Activate your premium subscription today
Saturday, Mar 29, 2025
ആലങ്ങോട്ട് മനയുടെ മുറ്റത്തുനിന്നു പ്രേം മനസ്വി എല്ലാത്തിനോടും യാത്ര പറഞ്ഞു പടിയിറങ്ങി. 3 പതിറ്റാണ്ടുകൾ കൂടെയിരുന്നു പാടിയ കിളികളോട്.. തണൽ വിരിച്ച മരങ്ങളോട്..കുശലം ചൊല്ലിയ അണ്ണാറക്കണ്ണനോട്...കഥകൾ പറഞ്ഞ ചുവരുകളോട്.
വൈക്കം ക്ഷേത്രത്തിലെ പ്രദക്ഷിണ വീഥികൾ നിശ്ചലമായി. ജനം ആ കാഴ്ച കണ്ട് അന്തംവിട്ടു നിന്നു. വെള്ളിക്കൊലുസിന്റെ കുസൃതിച്ചിരിയുമായി ഒരു കൊച്ചുപെൺകുട്ടി ഓടി നടക്കുന്നു. അവൾക്കൊപ്പം വൈക്കം, വൈക്കം എന്നുറക്കെ വിളിച്ചു കൊണ്ടൊരാൾ. മനോനില തെറ്റിയ ആരോ എന്നാണ് അതു കണ്ടുനിന്ന മലയാളികളെല്ലാം ആദ്യം കരുതിയത്.
ഡൈനമൈറ്റിന് തിരി കൊളുത്തും മുൻപു സ്മിത്ത് മൂൺ തനിക്കു ചുറ്റുമുള്ള മണ്ണിലേക്ക് ഒന്നു കൂടി നോക്കി. പച്ചപ്പിന്റെ ഒരു തരി പോലും അവശേഷിപ്പിക്കാതെ വെട്ടിവെളുപ്പിച്ച നോക്കെത്താ ദൂരമുള്ള മണ്ണിൽ എല്ലായിടത്തും കുഴികൾ മാത്രം. ഒന്നു കൈപിടിച്ചു കയറ്റാൻ ആരുമില്ലാതെ താനും അതിലൊരു കുഴിയിലാണെന്ന് അയാൾക്ക് തോന്നി. മുന്നിൽ മരണം മാത്രം...
‘ മുൻപിൽ മൂത്തമകനെയും പിറകിൽ ഭാര്യയെയും കൊച്ചുമക്കളെയും വഹിച്ച് ഭർത്താവ് സ്കൂട്ടറോടിച്ചു പോകുന്നത് പലരും കണ്ടിരിക്കും. ഭാര്യയെ പിറകിലിരുത്തി മൂളിപ്പാട്ടും പാടി സ്കൂട്ടർ പറപ്പിച്ചോടിച്ചു പോകുന്ന കാഴ്ചയും സർവസാധാരണമാണ്. എന്നാൽ ഒരു സ്ത്രീ തനിയെ സ്കൂട്ടർ ഓടിച്ചു പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? അപൂർവമായിരിക്കും. എറണാകുളം നിവാസികളെ സംബന്ധിച്ച് സ്ഥിതി അതല്ല. സുന്ദരിയായ ഒരു യുവതി തനിയെ സ്കൂട്ടർ പറപ്പിച്ചു പോകുന്നത് നിത്യകാഴ്ചയാണ്. സ്കൂട്ടറമ്മ എന്ന ഓമനപ്പേരിലാണ് അവർ അറിയപ്പെടുന്നത്’
ഏറെ പ്രിയപ്പെട്ടൊരു സ്ഥലത്തേക്കു കടലാമകൾ വരാതായതിന്റെ അനുഭവമാണ് കോഴിക്കോട് വടകരയ്ക്കു സമീപമുള്ള ഇരിങ്ങൽ കോട്ടയ്ക്കൽ കൊളാവിപ്പാലത്തുള്ളവർക്ക് പറയാനുള്ളത്. മുൻകാലങ്ങളിൽ ആറായിരത്തോളം മുട്ടകൾ ശേഖരിച്ചു വിരിയിച്ചിരുന്ന തീരത്തേക്കു കഴിഞ്ഞ ഒരു പതിറ്റാണ്ടായി കടലാമകളുടെ വരവിൽ ഗണ്യമായ കുറവുണ്ടായി. അശാസ്ത്രീയമായ പുലിമുട്ട് നിർമാണവും മറ്റും തീരത്തിന്റെ ഘടന മാറ്റിയതാണ് പ്രധാന കാരണം. ഒരു സീസണിൽ തീരത്തുനിന്ന് കടൽ എടുത്തുകൊണ്ടുപോയി അഴിമുഖത്ത് നിക്ഷേപിക്കുന്ന മണൽ അടുത്ത സീസണിൽ തീരത്ത് തിരിച്ചുവരാറുണ്ട്. എന്നാൽ ഇപ്പോൾ അഴിമുഖത്ത് അടിയുന്ന മണൽ ഖനനം ചെയ്ത് വിൽക്കുകയാണ് ചെയ്യുന്നത്. ഇതോടെ തീരം ഇല്ലാതായിത്തുടങ്ങി.
