Activate your premium subscription today
Monday, Mar 24, 2025
പത്തനംതിട്ട∙ 11 വർഷം മുൻപ് കാണാതായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് പത്തനംതിട്ടയിൽ. കരുമത്താംപട്ടി സ്വദേശി ധരിണിയെ(38) കാണാതായ കേസിലാണ് തമിഴ്നാട് സിഐഡി വിഭാഗം അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അന്വേഷണ സംഘം പത്തനംതിട്ടയിലെത്തിയത്. 2014 സെപ്റ്റംബർ 17 ന് കരുമത്താംപട്ടിയിലെ വീട്ടിൽ നിന്നാണ് ധരിണിയെ കാണാതായത്.
ജനസംഖ്യാ അടിസ്ഥാനത്തിൽ കേന്ദ്രം നടത്താനൊരുങ്ങുന്ന മണ്ഡലപുനർനിർണയ നീക്കത്തെ ദക്ഷിണേന്ത്യയുടെ സർവശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കാൻ ഒരുങ്ങിയിരിക്കുകയാണു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മണ്ഡല പുനർനിർണയം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ദക്ഷിണേന്ത്യയെയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. പാർട്ടിയോട് ഇപ്പോഴും അകലം പാലിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റു കുറയുന്നതു കൊണ്ടുള്ള പൂർണ പ്രയോജനവും ബിജെപിക്കാണെന്നതും സ്റ്റാലിൻ അടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ബെംഗളൂരു ∙ ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ സംയുക്ത കർമസമിതി രൂപീകരിക്കാൻ തമിഴ്നാട് വിളിച്ചു ചേർത്ത യോഗത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്ത് ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി അരുൺ കുമാർ രംഗത്തെത്തി. ആർഎസ്എസ് ദേശീയ പ്രതിനിധി സമ്മേളനത്തിനിടെയായിരുന്നു പ്രതികരണം. രാഷ്ട്രീയ ലക്ഷ്യമാണോ ഇതിനു പിന്നിലെന്നു യോഗത്തിൽ പങ്കെടുത്തവർ ആത്മപരിശോധന നടത്തണം.
കേന്ദ്ര–സംസ്ഥാന ഏറ്റുമുട്ടലിൽ ചൂടുപിടിച്ചിരിക്കുകയാണ് തമിഴ്നാട് രാഷ്ട്രീയം. അതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയത്തെ എതിർത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിളിച്ച വിവിധ പാർട്ടികളുെട യോഗം മാർച്ച് 22ന് ചെന്നൈയിൽ ചേരുന്നത്. മണ്ഡല പുനർനിർണയത്തിനു പുറമേ കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയവും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള മോശം നിലപാടുകളും ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകുന്നതോടെ വിഷയം കൂടുതൽ ഗുരുതരമാകാനുള്ള സാധ്യതകളുമേറെ. സ്റ്റാലിന്റെ പ്രതിനിധികൾ ഓരോ സംസ്ഥാനത്തെയും. നേതാക്കളെ സന്ദർശിച്ച് യോഗത്തിലേക്കുള്ള ക്ഷണം കൈമാറിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, പാർട്ടികളുടെ നേതാക്കന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്റ്റാലിന്റെ പുതിയ നീക്കം ബിജെപിയെയും കേന്ദ്രസർക്കാരിനെയും ലക്ഷ്യമിട്ടാണെന്നു വ്യക്തമാണെങ്കിലും മറ്റൊരു ലക്ഷ്യം കൂടി ഈ നീക്കത്തിനു പിന്നിലുണ്ടോയെന്നും രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നു. ഇന്ത്യാ മുന്നണിക്കുള്ളിൽ നിന്നു കൊണ്ട് മറ്റൊരു മുന്നണി രൂപീകരിക്കുകയാണോ ഇതിന്റെ ലക്ഷ്യം? 22നു നടക്കുന്ന യോഗത്തിലേക്കു ക്ഷണിച്ച നേതാക്കളുടെ പട്ടിക കൂടി കാണുമ്പോൾ സംശയം ശക്തമാവുകയാണ്. അതിനിടെ ‘ഹിന്ദി വിരുദ്ധ മുന്നണി’ വടക്കു– തെക്ക് ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമോ എന്ന ചോദ്യവും ശക്തം.
