Activate your premium subscription today
Saturday, Mar 29, 2025
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ആയി 817.8 കോടി രൂപ കേന്ദ്രത്തില്‍നിന്നു സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ തിരിച്ചു നല്‍കേണ്ടിവരുന്നത് കോടികളുടെ വരുമാനം. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ കടുത്ത എതിർപ്പ് മറികടന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
തിരുവനന്തപുരം∙ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രൂപയുടെ പദ്ധതിക്കു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിനും നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിൽ പുലിമുട്ടു നിർമിക്കുന്നതിനുമാണു പദ്ധതി. 235 മീറ്റർ നീളമുള്ള പുലിമുട്ട്, 500
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) അനുവദിക്കുന്നതിൽ ഒടുവിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു വഴങ്ങി. കേന്ദ്രം നൽകുന്ന വിജിഎഫ് ആയ 817.8 കോടി രൂപ, തുറമുഖത്തിന്റെ വരുമാന വിഹിതം സഹിതം തിരിച്ചടയ്ക്കാനുള്ള നിർദേശം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിൽ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭകരമാകാത്ത പദ്ധതികൾക്കു പ്രഖ്യാപിച്ച ധനസഹായമായ വിജിഎഫ് കേരളത്തിനു മാത്രം വായ്പയായി മാറ്റിയാണ് കേന്ദ്ര സർക്കാർ നൽകുന്നത്.
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് പുതിയ മത്സ്യബന്ധന തുറമുഖം നിർമിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി മന്ത്രി വി.എൻ.വാസവൻ. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിനും വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ബ്രേക്ക് വാട്ടർ നിർമാണവും രണ്ടു പാക്കേജുകളായി നിർവ്വഹിക്കും. 271 കോടി രൂപയുടേതാണ് പദ്ധതി. 235 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ, 500 മീറ്റർ നീളമുള്ള ഫിഷറി ബെർത്ത്, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ 146 കോടി രൂപ ചലവഴിച്ചാണ് പാക്കേജ് ഒന്നിൽ നടപ്പിലാക്കുക.
ബാലരാമപുരം∙ വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് തുരങ്ക റെയിൽപാതയ്ക്ക് അനുമതിയായതോടെ ബാലരാമപുരത്തെ കാത്തിരിക്കുന്നത് വൻ വികസന സാധ്യതകൾ. വിഴിഞ്ഞം–നാവായിക്കുളം റിങ് റോഡും കരമന–കളിയിക്കാവിള റോഡ് 4 വരിയായി വികസിപ്പിക്കുന്ന ജോലികളും പൂർത്തിയാകുന്നതോടെ ബാലരാമപുരത്ത് വൻകിട
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെത്തുന്ന വൻകിട കപ്പലുകളുടെ ചെറിയ അറ്റകുറ്റപ്പണിക്ക് കേന്ദ്രം തുടങ്ങാൻ സംരംഭകർ വിഴിഞ്ഞം കോൺക്ലേവിൽ താൽപര്യമറിയിച്ചിരുന്നതായി മന്ത്രി വി.എൻ.വാസവൻ.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയില്‍പാത നിര്‍മ്മിക്കുന്നതിന് കൊങ്കണ്‍ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് തയ്യാറാക്കിയ ഡിറ്റെയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടിന് (ഡിപിആര്‍) മന്ത്രിസഭായോഗം അനുമതി നല്കി.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ആരെങ്കിലും പറഞ്ഞാൽ സഭയിൽ അതിന്റെ പിതൃത്വത്തെക്കുറിച്ച് അവകാശവാദങ്ങളുയരും; പിന്നെ അടിയാകും. ധനാഭ്യർഥന ചർച്ച തുറമുഖ വകുപ്പിനെക്കുറിച്ചു കൂടിയാകുമ്പോൾ ആ ആചാരം പാലിക്കാതിരിക്കാനാവില്ലല്ലോ.വിഴിഞ്ഞം എൽഡിഎഫിന്റെ കുഞ്ഞാണെന്നതിൽ ചർച്ച തുടങ്ങിവച്ച കടകംപള്ളി സുരേന്ദ്രന് സംശയമില്ല. പക്ഷേ കടകംപള്ളിയുടെ ശബ്ദത്തിൽ പഴയ ആവേശമില്ലെന്ന് എ.പി.അനിൽകുമാർ കണ്ടെത്തി. എം.വിൻസന്റ് അതിന്റെ കാരണവും പറഞ്ഞു: ‘‘പാർട്ടി സെക്രട്ടേറിയറ്റിൽ എടുക്കാത്തതിനു ഞങ്ങളെന്തു പിഴച്ചു?’’
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമാണത്തിനായി നികത്തിയെടുക്കുക 77.17 ഹെക്ടർ കടൽ. സർക്കാരിൽനിന്നോ, സ്വകാര്യ വ്യക്തികളിൽനിന്നോ സ്ഥലം ഏറ്റെടുക്കേണ്ടിവരില്ലെന്നു സർക്കാർ വ്യക്തമാക്കി.
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി ഭൂമി കണ്ടെത്തുന്നതു കടല്‍ നികത്തിയായിരിക്കുമെന്നു തുറമുഖ കമ്പനി അറിയിച്ചു. സ്വകാര്യ ഭൂമി ഏറ്റെടുക്കില്ല. വികസനത്തിന്റെ ഭാഗമായി കണ്ടെയ്നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ കൂടി ദീര്‍ഘിപ്പിച്ച് ആകെ 2000 മീറ്റര്‍ ആക്കും.
Results 1-10 of 562
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.