541
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.