Activate your premium subscription today
Monday, Mar 24, 2025
ന്യൂഡൽഹി ∙ പാർലമെന്റ് അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ശമ്പളം, ദിവസ അലവൻസ്, പെൻഷൻ, അധിക പെൻഷൻ എന്നിവ വർധിപ്പിച്ചാണ് ഉത്തരവ്. എംപിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1.24 ലക്ഷം രൂപയാക്കി. ദിവസ അലവൻസ് 2,000 രൂപയിൽ നിന്ന് 2,500 രൂപയായും ഉയർത്തി.
മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശമ്പളം ഇരട്ടിയായി വർധിപ്പിക്കുന്ന ബിൽ കർണാടക നിയമസഭ പാസാക്കി. ഇതോടെ മുഖ്യമന്ത്രിയുടെ ശമ്പളം 75,000 രൂപയിൽനിന്നു 1.5 ലക്ഷം രൂപയായി. മന്ത്രിമാരുടേത് 60,000 രൂപയിൽനിന്നു 1.25 ലക്ഷം രൂപയായും എംഎൽഎമാരുടെയും എംഎൽസിമാരുടെയും ശമ്പളം 40,000 രൂപയിൽനിന്നു 80,000 രൂപയായും ഉയർത്തിയിട്ടുണ്ട്.
ബെംഗളൂരു ∙ മന്ത്രി കെ.എൻ.രാജണ്ണ ഉൾപ്പെടെ 48 നേതാക്കളെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന്റെ പേരിൽ കർണാടക നിയമസഭയിൽ ബഹളമുണ്ടാക്കിയ 18 ബിജെപി എംഎൽഎമാരെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കറുടെ ഡയസിൽ കയറാൻ ശ്രമിച്ച മുൻ ഉപമുഖ്യമന്ത്രി അശ്വത്ഥ നാരായണ ഉൾപ്പെടെയുള്ളവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. ഹണിട്രാപ്പുമായി ബന്ധമുള്ള സിഡികളും പെൻഡ്രൈവുകളുമായാണ് പ്രതിപക്ഷം ഇന്നലെ സഭയിലെത്തിയത്.
2025-2026 സാമ്പത്തിക വർഷത്തേക്കുള്ള കർണാടക സംസ്ഥാന ബജറ്റ് മാർച്ച് 7ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ചതിനുശേഷം, മുസ്ലിം സമുദായത്തിൽപ്പെട്ട പെൺകുട്ടികൾക്ക് മാത്രമായി സ്വയം പ്രതിരോധ ക്ലാസുകൾക്ക് ധനസഹായം നൽകുമെന്ന അവകാശവാദം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇത് തെറ്റായ
കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഡ്യൂട്ടിയ്ക്കിടെ വാഹനത്തിലിരിക്കുന്ന ഒരാളുടെ കാലില്‍ വീഴുന്ന ചില ഓഫിസര്‍മാരെ വിഡിയോയില്‍ കാണാം. കാലില്‍ തൊട്ടു വണങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് കാറിലിരിക്കുന്നയാള്‍ പണം നല്‍കുന്നുമുണ്ട്. കര്‍ണാടകയിലെ പൊലീസുകാര്‍ ബിജെപി
ബെംഗളൂരു ∙ സ്ത്രീകൾക്കു ക്ഷേമപദ്ധതികൾ അനുവദിക്കുന്നതിനു സമാനമായി പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ടു കുപ്പി മദ്യം വീതം നൽകണമെന്ന് ജനതാദൾ എംഎൽഎ എം.ടി.കൃഷ്ണപ്പ നിയമസഭയിൽ ആവശ്യപ്പെട്ടു. എക്സൈസ് നികുതിയിൽനിന്ന് കൂടുതൽ വരുമാനം പ്രതീക്ഷിക്കുന്ന ബജറ്റിനെയും അദ്ദേഹം പരിഹസിച്ചു. മദ്യത്തിന്റെ നികുതി ഇടയ്ക്കിടെ കൂട്ടുന്ന സർക്കാർ നടപടി അന്യായമാണെന്നു പറഞ്ഞ എംഎൽഎ, പുരുഷന്മാർക്കു മദ്യപാനശീലം നിർത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി.
ബെംഗളൂരു∙ മംഗളൂരുവിൽനിന്ന് 73 കോടി രൂപ വിലമതിക്കുന്ന 38.87 കിലോ എംഡിഎംഎ പിടികൂടി. കേസിൽ രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമായ രണ്ടു ദക്ഷിണാഫ്രിക്കൻ വനിതകൾ അറസ്റ്റിലായി. ബാംബ ഫന്റ (31), അബിഗയിൽ അഡോണിസ് (30) എന്നിവരാണ് പിടിയിലായത്. ഇന്ത്യയിൽ ലഹരി വിതരണം ചെയ്യുന്ന കണ്ണികളിലെ പ്രധാനികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കർണാടകയിൽ ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ ലഹരി വേട്ടയാണിത്.
ബെംഗളൂരൂ∙ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ രണ്ടാനച്ഛനും കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപിയുമായ രാമചന്ദ്ര റാവു നിർബന്ധിത അവധിയിൽ പ്രവേശിച്ചു. കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.
ബെംഗളൂരു ∙ മുസ്ലിം കരാറുകാർക്കു ടെൻഡറുകളിൽ നാല് ശതമാനം സംവരണം നൽകാൻ കർണാടക സർക്കാരിന്റെ തീരുമാനം. ഒരു കോടി രൂപ വരെയുള്ള ടെൻഡറുകളിൽ മുസ്ലിം കരാറുകാർക്ക് 4 ശതമാനം സംവരണം നൽകാനാണ് തീരുമാനം. സംസ്ഥാന ബജറ്റിൽ വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പൊതുമരാമത്ത് കരാറുകളുടെയും 4 ശതമാനം ഇപ്പോൾ കാറ്റഗറി രണ്ട് ബിയിൽ ഉൾപ്പെട്ട മുസ്ലിം സമുദായത്തിനായി സംവരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ആഫ്രിക്കൻ – അമേരിക്കൻ ശൈലിയിൽ സംസാരിക്കുന്നയാളാണു തനിക്ക് ദുബായ് വിമാനത്താവളത്തിൽ വച്ച് സ്വർണം കൈമാറിയതെന്നു സ്വര്‍ണക്കടത്തു കേസിൽ അറസ്റ്റിലായ കന്നട നടി രന്യ റാവു. ബെംഗളൂരുവിൽ വിമാനത്താവളത്തിന്റെ സർവീസ് റോഡിൽ ഓട്ടോറിക്ഷയിൽ കാത്തുനിൽക്കുന്നയാൾക്കു സ്വർണം കൈമാറാനായിരുന്നു നിർദേശം. ഈ വ്യക്തിയെ മുൻപരിചയമില്ലെന്നും നടി ഡിആർഐ ഉദ്യോഗസ്ഥർക്കു മൊഴി നൽകി.
Results 1-10 of 1894
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.