മംഗളയുടെ കാഴ്ച തെളിയും; മരുന്ന് പറന്നെത്തും

Mail This Article
തൊടുപുഴ ∙ പെരിയാർ കടുവസങ്കേതത്തിൽ സംരക്ഷിക്കുന്ന മംഗളയെന്ന പെൺകടുവയ്ക്കു തിമിര ചികിത്സയ്ക്കായി വിദേശത്തുനിന്നു മരുന്ന് എത്തിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്തു. നിർദേശം അംഗീകരിച്ചാൽ കടുവയ്ക്കു തിമിരത്തിനുള്ള ചികിത്സ നൽകുന്ന ഇന്ത്യയിലെ ആദ്യ സംഭവമാകും.
2020 നവംബറിലാണു മംഗളാദേവിക്കുസമീപത്തു നിന്ന് 2 മാസം പ്രായമുള്ള കടുവക്കുട്ടിയെ വനപാലകർ കണ്ടെത്തിയത്. ജൂലൈയിൽ കാട്ടിനുള്ളിൽ സ്ഥാപിച്ച പ്രത്യേക കൂട്ടിലേക്കു മാറ്റി. ചികിത്സ ആരംഭിക്കുന്ന സമയത്ത് 90 % കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു മംഗള. ഇപ്പോൾ ഇത് 70 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
പൂക്കോട്, മണ്ണുത്തി എന്നിവിടങ്ങളിലെ വെറ്ററിനറി കോളജുകളിലെയും വനം വകുപ്പിലെയും ഡോക്ടർമാർ അടങ്ങിയ സംഘം ഇന്നലെ നടത്തിയ പരിശോധനയ്ക്കു ശേഷമാണു വിദേശത്തുനിന്നു തുള്ളിമരുന്ന് എത്തിച്ചു ചികിത്സിച്ചാൽ കാഴ്ച മെച്ചപ്പെടുമെന്നു നിർദേശിച്ചത്. 3 മാസം ചികിത്സ വേണ്ടിവരും.
Content Highlight: Mangala tiger