Activate your premium subscription today
Tuesday, Apr 15, 2025
ആള്‍ക്കൂട്ടത്തിലെ ഏകാകിയായാണ് എം.ടി.വാസുദേവന്‍ നായരെ അധികം പേരും അറിയുന്നതെങ്കിലും, സൗഹൃദങ്ങളുടെ പൂക്കാലങ്ങള്‍ ആഘോഷിച്ചു തീര്‍ത്തൊരു മനുഷ്യനുമായിരുന്നു അദ്ദേഹം. ആ സൗഹൃദകാലങ്ങളെക്കുറിച്ച് എംടി നിരന്തരം എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. എംടിയുടെ കോഴിക്കോടന്‍ സാഹിത്യസൗഹൃദങ്ങള്‍ പ്രശസ്തം. അത്ര തന്നെ സംഭവബഹുലമായിരുന്നു സിനിമാക്കാലത്തെ കോടമ്പാക്കം കൂട്ടുകളും. നിരോധനം ലംഘിച്ച് മദ്യപിച്ചതിന് സൂപ്പര്‍താരത്തിനൊപ്പം തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നതിനെക്കുറിച്ച് എംടി എഴുതിയിട്ടുണ്ട്. 1960കളുടെ അവസാനങ്ങളിലായിരിക്കണം. തമിഴ്നാട്ടില്‍ മദ്യനിരോധനമുള്ള കാലം. എഴുത്തുകാരനെന്ന നിലയില്‍ എംടി പ്രശസ്തനായിക്കഴിഞ്ഞു. മുറപ്പെണ്ണും പകല്‍ക്കിനാവും ഇരുട്ടിന്റെ ആത്മാവുമെല്ലാം പുറത്തുവന്ന് എംടി സിനിമയിലും സജീവം. ഇടയ്ക്കിടെ ചെന്നൈയില്‍ പോകേണ്ടി വരും. ഒരിക്കല്‍ എംടി ചെന്നൈയിലുള്ളപ്പോള്‍ അവിടെയൊരു ലോഡ്ജില്‍ ശങ്കരാടിയും മധുവും ഉണ്ടെന്നറിഞ്ഞു. രാവിലെ ഫോണില്‍ വിളിച്ചപ്പോള്‍ മധു ക്ഷണിച്ചു: ഇങ്ങോട്ടു പോരൂ, ഉച്ചഭക്ഷണം ഒരുമിച്ചാകാം. ചെന്നൈയില്‍ വര്‍ക്ക്ഷോപ് നടത്തുന്ന അനിയന് എന്ന സുഹൃത്തിനെയും ശോഭനാ പരമേശ്വരന് നായരെയും കൂട്ടി ലോഡ്ജിലെത്തി. ശങ്കരാടിയുടെ മുറിയിലാണ് ആദ്യം കയറിയത്. മധു അങ്ങോട്ടു വന്നു. കസേരകള്‍ വരുത്തി അഞ്ചു പേരും ഇരുന്നു. അന്നേരം ശങ്കരാടി സങ്കടത്തോടെ പറയുന്നു: “മദ്യം തികയില്ല. തലേന്നു വാങ്ങിയ കുപ്പിയില്‍ പകുതിയില്‍ താഴെയേ ഉള്ളൂ.’’ മദ്യനിരോധനകാലമായതിനാല് ബ്ലാക്കില്‍ വേണം വാങ്ങിക്കാന്‍. പതിവായി വാങ്ങിക്കൊടുക്കുന്ന
സിനിമയിലെ കുട്ടികൾ വലിയവായിൽ വർത്തമാനം പറഞ്ഞു തുടങ്ങിയിരുന്നില്ല അന്ന്, അമിതമായികൊഞ്ചിയിരുന്നുമില്ല. നിഷ്കളങ്കതയുടെ ഓമനത്തമുണ്ടായിരുന്നു മാസ്റ്റർ - ബേബിമാരുടെ അഭിനയത്തിനും അവർക്കു വേണ്ടി എഴുതപ്പെട്ടിരുന്ന സംഭാഷണങ്ങൾക്കും. മാസ്റ്റർ രഘുവും മാസ്റ്റർ ശേഖറും ബേബി വിനോദിനിയും ബേബി വിലാസിനിയും ബേബി