തിരുവണ്ണാമലയിൽ ഫ്രഞ്ച് വനിതയെ പീഡിപ്പിച്ച ടൂറിസ്റ്റ് ഗൈഡിനെ അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ വെങ്കടേശനാണ് പിടിയിലായത്. ജനുവരിയിൽ തിരുവണ്ണാമലയിലെത്തിയ വനിതയെ വിവിധ ആശ്രമങ്ങളും തീർഥാടന കേന്ദ്രങ്ങളും സന്ദർശിക്കാൻ വെങ്കടേശൻ സഹായിച്ചിരുന്നു.
ചെന്നൈ ∙ തമിഴ്നാട്ടിൽ രണ്ടു ദിവസത്തിനിടെ അഞ്ച് കുറ്റവാളികളെ പൊലീസ് വെടിവച്ച് പിടികൂടി. ഇരുപത്തഞ്ചിലേറെ മോഷണക്കേസുകളിൽ പ്രതിയായ കന്യാകുമാരി സ്വദേശി സ്റ്റീഫനെയാണ് ഇന്നലെ ചിദംബരത്ത് കാലിനു വെടിവച്ച് കീഴടക്കിയത്. പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് വെടിയുതിർക്കാൻ നിർബന്ധിതരായതെന്ന് അധികൃതർ പറഞ്ഞു.
തമിഴ്നാട്ടിലെ പ്രമുഖ പാമ്പുപിടിത്തക്കാരനായ സന്തോഷ് കുമാർ പാമ്പുകടിയേറ്റ് മരിച്ചു. ഒരു വീട്ടിൽ കയറിയ മൂർഖനെ പിടികൂടുന്നതിനിടെ കടിയേൽക്കുകയായിരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി 2020)ന്റെ ഭാഗമായി ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങിയപ്പോൾ മുതൽ തമിഴ്നാട്ടിൽ പ്രതിഷേധം തുടങ്ങിയതാണ്. ത്രിഭാഷാ നയത്തിന്റെ പേരിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് ആരോപിച്ചാണ് തമിഴ്നാടിന്റെ പ്രതിഷേധം. പാർലമെന്റിൽ ഉൾപ്പെടെ പ്രതിഷേധ സ്വരമുയർന്ന ത്രിഭാഷാ നയം എന്നാൽ എന്താണ്? പരിശോധിക്കാം.
കത്തിരിക്കാലത്തെ കത്തുന്ന ചൂട് പടരാൻ ഇനിയും ആഴ്ചകളുണ്ടെങ്കിലും, വിവാദച്ചൂടിൽ വിയർക്കുകയാണു തമിഴക രാഷ്ട്രീയം. അധികാരക്കളത്തിലെ മുഖ്യകഥാപാത്രങ്ങൾ അടുത്ത കരുനീക്കങ്ങൾക്ക് ആലോചനകൾ തുടരുമ്പോൾ, ചെറുവേഷങ്ങളിൽ ഒതുങ്ങിയവർ തിരിച്ചുവരവിനു പഴുതു തേടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം; തമിഴ് രാഷ്ട്രീയത്തിൽ ഇനി കാണാനിരിക്കുന്ന കാഴ്ചകൾക്ക് ഒരു പക്ഷേ, സിനിമാക്കഥകളെക്കാൾ നാടകീയതയുണ്ടാകും. രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെ ഉലയ്ക്കാനുള്ളതൊന്നും നാലു വർഷത്തിനിടെ ഉണ്ടായിട്ടില്ല. തമിഴ്നാടിനെതിരെയുള്ള കേന്ദ്ര നീക്കങ്ങൾക്കു തടയിടാനും എതിർവിഭാഗത്തിൽ നിന്നുള്ളവരുടേതടക്കം പിന്തുണ ഉറപ്പിക്കാനും സ്റ്റാലിനായി. തമിഴ്നാടിനൊരു പ്രശ്നമുണ്ടായാൽ ബിജെപി ഒഴികെയുള്ള മറ്റു പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം അദ്ദേഹത്തിനൊപ്പം നിൽക്കും. ദേശീയ വിദ്യാഭ്യാസനയത്തെച്ചൊല്ലിയുള്ള വിവാദം ഉദാഹരണം. നയം