Activate your premium subscription today
Sunday, Mar 23, 2025
കൊൽക്കത്ത ∙ ചേസിങ്ങിൽ താൻ തന്നെയാണ് ‘മാസ്റ്റർ’ എന്ന് തെളിയിച്ച പ്രകടനവുമായി ഒരിക്കൽക്കൂടി വിരാട് കോലി തകർത്തടിച്ചതോടെ, ഐപിഎൽ 18–ാം സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയത്തുടക്കം. ബാറ്റിങ്ങിലും ബോളിങ്ങിലും എന്നുവേണ്ട കളിയുടെ എല്ലാ മേഖലകളിലും കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ സമ്പൂർണ ആധിപത്യം പുലർത്തിയാണ് ആർസിബി അനായാസം ജയിച്ചുകയറിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 174 റൺസ്. മറുപടി ബാറ്റിങ്ങിൽ 22 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി ആർസിബി ലക്ഷ്യത്തിലെത്തി.
ഇതിഹാസങ്ങൾ എന്നു പറയേണ്ട ഒട്ടേറെ താരങ്ങളുടെ വിരമിക്കൽ വേദി കൂടിയായേക്കും ഇത്തവണത്തെ ഐപിഎൽ. നമ്മുടെ വിരാട് കോലിക്കും ആർസിബിക്കും ഒരു ഐപിഎൽ ട്രോഫി ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. പിന്നെ, തീർച്ചയായും മലയാളികളുടെ സ്വന്തം ടീമായ രാജസ്ഥാൻ റോയൽസ്. ഈ രണ്ടു ടീമുകൾക്കുമാണ് എന്റെ പിന്തുണ.
അടുത്തകാലത്തൊന്നുമില്ലാത്ത തരം ‘ഹൈപ്പു’മായാണ് ഐപിഎലിന്റെ പതിനെട്ടാം സീസണിനു തുടക്കമാകുന്നത്. ഐപിഎലിനു വേണ്ടി ജനം കാത്തിരിക്കുകയായിരുന്നോ എന്നു വരെ തോന്നിപ്പോകും. ചാംപ്യൻസ് ട്രോഫി ഉൾപ്പെടെ ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നതും ഓർക്കണം. എന്നിട്ടും എന്തുകൊണ്ടാണ് ഇത്രയേറെ ‘ഹൈപ്’ ഐപിഎലിന്മേൽ നിലനിൽക്കുന്നത്? ഐപിഎലിലെ 10 ടീമുകളും അടിമുടി മാറി; പുതിയ ക്യാപ്റ്റന്മാർ മുതൽ പുതിയ നിയമങ്ങളും നിയമപരിഷ്കാരങ്ങളും വരെ പ്രാബല്യത്തിലാകുന്നു. നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള ആദ്യമത്സരം മുതൽ റൺമഴയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഈ സീസൺ ഐപിഎലിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഐസിസിക്ക് ഒരു വർഷം കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതൽ തുകയാണ് ബിസിസിഐക്ക് ഐപിഎല്ലിൽനിന്ന് ഏതാനും മാസങ്ങൾകൊണ്ടുതന്നെ ലഭിക്കുന്നത്. പണത്തിന്റെ കണക്കിൽ കളിക്കളത്തിലുമുണ്ട് കൗതുകം. വളരെ കുറഞ്ഞ കാശെറിഞ്ഞ് വാങ്ങിയവർ പോലും ഇത്തവണ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു പറയുന്നത് എന്തുകൊണ്ടാണ്? അതിനിടെ ഇംപാക്ട് പ്ലേയറായുള്ള സഞ്ജുവിന്റെ മാറ്റവും നമുക്കു മുന്നിലുണ്ട്. ആർസിബിക്കും കോലിക്കും ഇത്തവണയെങ്കിലും കപ്പടിക്കുമോ എന്നതുൾപ്പെടെയുള്ള ഒട്ടേറെ ചോദ്യങ്ങളും.
മുംബൈ∙ ഇന്ത്യൻ ഓൾറൗണ്ടര്‍ ഷാർദൂല്‍ ഠാക്കൂർ ലക്നൗ സൂപ്പർ ജയന്റ്സിൽ ഐപിഎൽ കളിക്കും. തിങ്കളാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ വിശാഖപട്ടണത്താണ് ലക്നൗവിന്റെ ആദ്യ മത്സരം. പരുക്കേറ്റ ഇന്ത്യൻ പേസർ മുഹ്സിൻ ഖാനു പകരമാണ് ഷാർദൂൽ ഠാക്കൂർ ലക്നൗവിലെത്തിയതെന്നാണു വിവരം. സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ മെഗാലേലത്തിൽ ഷാർദൂലിനെ ആരും വാങ്ങിയിരുന്നില്ല. പേസ് ബോളർ എന്നതിലുപരി ബാറ്ററായും ഉപയോഗിക്കാൻ സാധിക്കുന്ന താരമാണു ഷാർദൂൽ ഠാക്കൂർ.
ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലും ധനശ്രീ വർമയ്ക്കും ബാന്ദ്ര കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. നാളെ ആരംഭിക്കുന്ന ഐപിഎൽ മത്സരങ്ങളുടെ ഭാഗമാകേണ്ടതിനാൽ നടപടികൾ വേഗത്തിലാക്കണമെന്നു ബോംബെ ഹൈക്കോടതി കുടുംബക്കോടതിക്കു നിർദേശം നൽകിയിരുന്നു.
ന്യൂഡൽഹി∙ ഐപിഎൽ മത്സരങ്ങളിൽ ബോളർമാരോ ഫീൽഡർമാരോ പന്തിൽ തുപ്പൽ തേക്കുന്നത് വിലക്കിയ നടപടി പുനഃപരിശോധിക്കാൻ ബിസിസിഐ. പന്തിന്റെ തിളക്കം നിലനിർത്തി സ്വിങ് ലഭിക്കാനായി തുപ്പലോ വിയർപ്പോ പന്തിന്റെ ഒരു വശത്ത് തേച്ചുപിടിപ്പിക്കുന്ന പതിവ് ക്രിക്കറ്റിലുണ്ടായിരുന്നു.
മുംബൈ ∙ സീസണിൽ തോൽവിയോടെ തുടങ്ങി കിരീടത്തിലേക്ക് കുതിക്കുന്നതാണ് ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിന്റെ പതിവെങ്കിലും, ഇത്തവണ സീസൺ ആരംഭിക്കുന്നതിനു മുൻപേ ടീമിന് തലവേദന. പരുക്കുമൂലം സൂപ്പർതാരം ജസ്പ്രീത് ബുമ്ര ആദ്യ മത്സരത്തിന് ഉണ്ടാകില്ലെന്ന് വ്യക്തമായതിനു പിന്നാലെയാണ്, ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അസാന്നിധ്യത്തിന്റെ കാര്യത്തിലും തീരുമാനമായത്. 23ന് ചെന്നൈയ്ക്കെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.
മുംബൈ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽനിന്ന് പിൻമാറാനുള്ള കാരണങ്ങൾ വിശദീകരിച്ച് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ കോർബിൻ ബോഷ്. പിഎസ്എലിന്റെ പത്താം എഡിഷനിൽ ഡയമണ്ട് വിഭാഗത്തില്‍ പെഷവാർ സൽമിയാണ് ബോഷിനെ ടീമിലെടുത്തത്. പെഷവാറിനായി താരം തകർപ്പൻ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ബോഷിന്റെ പിൻമാറ്റം. പരുക്കേറ്റ ലിസാഡ് വില്യംസിന്റെ പകരക്കാരനായി ബോഷ് മുംബൈ ഇന്ത്യൻസിൽ ചേരുകയും ചെയ്തു.
ഡുനേഡിൻ∙ തുടര്‍ച്ചയായ തോൽവികളിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ സങ്കടം പറഞ്ഞ് പാക്ക് പേസ് ബോളർ ഹാരിസ് റൗഫ്. ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20യിലും തോൽവി വഴങ്ങിയതിനു പിന്നാലെയാണു ഹാരിസ് റൗഫിന്റെ പ്രതികരണം. പാക്കിസ്ഥാന് തോൽക്കുന്നതു കാണാൻ ആളുകൾ കാത്തിരിക്കുകയാണെന്നു
റായ്പുർ ∙ പ്രഥമ ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20യിൽ ചാംപ്യൻമാരായ ഇന്ത്യൻ ടീമിന് പ്രൈസ് മണി ഒരു കോടി രൂപ. രണ്ടാംസ്ഥാനക്കാർക്ക് 50 ലക്ഷം രൂപയാണ് പാരിതോഷികം. സച്ചിൻ തെൻഡുൽക്കർ നയിച്ച ഇന്ത്യൻ മാസ്റ്റേഴ്സ് ടീം ഫൈനലിൽ ബ്രയാൻ ലാറയുടെ വെസ്റ്റിൻഡീസിനെയാണ് കീഴടക്കിയത്.
Results 1-10 of 2024
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.