ADVERTISEMENT

തൃശൂർ ∙ കഴുത്തിൽ മാലകൾ, കയ്യിൽ ഉടവാൾ; തകരാത്ത പ്രൗഢിയോടെ ശക്തൻ തമ്പുരാന്റെ വെങ്കല പ്രതിമ തിരിച്ചെത്തി. രാജാധികാരത്തിന്റെ പ്രൗഢിയുടെയും ജനകീയതയുടെയും അടയാളമായി ശക്തൻ നഗറിൽ നിന്ന പ്രതിമ കഴിഞ്ഞ ജൂൺ ഒൻപതിനാണു കെഎസ്ആർടിസി ലോ ഫ്ലോർ ബസിടിച്ച് ഭാഗികമായി തകർന്നത്. തുടർന്നു പ്രതിമ നിർമിച്ച ശിൽപി കുന്നുവിള എം.മുരളിയെ തന്നെ പുനർനിർമാണം ഏൽപിച്ചു. 2013ലാണ് മുരളി പ്രതിമ നിർമിച്ചത്. അറ്റകുറ്റപ്പണിക്ക് 19.5 ലക്ഷം രൂപ ചെലവായി.

അറ്റകുറ്റപ്പണി ശ്രമകരമായിരുന്നു. പുതിയ പ്രതിമ നിർമിക്കാനുള്ള അധ്വാനവും ചെലവും ഇതിനു വേണ്ടിവന്നു. എന്നാൽ, വെല്ലുവിളി ഏറ്റെടുത്തു പറഞ്ഞ സമയത്തിനകം പൂർത്തിയാക്കാൻ സാധിച്ചു

ഇനി ശക്തൻ
10 അടി ഉയരമുള്ള പ്രതിമയ്ക്ക് ഒന്നര ടൺ ആണ് ഭാരം. പൂർണമായും വെങ്കലത്തിൽ നിർമാണം. അപകടത്തിനു പിന്നാലെ പ്രതിമ തിരുവനന്തപുരത്തു കൊണ്ടുപോയി പണി പൂർത്തിയാക്കിയ ശേഷം തിരിച്ചെത്തിക്കുകയായിരുന്നു. പ്രതിമ സ്ഥാപിച്ചെങ്കിലും പണി പൂർത്തിയാകാൻ ഒരു മാസം കൂടി വേണം. പീഠത്തിൽ പതിപ്പിക്കാനുള്ള കൃഷ്ണശില തമിഴ്നാട്ടിൽ നിന്ന് എത്തിക്കും. പിന്നാലെ ചുറ്റുവട്ടം സൗന്ദര്യവൽക്കരിക്കും. ഇതിനു ശേഷമാകും അനാഛാദനം ചെയ്യുക.

തൃശൂരിൽ ശക്തൻ സ്ക്വയറിലെ ശക്തൻ തമ്പുരാന്റെ വെങ്കല പ്രതിമ കെഎസ്ആർടിസി ലോഫ്ലോർ ബസ് ഇടിച്ച് തകർന്നപ്പോൾ. (ഫയൽചിത്രം)
തൃശൂരിൽ ശക്തൻ സ്ക്വയറിലെ ശക്തൻ തമ്പുരാന്റെ വെങ്കല പ്രതിമ കെഎസ്ആർടിസി ലോഫ്ലോർ ബസ് ഇടിച്ച് തകർന്നപ്പോൾ. (ഫയൽചിത്രം)

വിവാദവും ശക്തം
പ്രതിമ തകർന്നതിനു പിന്നാലെ രാഷ്ട്രീയ വിവാദവും ശക്തമായിരുന്നു. ഉത്തരവാദപ്പെട്ടവർ പ്രതിമ പുനഃസ്ഥാപിക്കുന്നില്ലെങ്കിൽ പുതിയ പൂർണകായ വെങ്കല പ്രതിമ കോർപറേഷന്റെ സഹകരണത്തോടെ സ്ഥാപിക്കുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു.

English Summary:

A symbol of Thrissur's heritage, the majestic bronze statue of Sakthan Thampuran has been restored after suffering damage in a KSRTC bus accident. Sculptor Kunnuvila M. Murali, who originally created the statue, meticulously restored it, bringing back its royal grandeur.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com