അംഗീകരിക്കാത്ത തമിഴ്നാടിനു ഫണ്ട് തരില്ലെന്നു കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞതോടെ തമിഴകം ഇളകി. തമിഴ്നാടിന്റെ ദ്വിഭാഷാ നയം മാറ്റില്ലെന്നു പ്രധാനമന്ത്രിയെ വരെ അറിയിച്ചു. എന്നിട്ടും അരിശം തീരാതെ, ബജറ്റ് രേഖയിൽനിന്നടക്കം ഹിന്ദി കലർന്ന രൂപാചിഹ്നത്തെ പുറത്താക്കി. വിരട്ടലും വിലപേശലും ഇങ്ങോട്ടുവേണ്ട എന്ന ശൈലിയിൽ തിരിച്ചടിച്ചു. കേന്ദ്രഫണ്ടില്ലെങ്കിലും കാര്യങ്ങൾ നടത്തിക്കാണിക്കാമെന്നു സർക്കാർ
കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു ഒരാഴ്ച പിന്നിട്ടിട്ടും രാഷ്ട്രീയ ചർച്ചകൾ അവസാനിച്ചിട്ടില്ല. പ്രതീക്ഷിച്ച സ്ഥാനങ്ങൾ പാർട്ടിയിൽ ലഭിക്കാതിരുന്ന നേതാക്കളുടെ നീരസത്തിൽ തുടങ്ങിയ ചർച്ചകൾ ഇപ്പോഴും തുടരുന്നു. എന്നാൽ സമ്മേളനത്തിനു അകത്ത് വിമർശനങ്ങൾ കുറവായിരുന്നു എന്ന പ്രത്യേകതയ്ക്കും കൊല്ലം സാക്ഷിയായി. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രത്യേകതകൾ, പാർട്ടി നേതൃത്വത്തിലും സർക്കാരിലും സമ്മേളനം വരുത്തുന്ന മാറ്റങ്ങൾ വിശകലനം ചെയ്ത പ്രീമിയം ലേഖനം മികച്ച ശ്രദ്ധ നേടി. അതേസമയം തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നു എന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം പുതിയ തലത്തിലേക്ക് കടന്നു. കേന്ദ്രം ഊന്നൽ നൽകുന്ന ത്രിഭാഷ നയം എന്താണ്? എന്തുകൊണ്ടു ഇതിനെ തമിഴ്നാട് എതിര്ക്കുന്നു? അയലത്തെ ഭാഷായുദ്ധത്തിന്റെ ചരിത്രപരവും രാഷ്ട്രീയ കാരണങ്ങളും വിവരിച്ച പ്രീമിയം ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങൾക്കും അപ്പുറം തമിഴ്നാട് എന്തുകൊണ്ടു ഹിന്ദിയെ എതിർക്കുന്നു എന്നതിന്റെ ചരിത്രവും ഈ ലേഖനം വിശദമാക്കി. റഷ്യ– യുക്രെയ്ൻ യുദ്ധം എന്നന്നേയ്ക്കുമായി അവസാനിക്കും എന്ന പ്രതീക്ഷ നല്കുകയാണ് ഇപ്പോൾ. അതേസമയം യുക്രെയ്നിനൊപ്പം അടിയുറച്ചുനിന്ന യുഎസ്, ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ കാലുമാറിയത് ആശങ്കയോടെയാണ് യൂറോപ്പ് കാണുന്നത്. റഷ്യ– യുക്രെയ്ൻ യുദ്ധം നാൾവഴികളിൽ പ്രാധാന്യത്തോടെ മനോരമ ഓൺലൈൻ പ്രീമിയം നൽകിയിരുന്നു. ഡോ.കെ.എൻ.രാഘവൻ കൈകാര്യം ചെയ്യുന്ന ‘ഗ്ലോബൽ കാൻവാസ്’ കോളത്തിലും പോയവാരം റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽ യുഎസിന്റെ നയം മാറ്റമാണ് ചർച്ചയായത്.
Results 1-10 of 2340
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.