ADVERTISEMENT

ബെംഗളൂരു∙ മുൻമന്ത്രിയും 5 തവണ എംഎൽഎയുമായ കാസർകോട് സ്വദേശി യു.ടി.ഖാദർ കർണാടക നിയമസഭാ സ്പീക്കറാകും. ഭരണപക്ഷ സ്ഥാനാർഥിയെ എതിരില്ലാതെ തിരഞ്ഞെടുക്കുന്ന കീഴ്‌വഴക്കമുള്ളതിനാൽ ഇന്ന് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. സംസ്ഥാനത്ത് സ്പീക്കർ പദവിയിലെത്തുന്ന ആദ്യ ന്യൂനപക്ഷ വിഭാഗക്കാരനാണ് നിയമ ബിരുദധാരിയായ ഖാദർ. ഇന്നലെ നിയമസഭാ സെക്രട്ടറി മുൻപാകെ അദ്ദേഹം പത്രിക നൽകി. 

ഉപ്പള തുരുത്തിയിൽ പരേതനായ മുൻ എംഎൽഎ യു.ടി.ഫരീദിന്റെ മകനായ ഖാദർ കഴിഞ്ഞ നിയമസഭയിൽ കോൺഗ്രസ് ഉപനേതാവായിരുന്നു. പിതാവിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ ഉള്ളാളിൽ (നിലവിൽ മംഗളൂരു)  2007ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആദ്യമായി എംഎൽഎയായത്. 4 തവണ കൂടി ഇവിടെനിന്നു നിയമസഭയിലെത്തി. 2013ലെ സിദ്ധരാമയ്യ സർക്കാരിലും 2018ലെ കോൺ– ദൾ സഖ്യ സർക്കാരിലും മന്ത്രിയായിരുന്നു. കാസർകോട് ചട്ടഞ്ചാൽ സ്വദേശിനി ലാമിസാണു ഭാര്യ. മകൾ: ഹവ്വ നസീമ.

English Summary: U.T. Khader to be Karnataka speaker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com