Activate your premium subscription today
Monday, Mar 24, 2025
കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ‘ദുര്ഭൂതം’ പരാമര്ശത്തില് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് പിന്തുണയുമായി കോണ്ഗ്രസ് നേതാക്കൾ. സമൂഹമാധ്യമങ്ങളിൽ കെ.സി.വേണുഗോപാലിനെതിരെ രൂക്ഷമായ ആക്രമണം നടക്കുമ്പോഴാണ് കോൺഗ്രസ് നേതാക്കൾ പിന്തുണയുമായി രംഗത്തെത്തിയത്. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ജനകീയ നേതാവുമായ കെ.സി.വേണുഗോപാലിനെ സിപിഎം സൈബർ പ്രവർത്തകർ വിചാരിച്ചാൽ ഇല്ലാതാക്കാമെന്ന വ്യാമോഹമൊന്നും വേണ്ടെന്ന് ടി.സിദ്ദിഖ് സമൂഹമാധ്യമത്തിൽ കുറിച്ചു.
കൊല്ലം ∙വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള തയാറെടുപ്പുകൾക്ക് തുടക്കം കുറിച്ചു ജില്ലയിലെ കോൺഗ്രസ്. ഇന്നലെ ആശ്രാമം യൂനുസ് കൺവൻഷനിൽ സംഘടിപ്പിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗവും വാർഡ് ഡിവിഷൻ പ്രസിഡന്റുമാരുടെ ഐഡന്റിറ്റി കാർഡ് വിതരണ ഉദ്ഘാടനവുമാണ് വരുന്ന തിരഞ്ഞെടുപ്പുകളിലേക്കുള്ള
ന്യൂഡൽഹി ∙ കൂടുതൽ അധികാരം നൽകി ജില്ലാ കോൺഗ്രസ് കമ്മിറ്റികളെ (ഡിസിസി) ശാക്തീകരിക്കുമെന്നു പ്രഖ്യാപിച്ച കോൺഗ്രസ് പല സംസ്ഥാനങ്ങളിലും ഡിസിസി പുനഃസംഘടന ഫലപ്രദമായി നടത്തിയിട്ടില്ല. ഹരിയാനയിൽ ഒരു പതിറ്റാണ്ടിലേറെയായി ഡിസിസികളില്ല.
ന്യൂഡൽഹി ∙ രാജ്യത്തെ സാമൂഹിക ഐക്യം തകർക്കാനുള്ള ബിജെപിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണു സംയുക്ത പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വഖഫ് ഭേദഗതി ബില്ലെന്നു കോൺഗ്രസ് ആരോപിച്ചു. സമൂഹത്തിൽ മുൻവിധികൾ സൃഷ്ടിച്ചെടുത്ത് ന്യൂനപക്ഷ സമുദായങ്ങളെ പ്രാകൃതവൽക്കരിക്കാനുള്ള ശ്രമമാണു ബിജെപി നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
തിരുവനന്തപുരം∙ ആറുമാസം പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെടുന്നതോടെ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ പാർട്ടി സമ്മേളനങ്ങളിൽ നിന്നു പൂർണമായും പുറത്താകും. സംസ്ഥാന സമ്മേളനത്തിലോ പാർട്ടി കോൺഗ്രസിലോ ക്ഷണിതാവായി പങ്കെടുക്കാനുള്ള വഴിയും ഇതോടെ അടഞ്ഞു. സസ്പെൻഷനിലൂടെ സിപിഐ നേതൃത്വം ഉദ്ദേശിച്ചതും അതു തന്നെയാണെന്ന പ്രചാരണം പാർട്ടിക്കകത്ത് ശക്തമാണ്.
വൻ ജലപാതങ്ങളെയും മഞ്ഞുമലകളെയും ചിറ്റരുവികളെയും നീർച്ചാലുകളെയും ഒരുപോലെ നെഞ്ചിലേറ്റിയ മഹാനദിയായിരുന്നു ഇന്ത്യൻ ദേശീയപ്രസ്ഥാനം. ചർക്കയും ഉപ്പും പദയാത്രകളും പിക്കറ്റിങ്ങും നൃത്തവും നാടകവും യക്ഷഗാനവും മാത്രമല്ല, അമ്പും വില്ലും വാളും പരിചയും തോക്കും ബോംബും പീരങ്കിയും വരെ ഒരേ ലക്ഷ്യത്തോടെ അതിൽ പങ്കാളികളായി. ആശയങ്ങളുടെയും ആയുധങ്ങളുടെയും ഈ മഹാപ്രവാഹത്തിൽ ചെറുവഞ്ചികളും ചങ്ങാടങ്ങളുമായി ഒറ്റയ്ക്കു തുഴയാനിറങ്ങിയ ചില മനുഷ്യരും ഉണ്ടായിരുന്നു. ഈ പോരാളികളിൽ പലരും പിന്നീട് പാടേ വിസ്മൃതരായി.
