തിരഞ്ഞെടുപ്പു ജയിക്കാനുള്ള തന്ത്രത്തേക്കാൾ സാമൂഹികനീതി വിഷയത്തിൽ അധിഷ്ഠിതമായ പ്രത്യയശാസ്ത്ര അടിത്തറ കോൺഗ്രസിനു നൽകാനാണ് രാഹുലിന്റെ ശ്രമം. പക്ഷേ ദീർഘകാലമായി അധികാരത്തിനു പുറത്തു നിൽക്കുന്ന കോൺഗ്രസിന് അതു മാത്രം മതിയോ? ഇതുൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടിയായിരുന്നു ഇത്തവണ എഐസിസി സമ്മേളനം. എന്താണ് സമ്മേളനത്തിൽ ഉയർന്ന ചോദ്യങ്ങളും കോണ്ഗ്രസ് കണ്ടെത്തിയ ഉത്തരങ്ങളും.
അഹമ്മദാബാദിൽനിന്ന് സമ്മേളനം റിപ്പോർട്ട് ചെയ്ത മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് റിപ്പോർട്ടർ റൂബിൻ ജോസഫ് വിലയിരുത്തുന്നു.
അഹമ്മദാബാദിൽ എഐസിസി യോഗത്തിൽ പങ്കെടുക്കുന്ന സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി. (ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ)
Mail This Article
×
64 വർഷം മുൻപ്.
1961ലെ ഗുജറാത്ത് ഭാവ്നഗറിലെ എഐസിസി സമ്മേളനം.
തൊട്ടുമുൻവർഷം കേരളത്തിൽ പട്ടം താണുപിള്ളയുടെ പിഎസ്പിയുമായി (പ്രജാ സോഷ്യലിസ്റ്റ് പാർട്ടി) ചേർന്ന് കോൺഗ്രസ് നേടിയ തിരഞ്ഞെടുപ്പു ജയത്തെക്കുറിച്ച് അധ്യക്ഷൻ നീലം സഞ്ജീവ റെഡ്ഡി സമ്മേളനത്തിൽ പ്രതിപാദിക്കുന്നുണ്ട്. പഴയ ബോംബെ സ്റ്റേറ്റിന്റെ വിഭജനവും കേരളത്തിലുണ്ടാക്കിയ നേട്ടവും വ്യക്തമാക്കിയ അദ്ദേഹം അംഗങ്ങളോടായി ഒരു കാര്യംകൂടി പറഞ്ഞു:
‘സാധ്യമായത്രയും ഐക്യം പാർട്ടിയിലെ എല്ലാ തട്ടിലും കോൺഗ്രസ് വീണ്ടെടുക്കേണ്ടതുണ്ട്. വരുന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പല പാർട്ടികളിൽ നിന്ന് എതിർപ്പു നേരിടേണ്ടി വരും. വിട്ടുവീഴ്ച വരുത്തിയാൽ എതിരാളികൾ അത് ആയുധമാക്കും. 10 വർഷം അധികാരത്തിലുണ്ടായിരുന്നവർ അതിൽനിന്ന് സ്വയം ഒഴിഞ്ഞ് സംഘടനാപ്രവർത്തനത്തിൽ മുഴുകണം. സഗൗരവം കോൺഗ്രസിന്റെ തത്വങ്ങളും പദ്ധതികളുമായി മുന്നോട്ടുപോകാൻ നേതാക്കൾക്ക് ഈ സമ്മേളനം വ്യക്തമായ സന്ദേശം നൽകുമെന്ന് ഞാൻ കരുതുന്നു’. സമ്മേളനത്തിൽ കോൺഗ്രസ് മൂന്നാം പഞ്ചവൽസര പദ്ധതി, പഞ്ചായത്ത് രാജ്, ദേശീയോദ്ഗ്രഥനം, തിരഞ്ഞെടുപ്പു പ്രകടന പത്രിക എന്നിവയെക്കുറിച്ചുള്ള പ്രമേയങ്ങൾ പാസാക്കി. പാർട്ടി ചട്ടങ്ങളിൽ വ്യക്തമായ ഭേദഗതികൾ നിർദേശിച്ചും പ്രമേയ ചർച്ചകളിൽ ഇടപെട്ടു സംസാരിച്ചുമായിരുന്നു കേരളത്തിൽ നിന്നുള്ള
English Summary:
Congress Party's AICC conference focus on organizational reforms. Plan for a Stronger Future
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.