രാജ്യത്തെ മികച്ച രണ്ടാമത്തെ സിനിമയ്ക്കുളള ഇന്ത്യന്‍ പ്രസിഡന്റിന്റെ വെളളിമെഡല്‍ നേടിയ ആദ്യ മലയാള ചിത്രം– നീലക്കുയില്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷം, നീലക്കുയിലിന്റെ സംവിധായകരില്‍ ഒരാളായ രാമു കാര്യാട്ട് തനിച്ച് ചെയ്ത ‘ചെമ്മീന്‍’ ഇന്ത്യയിലെ മികച്ച സിനിമയ്ക്കുളള രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. മലയാളത്തിലെ ആദ്യ സംവിധായക ജോടികളായിരുന്നു നീലക്കുയില്‍ ഒരുക്കിയ രാമു കാര്യാട്ടും പി.ഭാസ്കരനും. നീലക്കുയില്‍ പല തലങ്ങളില്‍ ശ്രദ്ധേയമാണ്. ഏറ്റവും വലിയ ആകര്‍ഷണം നിരവധി ഐതിഹാസിക വ്യക്തിത്വങ്ങള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച സിനിമ എന്നതു തന്നെയാണ്. പില്ക്കാലത്ത് ചെമ്മീനിലൂടെ അനശ്വരനായ രാമു കാര്യാട്ടും ഇരുട്ടിന്റെ ആത്മാവിലൂടെ ചരിത്രം സൃഷ്ടിച്ച സംവിധായകനും കവിയും ഗാനരചയിതാവുമായ പി.ഭാസ്കരനും ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമ എന്നത് തന്നെയാണ് പ്രാഥമികമായ സവിശേഷത. മലയാളത്തില്‍ അക്കാലത്ത് സംവിധായക ജോടികള്‍ എന്ന സങ്കല്‍പംതന്നെയുണ്ടായിരുന്നില്ല. തമിഴില്‍ കൃഷ്ണന്- പഞ്ചു ജോടികള്‍ ഒക്കെ സജീവമായി ഏറെക്കാലത്തിന് ശേഷമാണ് ഇത്തരമൊരു പ്രവണത കേരളത്തിലും അരങ്ങേറുന്നത്. കൃഷ്ണന്-പഞ്ചു 50ലധികം സിനിമകള്‍ ഒരുമിച്ച് ചെയ്തപ്പോള്‍ രാമു-ഭാസ്കരന് കൂട്ടായ്മ ഒരേയൊരു ചിത്രത്തില്‍ ഒതുങ്ങി. നീലക്കുയില്‍ ഈ കൂട്ടുകെട്ടിന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരുന്നു.
ആത്മസുഹൃത്തിന്റെ ചിതയെരിയുമ്പോൾ ആ ഉള്ളും ഉലയിലുണരുന്ന കനലുപോലെ എരിഞ്ഞു കൊണ്ടിരിക്കുകയാണ്. ബാപ്പു ബാക്കിവച്ചിട്ടുപോയ ആഗ്രഹങ്ങൾ ചിന്തകളെ വല്ലാതെ പൊള്ളിക്കാൻ തുടങ്ങുമ്പോൾ തളർന്നു വീഴാതിരിക്കാൻ അവൻ ആവതു ശ്രമിക്കുന്നു. പ്രിയസുഹൃത്തിന് കടംകൊണ്ട ജീവിതമാണല്ലോ തന്റേത്, അപ്പോൾ അവന്റെ ഏറ്റവും വലിയ ആഗ്രഹത്തെ
'മലയാളത്തിൽ നാളിതുവരെ എന്തുമാത്രം പാട്ടെഴുത്തുകാർ വന്നുപോയി. എല്ലാവരും നല്ല നല്ല പാട്ടുകൾ തന്നിട്ടുണ്ട്. പക്ഷേ എന്നെ സ്വാധീനിച്ചതെന്നു പറയാൻ ഒരാളെ ഉള്ളൂ. എന്നുവച്ചാൽ രോമരോമങ്ങളിൽ വരെ സ്വാധീനിച്ച കാവ്യഗുരു എന്റെ ഭാസ്കരൻ മാഷാണ്. ഞാൻ എഴുതിയ പാട്ടുകൾ മാഷാണ് എഴുതിയിരുന്നെങ്കിൽ അതിനെക്കാൾ പത്തിരട്ടി,
മറവിയുടെ അജ്ഞാതതീരങ്ങളിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു ഭാസ്കരൻ മാഷ്. സംസാരത്തിനിടെ ഓർമയുടെ കണ്ണികൾ ഇടയ്ക്കിടെ മുറിയുന്നു. എങ്കിലും ചോദിക്കാതിരിക്കാനായില്ല: "സ്വപ്നങ്ങളെക്കുറിച്ചല്ലേ മാഷ് ഏറ്റവുമധികം പാട്ടെഴുതിയിട്ടുള്ളത്?" "അതെയോ?" അദ്ഭുതത്തോടെ മാഷിന്റെ ചോദ്യം.
