Activate your premium subscription today
Sunday, Apr 20, 2025
തിരുവനന്തപുരം∙ കോൺഗ്രസിൽ തലമുറ മാറ്റമല്ല വേണ്ടത്, മറിച്ച് പാർട്ടിക്കു വേണ്ടി അധ്വാനിക്കുകയും മർദനവും കേസും നേരിട്ടവർക്ക് അംഗീകാരം നൽകുകയാണ് വേണ്ടതെന്ന് മുതിർന്ന നേതാവ് കെ.മുരളീധരൻ. കെ.കരുണാകരൻ സ്റ്റഡി സെന്റര് സംഘടിപ്പിച്ച കരുണാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്∙ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് 5–ാമത് കെ.കരുണാകരൻ സ്പോർട്സ് അവാർഡുകൾ പ്രഖ്യാപിച്ചു. യുവ പ്രതിഭ പുരസ്കാരത്തിന് ഇന്ത്യൻ റഗ്ബി താരവും ചക്കാലക്കൽ എച്ച്എസ്എസ് സ്പോർട്സ് അക്കാദമിയിലെ എൻ.പി. മുഹമ്മദ് ഹാദി അർഹനായി. മികച്ച സ്പോർട്സ് ലേഖനത്തിനുള്ള അവാർഡ് മലയാള മനോരമ ദിനപത്രത്തിലെ സീനിയർ
തിരുവനന്തപുരം∙ കെ.കരുണാകരന് അനുസ്മരണ പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും മുതിര്ന്ന നേതാവ് രമേശ് ചെന്നിത്തലയേയും
തിരുവനന്തപുരം∙ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെക്കുറിച്ചുള്ള പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ദിരാ ഗാന്ധി രാഷ്ട്രമാതാവാണ് എന്ന് പറഞ്ഞിട്ടില്ല. കോൺഗ്രസിന്റെ മാതാവ് ഇന്ദിരാ ഗാന്ധിയാണെന്നാണ് പറഞ്ഞത്. പ്രയോഗത്തിൽ തെറ്റു പറ്റിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ ∙ ഇന്ദിരാഗാന്ധിയെ ഭാരതത്തിന്റെ മാതാവായി കാണുന്നതു പോലെ ലീഡർ കെ. കരുണാകരനെ കേരളത്തിന്റെ പിതാവായാണു കാണുന്നതെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂങ്കുന്നം മുരളീമന്ദിരത്തിലെത്തി ലീഡർ കെ. കരുണാകരന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണു സുരേഷ് ഗോപിയുടെ പ്രതികരണം.
രാജ്യസഭാ സീറ്റിലേക്കു മത്സരം വരുമ്പോൾ എക്കാലവും പൊട്ടിത്തെറി യുഡിഎഫിലാണെങ്കിൽ ഇത്തവണ അങ്ങനെയൊരു സാഹചര്യം നേരിടുന്നത് എൽഡിഎഫാണ്. മുന്നണിയിൽ രണ്ടാമനാര് എന്ന കാര്യത്തിൽ പരസ്പരം മത്സരിക്കുന്ന സിപിഐയുടെയും കേരളാ കോൺഗ്രസിന്റെയും സീറ്റുകളാണൊഴിയുന്നത്. അതും രണ്ടു പാർട്ടികളുടെയും കേരള അധ്യക്ഷരുടേത്. സീറ്റിൽ അവകാശവാദമുന്നയിക്കുമെന്നു രണ്ടു പാർട്ടികളും പരസ്യമായിത്തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി തലവേദന മുന്നണിയെ നയിക്കുന്ന സിപിഎമ്മിനാണ്. ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുഡിഎഫ് വിട്ട ചരിത്രമുള്ള കേരളാ കോൺഗ്രസിനെ(എം) കൈകാര്യം ചെയ്യുകയെന്നതാകും വലിയ വെല്ലുവിളി.
