കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ ബന്ധുക്കളെ കാണാനെത്തിയ കോൺഗ്രസ് നേതാക്കളെ പൊലീസ് വലിച്ചിഴച്ചു

Mail This Article
കോഴിക്കോട് ∙ മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനെത്തിച്ച മെഡിക്കൽ കോളജ് മോർച്ചറിക്കു മുൻപിൽ സംഘർഷം. വേൽമുരുകന്റെ കുടുംബവുമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണറുടെ അനുമതിയോടെ എത്തിയ നാല് കോൺഗ്രസ് നേതാക്കളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു പുറത്താക്കി. തുടർന്നു കോൺഗ്രസ് നേതാക്കൾ കുത്തിയിരിപ്പുസമരം നടത്തി.
കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ എൻ.സുബ്രഹ്മണ്യൻ, കെ.പ്രവീൺ കുമാർ, ഡിസിസി പ്രസിഡന്റ് യു. രാജീവൻ എന്നിവരെയാണു നോർത്ത് അസി.കമ്മിഷണർ കെ.അഷറഫിന്റെ നേതൃത്വത്തിൽ തടഞ്ഞത്. മോർച്ചറിയിലേക്കുള്ള വഴിയുടെ ഇരുവശത്തും കനത്ത പൊലീസ് കാവൽ ഒരുക്കിയിരുന്നു. പിന്നീടു മോർച്ചറി സന്ദർശിക്കാനെത്തിയ എം.കെ.രാഘവൻ എംപിയെയും പൊലീസ് തടഞ്ഞു.
English Summary: Maoist death, Congress protest