Activate your premium subscription today
Saturday, Apr 19, 2025
ഹിന്ദിക്കാർക്കിത് താലി, ഇഷ്മില്ലാത്തവർ ഇതിനെ ചാവലെന്നു വിളിക്കും. പക്ഷേ, അന്യനാട്ടിൽ ദാലും റൊട്ടിയും കഴിച്ചു മടുത്തവർക്കിടയിൽ ഇതിനൊരു പേരേയുള്ളൂ, വീട്ടിലെ ഊണ്! ഇന്ത്യാഗേറ്റിനരികിൽ ഉച്ചസമയത്ത് വിശപ്പിന്റെ വിളിയുമായെത്തുന്നവർക്ക് മുന്നിൽ ഒന്നാന്തരം ഒരു ഊണ്. കുത്തരിച്ചോറിനു നടുവിലേക്ക് ഒഴുകിപ്പരുക്കുന്ന കുറുകിയ സാമ്പാറും അതിനു ചുറ്റും തോരനും അച്ചാറും പപ്പടവും ചമ്മന്തിയും ഒക്കെയായി തനി നാടൻ ഊണ്. വെറും 70 രൂപ മാത്രമുള്ള ഈ കേരള ‘താലി’ കഴിക്കാൻ മലയാളികളല്ലാത്തവരും തിരക്കുകൂട്ടുന്നു. സ്പെഷലായി നാടൻ മീൻ കറിയും മീൻ പൊരിച്ചതും ചിക്കൻ ഫ്രൈ, റോസ്റ്റ് എല്ലാം അരികിലെത്തും. ഊണ് കഴിച്ച് വയറു നിറഞ്ഞവരുടെ മനസ്സ് നിറയ്ക്കാൻ മിക്ക ദിവസങ്ങളിലും പായസവുമുണ്ട്. കുടുംബശ്രീയുടെ കഫെ ഇവിടെ തുടങ്ങിയിട്ട് ഈ വിഷുവിന് മൂന്നരമാസമാകുന്നു. ഇതിനോടകം ഇന്ത്യാഗേറ്റ് കാണാനെത്തുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളടക്കമുള്ളവരുടെ ഇഷ്ട രുചി കേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു. ഇന്ത്യാഗേറ്റ് കാണാനെത്തുന്നവർക്കും ഇവിടെ ഡ്യൂട്ടിയിലുള്ള സൈനിക, അർധസൈനിക ഉദ്യോഗസ്ഥർക്കും പരിസരത്തെ മന്ത്രാലയങ്ങളിലും ഓഫിസുകളിലുമുള്ള മലയാളികൾ അടക്കമുള്ളവർക്കും കുടുംബശ്രീ കഫെ ഒരാശ്വാസമാണ്.
മലയാളി ആണെങ്കിൽ പൊറോട്ടയും ബീഫും ഒരു വികാരമാണ്. അത് വെറുതെ ഉണ്ടാകുന്നതല്ല, പാരമ്പര്യമായി കൈമാറി വരുന്നതാണ്. കൊച്ചുകുട്ടികളോട് പോലും അവരുടെ ഇഷ്ടഭക്ഷണം ഏതാണെന്ന് ചോദിച്ചാൽ പൊറോട്ട എന്നായിരിക്കും ഉത്തരം. അമ്മയെയാണോ പൊറോട്ടയാണോ ഇഷ്ടം എന്ന് ചോദിക്കുമ്പോൾ പൊറോട്ട എന്ന് മറുപടി പറയുന്ന ഒരു
200 ഗ്രാമിന്റെ 10 പായ്ക്കറ്റ് മീൻ അച്ചാറിൽ തുടങ്ങിയ സംരംഭം ഇന്നു കയറ്റുമതി ചെയ്യാതെതന്നെ വിദേശ മലയാളികളുടെ തീൻമേശയിൽ ഇടംപിടിച്ചിരിക്കുന്നു. അലിയുടെ അച്ചാറുകൾക്ക് വൻ ഡിമാൻഡാണ്. ചുറ്റുപാടും മാത്രമല്ല വിദേശത്തും. മികച്ചതും വൈവിധ്യമുള്ളതുമായ ഈ അച്ചാറുകൾ വിദേശത്തേക്കു പോകുന്ന മലയാളികൾ
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സർക്കാർ വിഹിതം കൂട്ടി. പ്രീപ്രൈമറി–പ്രൈമറി വിഭാഗത്തിൽ നിസ്സാര വർധനയാണ്. ഒരു വിദ്യാർഥിക്ക് ഒരു ദിവസത്തെ വിഹിതം 6 രൂപയായിരുന്നത് 6.19 രൂപയായി.