ചിത്രകല പഠിക്കാൻ കൊതിച്ച ഒരു പെൺകുട്ടിക്കു വിധി കാത്തു വച്ചിരുന്നതു പ്രായപൂർത്തിയാകും മുൻപേയുള്ളൊരു വിവാഹവും പ്രസവവും ഒക്കെയാണ്. ജീവിതം കഠിനപരീക്ഷകളിലൂടെ കടന്നുപോകുമ്പോഴും മനസ്സിൽ നിന്നിറങ്ങിപ്പോകാതെ നിന്ന ചായങ്ങളും ചിത്രങ്ങളും ചിത്രകല പഠിച്ചേ അടങ്ങൂ എന്നവളെക്കൊണ്ടു തീരുമാനമെടുപ്പിച്ചു.
വായനശാലകളിലെ ചില്ലലമാരകളിൽക്കിടന്നു ശ്വാസംമുട്ടിയിരുന്ന പുസ്തകങ്ങൾ വീട്ടുമുറ്റങ്ങളിലേക്കു നടന്നെത്തുന്നു...അവിടെ കാത്തിരിക്കുന്ന നൂറിലേറെ അക്ഷരസ്നേഹികൾ അവരെ സ്വീകരിച്ചു പന്തലിലേക്ക് ആനയിക്കുന്നു. ഉള്ളിലെ വാക്കുകളെ വായനക്കാർ ഹൃദയം കൊണ്ടു ചർച്ച ചെയ്യുന്നതുകണ്ട് പുസ്തകങ്ങൾ നിർവൃതി കൊള്ളുന്നു. ഇത്രയും വലിയ ആശയങ്ങൾ പേറിയാണോ താൻ പൊടിപിടിച്ച് ഇരുന്നതെന്നോർത്ത് അമ്പരക്കുന്നു. ആ സന്തോഷത്തോടെ അവർ അടുത്ത ചർച്ചാവേദികളിലേക്കു യാത്ര തുടരുന്നു. അവിടെയും പുഞ്ചിരിയോടെ സ്വീകരിക്കാൻ നൂറുകണക്കിന് അക്ഷരസ്നേഹികൾ. എല്ലായിടത്തും വായനയുടെ വസന്തം... വാക്കുകളുടെ സുഗന്ധം..
ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെടുന്ന കടലാമകളുടെ ‘ആമത്തൊട്ടിൽ’ ആണു കേരള തീരം. ആയിരക്കണക്കിന് കിലോമീറ്റർ അകലെനിന്ന് വംശവർധനയ്ക്കായി വർഷംതോറും മുടങ്ങാതെ കേരളതീരം തേടിയെത്തുന്നവരാണ് വംശനാശഭീഷണി നേരിടുന്ന ഒലീവ് റിഡ്ലി കടലാമകൾ.
പ്രശ്നം വലുതായാലും ചെറുതായാലും പരിഹാരം കാണാൻ ഉടൻ ഒരു ശ്രമം. തന്റെ മുന്നിലെത്തുന്ന പ്രശ്നങ്ങളെ ഡോ.സജി വർഗീസ് എന്ന അധ്യാപകൻ കുറെക്കാലമായി സമീപിക്കുന്നത് ഇങ്ങനെയാണ്. ക്ലാസ്മുറികളിൽനിന്നും കളിക്കളങ്ങളിൽനിന്നും യാത്രകളിൽനിന്നുമെല്ലാം ഇങ്ങനെ ഒപ്പം കൂടിയ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനുള്ള ശ്രമം എത്തിനിന്നതു ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഡെയ്സ് (Design and Innovation for Social Entrepreneurship) എന്ന സംരംഭത്തിലാണ്.
കണ്ണൂർ നഗരത്തിലെ ഓട്ടോ ഡ്രൈവറും ആദികടലായി സ്വദേശിയുമായ ഷംസുദ്ദീൻ തൈക്കണ്ടി ആഴ്ചയിൽ ആറു ദിവസവും യാത്രക്കാർക്കായി ഓട്ടോ ഓടിക്കും. എന്നാൽ, ഞായറാഴ്ച മാത്രം സ്വന്തം ആവശ്യത്തിനാണ് കഴിഞ്ഞ രണ്ടു വർഷം ഓടിയത്. തലശ്ശേരി ബ്രണ്ണൻ കോളജിലേക്കായിരുന്നു ഈ ഞായറാഴ്ച യാത്ര. ഈ ഓട്ടത്തിനിടെ ഓട്ടോയിൽ കയറുന്നവരിൽനിന്ന് ചാർജ് വാങ്ങാറില്ല. കാരണം അവർ ഷംസുദ്ദീന്റെ സഹപാഠികളാണ്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആദ്യ കോഴ്സായ എംഎ മലയാളം പഠിതാവായിരുന്നു ഷംസുദ്ദീൻ.
Results 1-10 of 646
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.