Activate your premium subscription today
Saturday, Mar 29, 2025
യാത്രാമൊഴി ഒറ്റ വാക്കല്ല. പറഞ്ഞു കഴിഞ്ഞാലും തീരാത്ത, ബാക്കിയാകുന്ന കഥയാണ്. യാത്രയാക്കി എന്നു പറയുന്നതു തന്നെ വെറുതെ. യാത്ര പറയുന്നതോടെ ഓർമകൾ തിരികെവരികയാണെന്ന് ആർക്കാണ് അറിയാത്തത്. മുൻപൊരിക്കലും ഓർമിച്ചിട്ടില്ലാത്ത ദൃശ്യങ്ങൾ പോലും വ്യക്തതയോടെ മടങ്ങിവരും. വർഷങ്ങളുടെ മൂടൽമഞ്ഞിൽ നിന്ന്. പ്രായത്തിന്റെ
പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ കൃതിയും കര്‍ത്താവും എന്ന പ്രതിമാസ പരമ്പരയിലേക്ക്, ഗ്രന്ഥകര്‍ത്താവിന്റെ കൃതി പരിചയപ്പെടുത്തുവാന്‍ അതിഥിയായി കോരസണ്‍ വര്‍ഗ്ഗീസിനെ ക്ഷണിച്ചു.
കവിത പ്രാഥമികമായും ഒരു ഭാഷാവ്യവഹാരമാണ്, രൂപമല്ലാതെ മറ്റൊരു ഉള്ളടക്കം അതിനുണ്ടെന്ന് പറയുന്നത് അതിഭൗതികമായ ഒരു വാദം മാത്രമാണെന്ന് കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതായത്, ഭാഷാപരമായ ജാഗ്രത പുലർത്താത്ത ഒരു കവി തനിക്ക് എത്ര സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് അവകാശപ്പെട്ടാലും അതൊരു കപട പ്രഖ്യാപനം
ഇരീച്ചാൽകാപ്പ് ആണ് ഈ ചിന്തകൾ ഉണർത്തിയത്. എന്നാൽ കാപ്പ് ഒരേ സമയം കള്ളവും സത്യവുമാണ്. സാങ്കൽപിക ദേശവും യാഥാർഥ ഭൂമികയുമാണ്. ഭാവനയും സ്വപ്നവുമാണ്. തനതായ സവിശേഷതകളുള്ള ദേശമാണ് ഇരീച്ചാൽകാപ്പ് എന്നത് മിഥ്യയാണ്.
‘മുസല്യാര്‍ കിങ് - ഡികൊളോണിയല്‍ ഹിസ്റ്റോറിയോഗ്രാഫി-മലബാര്‍ റസിസ്റ്റന്‍സ്’ (2024) എന്ന, ബ്ലൂസ്ബറി പ്രസിദ്ധീകരിച്ച, ഡോ. അബ്ബാസ് പനക്കലിന്റെ ഈ മോണോഗ്രാഫ് വായനക്കാർക്കു പരിചയപ്പെടുത്തുന്നതില്‍ വലിയ സന്തോഷമുണ്ട്. ചരിത്രഗവേഷകൻ എന്ന നിലയിൽ അബ്ബാസ് പനക്കൽ വളർന്നുവരുന്നത് കാല് നൂറ്റാണ്ടു കാലം
പുസ്തകങ്ങൾക്കുള്ളതുപോലെ കവിതകൾക്കുമുണ്ട് മണം. തനതായ മണം. മറ്റെങ്ങു നിന്നും കിട്ടാത്തത്. കവിതയുടെ സാംസ്കാരിക പ്രഭാവത്തിന്റെ ആകെത്തുകയാണ് ആ മണം. പശ്ചിമഘട്ടത്തിലെ കാടുകളിൽ അൽപനേരം നിന്നാൽ കിട്ടുന്ന മണം പോലൊന്ന് എന്ന് ഉദാഹരിക്കാം. എന്നാൽ, ആ മണം കിട്ടാൻ കവികളെ അടുത്തുപോയി മനസ്സിലാക്കണം. കവി ഗോപീകൃഷ്ണൻ
പരാജയപ്പെട്ട വിപ്ലവങ്ങളുടെ കൂടി കഥയാണ് ലോകചരിത്രം. പരാജയപ്പെട്ട വിപ്ലവകാരികളുടെ ജീവിതം കൂടിയാണ് സാഹിത്യവും. മറ്റെല്ലാ രംഗത്തും വിജയം പ്രചോദിപ്പിക്കുമ്പോൾ വിപ്ലവ കഥയിൽ മാത്രം അവശേഷിക്കുന്നത് പരാജയമാണെങ്കിലും പ്രചോദിപ്പിക്കാതിരിക്കുന്നില്ല.
പണ്ടൊരിക്കൽ സുഹൃത്തിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമ കാണാൻ പോയതായിരുന്നു അവൾ. എഴുത്തുകാരന്റെ ചില കഥകളോടുള്ള ഇഷ്ടം നൽകിയ ആത്മവിശ്വാസത്തിന്റെ പുറത്ത് കൂടെ സിനിമ കാണാനെത്തിയ കുടുംബാംഗങ്ങളിലേക്കും അവൾ സിനിമയെക്കുറിച്ചു വലിയ പ്രതീക്ഷ പകർന്നിരുന്നു. മുൻപ് സുഹൃത്ത് തന്നെ വായിച്ചുനോക്കാനേൽപിച്ച
സാക്ഷാൽ ദൈവം മൂവ്വൊരുവൻതാൻ മാർത്തോമ്മായുടെ സുകൃതത്താൽ സൂക്ഷ്മമതായി ചരിതം പാടുവ– തിന്നടിയനു തുണയരുളണമെ. യൂറോപ്പിൽ ജനിച്ച് ലോകത്തേക്ക് പടർന്ന ആധുനികത എഴുതപ്പെട്ട ചരിത്രം കൂടി സൃഷ്ടിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്റെ പിൻബലത്തിൽ, യുക്തിയുടെ വെളിച്ചത്തിൽ അവതരിപ്പിച്ച ചരിത്രം സമഗ്രമെന്നും ആധികാരികമെന്നും
പൊയ്പ്പോയ നാടിനെ ഓർത്തു വിതുമ്പുന്ന വരമ്പിൽ ആർക്കോ വേണ്ടി കാത്തിരിക്കുന്ന വെള്ളക്കൊറ്റികൾ മാത്രമല്ല അയ്മനം ജോണിന്റെ കഥകളിലുള്ളത്. പുകമഞ്ഞ് മൂടിയ ഡൽഹിയും കറുത്ത താജ്മഹലിന്റെ ഇരുട്ടിൽ ഉയർന്നുനിൽക്കുന്ന കറുത്ത താഴികക്കുടങ്ങളും ദൈവത്തെപ്പോലും തിരിച്ചറിയാത്ത
Results 1-10 of 782
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.