ADVERTISEMENT

തൊടുപുഴ ∙ പെരിയാർ കടുവസങ്കേതത്തിൽ സംരക്ഷിക്കുന്ന മംഗളയെന്ന പെൺകടുവയ്ക്കു തിമിര ചികിത്സയ്ക്കായി വിദേശത്തുനിന്നു മരുന്ന് എത്തിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്തു. നിർദേശം അംഗീകരിച്ചാൽ കടുവയ്ക്കു തിമിരത്തിനുള്ള ചികിത്സ നൽകുന്ന ഇന്ത്യയിലെ ആദ്യ സംഭവമാകും.  

2020 നവംബറിലാണു മംഗളാദേവിക്കുസമീപത്തു നിന്ന് 2 മാസം പ്രായമുള്ള കടുവക്കുട്ടിയെ വനപാലകർ കണ്ടെത്തിയത്. ജൂലൈയിൽ കാട്ടിനുള്ളിൽ സ്ഥാപിച്ച പ്രത്യേക കൂട്ടിലേക്കു മാറ്റി. ചികിത്സ ആരംഭിക്കുന്ന സമയത്ത് 90 %  കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു മംഗള. ഇപ്പോൾ ഇത് 70 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

പൂക്കോട്, മണ്ണുത്തി എന്നിവിടങ്ങളിലെ വെറ്ററിനറി കോളജുകളിലെയും വനം വകുപ്പിലെയും ഡോക്ടർമാർ അടങ്ങിയ സംഘം ഇന്നലെ നടത്തിയ പരിശോധനയ്ക്കു ശേഷമാണു വിദേശത്തുനിന്നു തുള്ളിമരുന്ന് എത്തിച്ചു ചികിത്സിച്ചാൽ കാഴ്ച മെച്ചപ്പെടുമെന്നു നിർദേശിച്ചത്. 3 മാസം ചികിത്സ വേണ്ടിവരും.

Content Highlight: Mangala tiger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com