മലയാളികൾ ലോകത്തിന്റെ പല കോണുകളിൽ ചേക്കേറുന്നത് വിപണി സാധ്യതകൾ ഉയർത്തുകയാണെന്ന് ഡബിൾ ഹോഴ്സ് അസോസിയേറ്റ് ഡയറക്ടർ ആനീ വിനോദ് മഞ്ഞില. അരിയിൽ തുടങ്ങി ഇപ്പോൾ ഇൻസ്റ്ററ്റ് ഇടിയപ്പം വരെ വിപണിയിലെത്തിക്കുന്നത്, ഉപഭോക്താക്കളുടെ മാറിയ ആവശ്യങ്ങൾ തിരിച്ചറിഞ്ഞാണ്. മനോരമ സമ്പാദ്യം സംഘടിപ്പിച്ച കേരള ബിസിനസ്
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിനു തിരശീല വീണപ്പോൾ 5 രാപകലുകളിലായി രണ്ടുലക്ഷത്തോളം പേർക്ക് അന്നമൂട്ടിയ കലവറയിലും തീയണഞ്ഞു. കലോത്സവത്തലേന്നു തീപകർന്നതു മുതൽ ഇന്നലെ ഉച്ചവരെ അടുപ്പുകളിൽ തീയണഞ്ഞിരുന്നില്ല. കുറഞ്ഞത് 30,000 പേർക്കു വീതം ദിവസവും ഭക്ഷണമൊരുങ്ങി. വിവിധ സ്കൂളുകളിൽ കലോത്സവ ഡ്യൂട്ടിയിലുള്ളവർക്കായി 3,500 ഭക്ഷണപ്പൊതികൾ വീതം കലവറയിൽ നിന്നു പുറത്തേക്കെത്തി. രാത്രിയിൽ പരമാവധി ഒരു മണിക്കൂർ കലവറയ്ക്കുള്ളിലെ കസേരയിലിരുന്നു മയങ്ങാൻ ശ്രമിക്കുന്നതൊഴിച്ചാൽ മുഴുവൻ സമയവും വിശ്രമമില്ലാതെ പാചകം നയിച്ച പഴയിടം മോഹനൻ നമ്പൂതിരിയാണ് ശ്രമകരമായ ദൗത്യം ഇത്തവണയും വിജയമാക്കിയത്. 5 ദിവസവും ഊണിനൊപ്പം വ്യത്യസ്ത പായസങ്ങളൊരുക്കിയതും കുട്ടികൾക്കു മധുരാനുഭവമായി.
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പ്രകൃതിയിലും മനുഷ്യനുൾപ്പെടുന്ന ജീവജാലങ്ങളിലും മാറ്റങ്ങൾ വരുന്നുണ്ട്. അതിനാല് ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങൾ വരാതിരിക്കുന്ന തിനും ഋതുവ്യത്യാസങ്ങൾക്കനുസരിച്ച് ആഹാരനീഹാരങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് കേരളത്തിൽ മഞ്ഞുകാലം.
ഏറ്റവും മികച്ച കാര്യം ഈ ഇഷ്ട വിഭവങ്ങളെല്ലാം ഒറ്റ ക്ലിക്കിന് അപ്പുറത്ത് ലഭ്യമാകുമെന്നതാണ്. നിങ്ങള്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കേരളീയ വിഭവങ്ങള് നല്ല ചൂടോടെ, ഫ്രഷ് ആയി തന്നെ നിങ്ങളുടെ പടിവാതിൽക്കൽ എത്തിച്ചു തരാൻ ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോം ആയ നൂണ് ഫുഡ് ഉണ്ട്
ആറര പതിറ്റാണ്ടായി ഭക്ഷ്യോൽപ്പന്ന രംഗത്തെ അനിവാര്യ സാന്നിധ്യമായ ഡബിൾ ഹോഴ്സിന്റെ വിജയരഹസ്യം വളരെ ലളിതമാണ് നല്ല ഉൽപ്പന്നം താങ്ങാവുന്ന വിലയിൽ ഉപഭോക്താവിന്റെ മാറുന്ന താൽപ്പര്യങ്ങൾക്കനുസരിച്ച് നൽകുക മറ്റെല്ലാ മേഖലകളിലും എന്ന പോലെ കേരളീയ ഭക്ഷണത്തിന്റെ കാര്യത്തിലും അതിവേഗം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
കുമളി ∙ ‘കുട്ടൻ പിള്ള’യുടെ ചായക്കടയും ഇലയടയും കാച്ചിലും ചേനപ്പുഴുക്കും കൊഴുക്കട്ടയും കുമ്പിളപ്പവും തുടങ്ങി വിവിധ ഭക്ഷ്യവിഭവങ്ങൾ മുന്നിൽ നിരന്നപ്പോൾ കുരുന്നുകളുടെ വായിൽ കൊതിയൂറി.മുരിക്കടി എംഎഐ എൽപി സ്കൂളിൽ കുട്ടികൾ തന്നെ നടത്തിയ ഭക്ഷ്യമേളയിലെ കാഴ്ചകളായിരുന്നു ഇവ.പഴയകാല രുചികളും ഭക്ഷണരീതികളും
Results 1-10 of 162
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.