ADVERTISEMENT

റാന്നി ∙ വലിയപാലം പമ്പാനദിയിൽ തകർന്നു വീണിട്ട് ഇന്ന് കാൽ നൂറ്റാണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ പാലം നിർമിച്ചതും ഇതിനു സമാന്തരമായി മറ്റൊരു പാലം കൂടി നിർമിക്കുന്നതും ചരിത്രം.1996 ജൂലൈ 29ന് ഉച്ചകഴിഞ്ഞ് 3.29ന് ആണ് റാന്നി വലിയപാലം പമ്പാനദിയുടെ ഓളങ്ങളിലേക്ക് നിലംപൊത്തിയത്. സ്വകാര്യ ബസ് പാലം കടന്ന് മിനിറ്റുകൾക്കുള്ളിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം.

റാന്നിക്കാർ മറന്നു തുടങ്ങിയ കടത്തുവള്ളവും ജങ്കാറും ബോട്ടുമൊക്കെ പിന്നീട് മടങ്ങിവരുന്ന കാഴ്ചയായിരുന്നു പിന്നീട്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സൈന്യം ബെയ്‌ലി പാലം നിർമിച്ചതും റാന്നിയിലാണ്. സമയബന്ധിതമായിട്ടാണ് പുതിയ പാലം പണിതത്. റാന്നി ഇതുവരെ കാണാത്ത ജനസമൂഹത്തെ സാക്ഷി നിർത്തി മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ പാലം ഗതാഗതത്തിനു തുറന്നു കൊടുത്തതും ചരിത്രം. 

വികസന രംഗത്ത് 34 വർഷം റാന്നിയെ പിന്നിലേക്കടിച്ചത് വലിയപാലത്തിന്റെ തകർച്ചയാണ്. 22 വർഷത്തിനിടെ പഴയ പ്രതാപം വീണ്ടെടുക്കാൻ യത്നിച്ചെങ്കിലും 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയം സാമ്പത്തിക, വികസന രംഗത്ത് വൻ തിരിച്ചടിയാണ് വീണ്ടും നൽകിയത്. നാശത്തിന്റെ തോത് വർധിക്കുമ്പോഴും തിരിച്ചടിക്കു പിന്നിലെ കാരണങ്ങൾ കണ്ടെത്താനായിട്ടില്ല.

വലിയപാലത്തിന്റെ തകർച്ചയ്ക്ക് എന്താണ് കാരണമെന്ന് കാൽ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അന്വേഷണവും പരിശോധനയുമൊക്കെ നടത്തുമെന്ന് തുടരെ പ്രഖ്യാപനങ്ങൾ ഉണ്ടായതല്ലാതെ ഒന്നും നടന്നില്ല. 25 വർഷമെത്തുമ്പോൾ പെരുമ്പുഴ ബോട്ട്ജെട്ടി കടവിൽ മറ്റൊരു പാലം കൂടി ഉയരുകയാണ്. അതും ജില്ലയിലെ ഏറ്റവും നീളം കൂടിയ പാലം. അടുത്ത വർഷമെങ്കിലും അതിന്റെ നിർമാണം പൂർത്തിയാകുമോയെന്നാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com