സ്വതന്ത്ര സ്ഥാനാർഥികളുടെ യഥാർഥ വേദന പലപ്പോഴും അവർക്ക് അനുവദിച്ചു കിട്ടുന്ന ചിഹ്നങ്ങളായിരിക്കും. കാരണം സ്വതന്ത്ര സ്ഥാനാർഥിക്ക് സ്വന്തം പേര് മാത്രം വോട്ടറുടെ മനസ്സിൽ പതിപ്പിച്ചാൽ പോരാ, ചിഹ്നം കൂടി പഠിപ്പിക്കണം. ഒരിക്കൽ ലഭിച്ച ചിഹ്നം അടുത്ത തവണ മത്സരിക്കുമ്പോൾ ലഭിക്കുമോ എന്ന ആശങ്കയും സ്വതന്ത്രർക്കുണ്ട്. ചിഹ്നം മാറ്റിയതു മൂലം പരാജയം നേരിട്ടവരും കേരള രാഷ്ട്രീയത്തിലുണ്ട്. മറ്റൊരു കൂട്ടർ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ സ്വതന്ത്രരായി മത്സരിക്കുന്നവരാണ്. ഇവിടെ സ്ഥാനാര്ഥിയെ പരിചയപ്പെടുത്തുന്നതിനേക്കാളും പിന്തുണ നൽകുന്ന പാർട്ടി വിയർക്കുന്നത് വോട്ടർമാർക്ക് മുന്നിൽ ചിഹ്നം പരിചയപ്പെടുത്താനാവും. കേരള രാഷ്ട്രീയത്തിൽ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച സിനിമാ, സാഹിത്യ മേഖലയിലെ പ്രമുഖരായ വ്യക്തികളുടെ ജയപരാജയങ്ങളെ കുറിച്ചും അതിൽ ചിഹ്നങ്ങൾ വഹിച്ച വലിയ പങ്കും വളരെ വലുതാണ്. കൗതുകം നിറഞ്ഞ ആ കഥകളിൽ മമ്മൂട്ടിയും ശോഭനയും കെ. കരുണാകരനും മാധവിക്കുട്ടിയും കടമ്മനിട്ടയും ഒഎൻവിയുമെല്ലാമുണ്ട്.
അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഒരു ചിഹ്നം ഉറപ്പുണ്ട്. എന്നാൽ അങ്ങനെയല്ല സ്വതന്ത്രരുടെ സ്ഥിതി. ഒരു ചിഹ്നം തേടി നടക്കണം. പലപ്പോഴും അവർ മുന്നോട്ടു വയ്ക്കുന്ന ചിഹ്നം കിട്ടണമെന്നില്ല. കിട്ടുന്നതു ജനം അംഗീകരിക്കണമെന്നുമില്ല. അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥികളുടെ സ്ഥിതിയും ഇതുതന്നെ. പക്ഷേ കിട്ടിയ ചിഹ്നം ഉയർത്തിക്കാട്ടി വിജയിച്ചു വന്നവരുമുണ്ട്. ചിലർ സ്വന്തം നിലയിൽ. മറ്റുചിലർ ഏതെങ്കിലും മുന്നണിയുടെയോ പാർട്ടിയുടെയോ പിന്തുണയോടെ. ഇതെല്ലാം ഉണ്ടായിട്ടും കാലിടറിയവരുമുണ്ട്. തിരഞ്ഞെടുപ്പു രാഷ്ട്രീയവും പ്രശസ്തിയും സമാന്തര രേഖകളാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളാണത്. സ്വതന്ത്ര സ്ഥാനാർഥികളാണ് നമ്മുടെ തിരഞ്ഞെടുപ്പു ചരിത്രത്തെ വൈവിധ്യപൂർണമാക്കിയിട്ടുള്ളത്. കണ്ടു മടുത്ത ചിഹ്നങ്ങൾക്കു പകരം പുതിയ ചിലതൊക്കെ കാണാൻ അവസരം ലഭിച്ചിട്ടുള്ളതും ഇത്തരം സന്ദർഭങ്ങളിലാണ്. അത്തരം ചില തിരഞ്ഞെടുപ്പു കഥകളിലേക്ക്.
തൃശൂർ ∙ പൂങ്കുന്നം മുരളീമന്ദിരത്തിൽ ലീഡർ കെ. കരുണാകരന്റെ സ്മൃതി മണ്ഡപത്തോടു ചേർന്നൊരുക്കിയ വേദിയിൽ മുപ്പതോളം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു പത്മജ വേണുഗോപാൽ ബിജെപി അംഗത്വം നൽകി. യൂത്ത് കോൺഗ്രസ് തൃശൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മനു പള്ളത്ത്, കോൺഗ്രസ് അയ്യന്തോൾ ബ്ലോക്ക് വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവരടക്കം അംഗത്വം സ്വീകരിച്ചു. കരുണാകരന്റെ ഭാര്യയും പത്മജയുടെ മാതാവുമായ കല്യാണിക്കുട്ടിയമ്മയുടെ ഓർമദിനത്തിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
നിലമ്പൂർ∙ പത്മജ വേണുഗോപാലിനെ പാർട്ടിയിലേക്ക് സ്വാഗതംചെയ്ത് ബിജെപി മുനിസിപ്പൽ കമ്മിറ്റി നഗരത്തിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡിൽ കെ.കരുണാകരന്റെ ചിത്രവും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പത്മജ വേണുഗോപാൽ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് കരുണാകരന്റെ ചിത്രവും ചേർത്തത്. ബിജെപിയിൽ ചേർന്ന പത്മജ വയനാട്ടിൽ രാഹുൽ
Results 1-10 of 72
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.