Activate your premium subscription today
Tuesday, Apr 15, 2025
ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനുപിന്നാലെ സർക്കാർ രൂപീകരണത്തിന് ഒമർ അബ്ദുല്ലയുടെ നാഷനൽ കോൺഫറൻസ് (എൻസി) സഖ്യം ഒരുങ്ങുന്നതിനിടെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചത്. ആറു വർഷമായി ജമ്മു കശ്മീർ കേന്ദ്രഭരണത്തിനു
ശ്രീനഗർ∙ ജമ്മു കശ്മീരിൽ കോൺഗ്രസിന് മൂന്നു മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് വിവരം. താരിഖ് ഹമീദ് കാര, ഗുലാം അഹ്മദ് മിർ, ഇഫ്ത്തിക്കർ അഹ്മദ് എന്നിവർ കോൺഗ്രസിൽ നിന്നും മന്ത്രിമാരായേക്കും. ഒമർ അബ്ദുല്ല മന്ത്രിസഭയിൽ ചെറുകക്ഷികൾക്ക് ഇടം ലഭിച്ചേക്കില്ല. എന്നാൽ സംസ്ഥാനത്തെ ഏക സിപിഎം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമി മന്ത്രിയാകുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.
ന്യൂഡൽഹി ∙ പതിറ്റാണ്ടിനുശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്, സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്തുമാറ്റിയശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്, ലഡാക്കിനെ ജമ്മു കശ്മീരിൽനിന്നു വേർതിരിച്ചശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്, സംസ്ഥാനപദവി മാറ്റി കേന്ദ്രഭരണപ്രദേശമാക്കിയ ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്. ഇവയ്ക്കെല്ലാം പുറമേ, നിയന്ത്രണരേഖയിലെ വെടിവയ്പിനെയോ താഴ്വരയിലെ പാക്ക്–നിയന്ത്രിത ഭീകരരുടെ കുതന്ത്രങ്ങളെയോ കാര്യമായി ഭയപ്പെടാതെയുള്ള തിരഞ്ഞെടുപ്പുമാണ് ജമ്മു കശ്മീരിൽ നടന്നത്. ജയിച്ചതാര്, തോറ്റതാര് എന്നതിനെക്കാൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയത്തിനു പ്രാധാന്യം നൽകിയുള്ള തിരഞ്ഞെടുപ്പ്.
ന്യൂഡൽഹി∙ ‘‘മഞ്ഞുകാലത്തിനൊടുവിൽ വസന്തം വരുമെന്നും പൂക്കൾ വിരിയുമെന്നും തന്നെയാണു പ്രതീക്ഷ’’– മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ കഴിഞ്ഞ വർഷം കേരളത്തിലെത്തിയപ്പോൾ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞതിങ്ങനെ. വർഷങ്ങളോളം ഭരണം നഷ്ടപ്പെട്ട്, തിരഞ്ഞെടുപ്പിൽ പരാജിതനായി, വീട്ടു തടങ്കലിൽ കഴിയേണ്ടിവന്ന ഒമർ അബ്ദുല്ലയുടെ കുടുംബത്തിലേക്ക് കൂടിയാണ് രാഷ്ട്രീയ വസന്തം തിരികെ എത്തുന്നത്.
ഒമർ അബ്ദുല്ല മത്സരിക്കുന്നത് 2 മണ്ഡലങ്ങളിലാണ്, രണ്ടും ശ്രീനഗറിൽ നിന്ന് 25 കിലോ മീറ്റർ അകലെ. ഗാൻദെർബാൽ, ബഡ്ഗാം മണ്ഡലങ്ങളിൽനിന്നാണ് നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് കൂടിയായ മുൻ മുഖ്യമന്ത്രി ജനവിധി തേടുന്നത്. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസ്– കോൺഗ്രസ് സഖ്യത്തിന് കനത്ത വെല്ലുവിളിയുയർത്താൻ പിഡിപിക്കു പുറമേ അപ്നി പാർട്ടി, പീപ്പിൾസ് കോൺഫറൻസ്, അവാമി ഇത്തേഹാദ് പാർട്ടി പ്രാദേശിക കക്ഷികളുമുണ്ട്. സ്വതന്ത്ര സ്ഥാനാർഥികൾ പിടിക്കുന്ന വോട്ടുകളും നിർണായകമാകും.
ഇടതുചൂണ്ടുവിരലിൽ ഒരു ദശാബ്ദത്തിനുശേഷം മഷി പുരട്ടാനൊരുങ്ങുകയാണ് ജമ്മു കശ്മീർ. 10 വർഷത്തിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്നതുമാത്രമല്ല പ്രത്യേക അധികാരങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള, പുതുക്കിയ അതിർത്തി നിർണയത്തിനു ശേഷമുള്ള, ജമ്മു കശ്മീരിൽ ജനാധിപത്യം സെപ്റ്റംബർ 30നകം പുനഃസ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം പാലിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്.
ശ്രീനഗർ ∙ കോൺഗ്രസ്-നാഷനൽ കോൺഫറൻസ് സഖ്യവും ബിജെപിയും തമ്മിലുള്ള പോരാട്ടം വ്യക്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യാസഖ്യം ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുമ്പോൾ ബിജെപി അത് തടയാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു കുടുംബങ്ങള്‍ ജമ്മു കശ്മീരിനെ തകര്‍ത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, പിഡിപി, നാഷനല്‍ കോണ്‍ഫറന്‍സ് പാർട്ടികളെ ഉന്നമിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഈ തിരഞ്ഞെടുപ്പ് മൂന്നു കുടുംബങ്ങളും കശ്മീര്‍ ജനതയും തമ്മിലുള്ള പോരാട്ടമാണ്. കുടുംബരാഷ്ട്രീയം യുവാക്കളെ ദുരിതത്തിലാക്കുന്നെന്നും കശ്മീരിനെക്കുറിച്ച് മറ്റു പാര്‍ട്ടികള്‍ ചിന്തിക്കുന്നില്ല. ജമ്മു കശ്മീരിൽ തീവ്രവാദം അവസാന ശ്വാസം വലിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹി ∙ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും നാഷനൽ കോൺഫറൻസും (എൻസി) തമ്മിൽ ധാരണയിലെത്താൻ കഴിയാതെ പോയ 5 സീറ്റുകളിൽ സൗഹൃദ മത്സരം നടക്കും. 90 അംഗ നിയമസഭയിലെ ബാക്കി 85 സീറ്റുകളിലും ‘ഇന്ത്യാസഖ്യമായി’ മത്സരിക്കാൻ തീരുമാനിച്ചു. എൻസി–51, കോൺഗ്രസ്–32, സിപിഎം, പാന്തേഴ്സ് പാർട്ടി എന്നിവർക്ക് ഓരോ സീറ്റ് എന്നതാണു ധാരണ. ദോഡ, നഗ്രോട്ട, ബെനിഹാൾ, സോപോർ, ബാദേർവാഗ് മണ്ഡലങ്ങളിലാണ് സൗഹൃദമത്സരം.
ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ഇന്ത്യാ സഖ്യത്തിലെ കോൺഗ്രസ് – നാഷനൽ കോൺഫറൻസ് കക്ഷികൾക്കിടയിൽ ആശയക്കുഴപ്പം. പ്രശ്നപരിഹാരത്തിനു കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ
Results 1-10 of 26
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.