Activate your premium subscription today
Sunday, Mar 30, 2025
കൽപറ്റ ∙ ഒറ്റരാത്രി കൊണ്ടു ജീവിതം മാറിമറിഞ്ഞവർ നൊമ്പരക്കണ്ണീരുണങ്ങാത്ത മുഖങ്ങളായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഒത്തുചേർന്നു. അവരുടെ ഗ്രാമങ്ങൾ പുനർജനിക്കാനിരിക്കുന്ന തേയിലത്തോട്ടത്തിൽ മാതൃകാ ടൗൺഷിപ്പിനു ശിലയിട്ടപ്പോൾ ആ മുഖങ്ങളിൽ സന്തോഷക്കണ്ണീർ പൊടിഞ്ഞു. എത്രയും വേഗം പുനരധിവാസം സാധ്യമാകുമെന്ന പ്രതീക്ഷയിൽ
കോഴിക്കോട് ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന് ഇരയായ കുടുംബങ്ങളിലെ 134 വിദ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസത്തിന് ‘ഉയിർപ്പ്’ പദ്ധതിയുമായി മലബാർ ഗ്രൂപ്പ്. ഉദ്ഘാടനം 29നു പ്രിയങ്ക ഗാന്ധി എംപി നിർവഹിക്കും. പഠനച്ചെലവ് മുഴുവൻ മലബാർ ഗ്രൂപ്പ് വഹിക്കും. മുൻപു പഠിച്ച കോഴ്സുകൾക്ക് ഫീസ് അടയ്ക്കാനുണ്ടെങ്കിൽ അതും
കൽപറ്റ ∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ നിർമിക്കാൻ സർക്കാർ സ്ഥലം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി. ദുരന്തബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അവർ. എന്നാൽ ടൗൺഷിപ്പിന്റെ കൂടെ
വയനാട് ദുരന്തമുണ്ടായി എട്ട് മാസം പിന്നിടുമ്പോൾ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടതായിരുന്നു ഇന്നത്തെ ഏറ്റവും പ്രധാന വാർത്ത. മലപ്പുറം വളാഞ്ചേരിയിൽ കുത്തിവയ്പ്പിലൂടെ ലഹരി ഉപയോഗിച്ച 10 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതും അടുത്ത അധ്യയനവർഷം മുതൽ ഒന്നാംക്ലാസ്
കൽപറ്റ∙ ജനം ഒപ്പം നിൽക്കുമെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാകില്ല. എന്തിനെയും അതിജീവിക്കും. അതാണ് ചൂരൽമല, മുണ്ടക്കൈ പുനരധിവാസം നൽകുന്ന മഹാ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ
കൽപറ്റ ∙ ഉരുളെടുത്ത മുണ്ടക്കൈയും ചൂരൽമലയും 25 കിലോമീറ്റർ അകലെ കൽപറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ പുനർജനിക്കുന്നു. പിറന്നുവീണ നാട്ടിൽനിന്ന് ഒരു ജനതയെയൊന്നാകെ മറ്റൊരിടത്തേക്കു പറിച്ചുനടുന്നതിന്റെ തുടക്കം. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുമ്പോൾ പ്രതീക്ഷകൾ വാനോളം. ഗുണഭോക്തൃ പട്ടികയിൽ ഇടംനേടുന്ന എല്ലാവർക്കും കൽപറ്റയിൽത്തന്നെ വീടൊരുക്കാൻ കഴിയുമെന്നാണു കണക്കുകൂട്ടൽ. ഉരുളെടുത്തുപോയ 298 പാവം മനുഷ്യരുടെ ഒരിക്കലും മറക്കാത്ത ഓർമകൾ അലടിക്കുന്ന അന്തരീക്ഷത്തിൽ എൽസ്റ്റൺ തേയിലത്തോട്ടത്തിൽ ഉയരുന്ന ടൗൺഷിപ് ഒരു അതിജീവന സ്മാരകം കൂടിയായിരിക്കും.
കൽപറ്റ∙ ഒറ്റ രാത്രികൊണ്ട് ഇല്ലാതായിപ്പോയ നാട് പുതിയ സ്ഥലത്ത് പുതിയ രീതിയിൽ ഉയർത്തെഴുന്നേൽക്കുന്നു. കേരളം മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ദുരന്തമാണ് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായത്. 298 പേരാണ് നിമിഷ നേരം കൊണ്ട് ഇല്ലാതായത്. നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും സ്കൂളുകളും തകർത്തെറിഞ്ഞുകൊണ്ട് ഉരുൾജലം സംഹാര താണ്ഡവമാടി.
രാജ്യത്തിന്റെയാകെ നൊമ്പരമായി മാറിയ വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായ ടൗൺഷിപ്പിന് ഇന്നു കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുകയാണ്. പ്രതീക്ഷിച്ചതിലും കുറച്ചു വൈകിയെങ്കിലും, മഹാദുരന്തമുണ്ടായി 8 മാസത്തിനുള്ളിൽ ടൗൺഷിപ് പദ്ധതിയുടെ പ്രധാന കടമ്പ പൂർത്തിയാക്കാനായതിൽ സംസ്ഥാന സർക്കാരിനു തീർച്ചയായും അഭിമാനിക്കാം.
ചൂരൽമല ∙ ഉരുൾദുരന്തത്തിനിരയായെങ്കിലും ഉയിർത്തെഴുന്നേൽപിന്റെ പാതയിലാണു വെള്ളാർമല-മുണ്ടക്കൈ സ്കൂളുകൾ. അധ്യയന വർഷവസാനം മധ്യവേനലിലേക്ക് പ്രവേശിക്കുമ്പോൾ വിദ്യാർഥികൾ സന്തോഷത്തിലാണ്. ദുരന്തം തകർത്ത സ്കൂളിന്റെ നേർത്ത ഓർമകളാണ് വിദ്യാർഥികളിൽ. ദുരന്തത്തിനുശേഷം വെള്ളാർമല ജിവിഎച്ച്എസ്എസിലെ 530
കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്തത്തിൽ വീട് നഷ്ടമായവർക്കുള്ള സ്നേഹഭവനങ്ങൾക്ക് ഇന്നു തറക്കല്ലിടും. കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിർമിക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം വൈകിട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൽപറ്റ ബൈപ്പാസിനോടു ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിൽ 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് 1000 ചതുരശ്ര അടി ഒറ്റനില വീടുകൾ നിർമിക്കുന്നത്. ഭാവിയിൽ ഇരുനിലയാക്കാനാകുംവിധമാകും അടിത്തറ. ആരോഗ്യകേന്ദ്രം, അങ്കണവാടി, മാർക്കറ്റ്, കമ്യൂണിറ്റി സെന്റർ എന്നിവയും ടൗൺഷിപ്പിലുണ്ടാകും. ചടങ്ങിൽ മന്ത്രി കെ. രാജൻ അധ്യക്ഷനാകും. മന്ത്രിമാരായ ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി.ഗണേഷ്കുമാർ, പി.എ.മുഹമ്മദ് റിയാസ്, പ്രിയങ്ക ഗാന്ധി എംപി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ടി.സിദ്ദീഖ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.
Results 1-10 of 1120
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.