മലയാളത്തിലെ ‘പാട്ട്’ എന്നോ ഇംഗ്ലിഷിലെ 'Poem' എന്നോ ചുരുക്കിയെഴുതിയതാണെന്നു തോന്നുന്നത്ര ചേർച്ചയാണ് ഭാസ്കരനോടു ചേർന്നുള്ള ‘പി’!. വാക്കുകളുടെ അതിഗൂഢമായ ആരാമത്തിൽ, പാട്ടിന്റെ പൂങ്കുലയിൽ, വാടാത്ത അത്രയേറെ വിസ്മയങ്ങൾ നിറച്ചുവച്ച കവി. ഇന്ന് അദ്ദേഹത്തിന്റെ ജൻമശതാബ്ദിയെത്തുമ്പോൾ, ആ ഗാനസൗരഭം പരന്നുതുടങ്ങി 75 വർഷവും തികയുകയും ചെയ്യുന്നു. 2007ൽ ഓർമയായെങ്കിലും, പത്തുവെളുപ്പിനു മുതൽ പാതിരാവിലും പൗർണമിയിലുംവരെ പാടിത്തീരാത്തൊരു ഗീതമാണ് പി.ഭാസ്കരൻ നമുക്കിപ്പോഴും. മുക്കാൽ നൂറ്റാണ്ടെത്തുമ്പോഴും ആ വരികളുടെ വർണവും സൗരഭ്യവും ഏറിവരുന്നു.
പാടിയ പാട്ടുകളിലെ ഏറ്റവും പ്രിയപ്പെട്ട വരികൾ മൂളാമോ എന്നു ചോദിച്ചിട്ടുണ്ട് ഗായകൻ കെ.പി.ഉദയഭാനുവിനോട്. അനുരാഗനാടകവും കാനനച്ഛായയും വെള്ളിനക്ഷത്രവും പോലുള്ള സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള ഭാനുച്ചേട്ടൻ മൂളിക്കേൾപ്പിച്ചത് അവയൊന്നുമല്ല; മറ്റൊരു പാട്ടിന്റെ ഈരടികൾ: "അള്ളാഹു വെച്ചതാം
പദലാളിത്യവും ആശയഗാംഭീര്യവുമാണ് പി.ഭാസ്കരനെന്ന പേരിനെ മലയാളത്തിന്റെ കാവ്യ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നത്. ജീവിതഗന്ധിയായ വരികൾ ആ തൂലികയിൽനിന്നു പിറന്നു വീണപ്പോഴെല്ലാം ആസ്വാദക ഹൃദയങ്ങൾക്കത് ഉത്സവമായിരുന്നു. ദാർശനികത, പ്രണയം, ഹർഷം, വേദന, നിരാശ... സകല മാനുഷിക ഭാവങ്ങളും ശ്രുതിയിട്ടുണരുന്ന ആ കാവ്യവഴിയിൽ
ജീവിതത്തിൽ മുൻപോ പിൻപോ പി.ഭാസ്കരൻ ഇങ്ങനെ ഒരാഗ്രഹം പറഞ്ഞിട്ടില്ല. പക്ഷേ, ‘വിലയ്ക്കു വാങ്ങിയ വീണ’ (1971) എന്ന സിനിമയുടെ പാട്ടുകൾ എഴുതാൻ ശ്രീകുമാരൻ തമ്പിയെ ഏൽപ്പിക്കുമ്പോൾ പി.ഭാസ്കരൻ പറഞ്ഞു: ‘ചിത്രത്തിന്റെ ക്ലൈമാക്സ് ഒരു പാട്ടിലൂടെയാണ് അവതരിപ്പിക്കുന്നത്. ആ പാട്ട് ഞാൻ എഴുതിക്കൊള്ളാം.’ അനുഗൃഹീത
Results 1-10 of 28
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.