ADVERTISEMENT

നെടുമ്പാശേരി/ആറ്റിങ്ങൽ∙ അടച്ചിട്ട മുറിയിൽ പുറംലോകവുമായി ബന്ധമില്ലാതെയാണ് ഷോയ്ക്കു വേണ്ടി തങ്ങിയിരുന്നതെന്നും അതിനാൽ കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ആൾക്കൂട്ടം പാടില്ലെന്ന സർക്കാർ നിർദേശം അറിഞ്ഞിരുന്നില്ലെന്നും സ്വകാര്യ ടിവി ചാനലിലെ റിയാലിറ്റി ഷോയിൽ നിന്നു പുറത്തായ രജിത്കുമാർ. ആലുവ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രജിത്കുമാർ.  വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ ആളുകളെത്തിയത് താൻ പറഞ്ഞിട്ടല്ലെന്നും രജിത്കുമാർ പറഞ്ഞു.

കോവിഡ്–19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ ലംഘിച്ച് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം സംഘടിപ്പിച്ചതിന് രജിത്കുമാറുൾപ്പെടെ 75 പേർക്കെതിരെ നെടുമ്പാശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.  തന്നോട് ആദരവു പ്രകടിപ്പിക്കാൻ സ്വമേധയാ എത്തിയവർ നിയമക്കുരുക്കിൽപ്പെട്ടതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ആറ്റിങ്ങലിൽ നിന്ന് രജിത്കുമാർ പൊലീസ് അകമ്പടിയോടെ ആലുവ സ്റ്റേഷനിലെത്തിയത്. നെടുമ്പാശേരി സിഐ പി.എം.ബൈജുവിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു.കേസുമായി ബന്ധപ്പെട്ട് നിബാസ്‌, അഫ്സൽ, വിപിൻ, ബിനു, ക്രിസ്റ്റിൻ, കിരൺ, നികേഷ്‌, വൈശാഖ്‌, രാഗേഷ്‌, അൻവർ, പരീക്കുട്ടി, ഇബാസ്‌, അനിൽകുമാർ, സോണി, ശ്രുതി എന്നിവരെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. 

നിയമവിരുദ്ധമായ സംഘംചേരൽ, കലാപശ്രമം, സർക്കാർ ഉത്തരവ്‌ ലംഘനം, പൊതുഗതാഗത സംവിധാനം തടസ്സപ്പെടുത്തി  ജനങ്ങൾക്ക്‌ അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾപ്രകാരമാണ്‌ കേസ്‌. വിമാനത്താവളത്തിന്റെ 500 മീറ്റർ പരിധിയിൽ സംഘം ചേരരുതെന്ന ഹൈക്കോടതി ഉത്തരവും ഇവർ ലംഘിച്ചിരുന്നു. ആറ്റിങ്ങലിലും രജിത്തിനു സ്വീകരണമൊരുക്കുമെന്നു പ്രചാരണമുണ്ടായിരുന്നു. 

English summary: Rajith Kumar under custody

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com