ഭോപാൽ / ഭുവനേശ്വർ ∙ അഴിമതിക്കു മുന്നിൽ ഉറങ്ങുന്ന സർക്കാരിനെ വിളിച്ചുണർത്താൻ കുംഭകർണൻ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വിളിച്ചുപറയാൻ വിസിലൂതൽ. പ്രതിപക്ഷമായ കോൺഗ്രസ് ആണ് മധ്യപ്രദേശിലും ഒഡീഷയിലും പുതുമയുള്ള പ്രതിഷേധം സംഘടിപ്പിച്ചത്.
കോഴിക്കോട്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂരിനെ പൂർണമായി തള്ളാതെ കെ.മുരളീധരൻ. തരൂരിന്റെ പ്രസ്താവന മോദി സ്തുതിയായി കാണേണ്ടതില്ലെന്ന് മുരളീധരൻ പറഞ്ഞു. ‘‘യുക്രെയ്നിലേക്ക് റഷ്യ അതിക്രമിച്ചു കയറിയത് തെറ്റായിപ്പോയെന്ന് പാർട്ടിലൈൻ അനുസരിച്ച് ലോക്സഭയിൽ പ്രസംഗിച്ചയാളാണ് തരൂർ. മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്നു എന്ന സമീപനം പ്രധാനമന്ത്രി സ്വീകരിച്ചു എന്നായിരിക്കാം തരൂർ ഉദ്ദേശിച്ചത്. അല്ലാതെ അതൊരു മോദി സ്തുതിയാണെന്ന് പറയേണ്ടതില്ല.
ന്യൂഡൽഹി ∙ തൊഴിലുറപ്പു പദ്ധതിയെ പടിപടിയായി ബിജെപി സർക്കാർ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിൽ ആരോപിച്ചു. പദ്ധതി വഴി നൽകുന്ന മിനിമം വേതനം രാജ്യത്താകെ 400 രൂപയാക്കണമെന്നും തൊഴിലുറപ്പു ദിനങ്ങൾ പ്രതിവർഷം 100 ൽ നിന്ന് 250 ആക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
മൃഗങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സ്വഭാവങ്ങൾ മനുഷ്യർ മനസ്സിലാക്കിത്തുടങ്ങിയ കാലം മുതലേയുള്ളതാണു രണ്ടും തമ്മിലുള്ള താരതമ്യം. രാഷ്ട്രീയക്കാരെ അവരുടെ നല്ലകാലത്ത് സിംഹം, കടുവ, ചീറ്റപ്പുലി തുടങ്ങിയവയുമായി ഉപമിക്കുന്നതു ശൗര്യത്തിന്റെ പേരിലാണ്. മൃഗനാമങ്ങൾക്കൊപ്പം ‘പല്ലു കൊഴിഞ്ഞ’ എന്നു ചേർത്തുപറയുന്നത് രാഷ്ട്രീയക്കാർ വളരെ സീനിയറാകുമ്പോഴും തന്ത്രങ്ങൾ ഫലിക്കാതെ വരുമ്പോഴുമാണ്. തൊലിക്കട്ടിയുടെ പേരിൽ കാണ്ടാമൃഗത്തോടും തരംപോലെയുള്ള നിലപാടുമാറ്റങ്ങളുടെ പേരിൽ ഓന്തിനോടും ഉപമിക്കുന്നു. ഇങ്ങനെയൊക്കെ മനുഷ്യലോകത്തു സംഭവിക്കുന്നെന്ന് അറിയാത്തതിനാൽ പ്രയോഗങ്ങൾ അപകീർത്തികരമെന്നു മൃഗങ്ങൾ പരാതിപ്പെടുന്നില്ല. ഏതാനും വർഷം മുൻപ് ഒഡീഷയിലെ കോൺഗ്രസ് നേതാവ് നിരഞ്ജൻ പട്നായിക് പാർട്ടിയിലെ ചിലരെ വിളിച്ചത് എലിയെന്നാണ്. സാധാരണമല്ലാത്ത താരതമ്യം. ആരുടെയും പേരു പറയാതെയായിരുന്നു നിരഞ്ജന്റെ എലിവിളി. എന്നാൽ, രാഷ്ട്രീയത്തെ പണമുണ്ടാക്കാൻ മാത്രം ഉപയോഗിക്കുന്നവർ പാർട്ടിയെ ഉള്ളിലിരുന്ന് ഇല്ലാതാക്കുകയാണെന്നും പാർട്ടി ആശയങ്ങളോടും ജനത്തോടും കൂറില്ലാത്ത അവരെ പുറത്താക്കി പുര വൃത്തിയാക്കണമെന്നും നിരഞ്ജൻ വിശദീകരിച്ചപ്പോൾ അതു തന്നെ ഉദ്ദേശിച്ചു മാത്രമാണല്ലോ എന്നു പലർക്കും തോന്നി.
Results 1-10 of 7714
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.