Activate your premium subscription today
Monday, Mar 31, 2025
ബാലിക്കടക്കോൻ ജന്മി പരിവാരങ്ങൾക്കൊപ്പം കിഴക്കുകൂലോത്തേക്കു പോകുമ്പോഴാണു വഴിയരികിൽ ഒരു അന്യനാട്ടുകാരനെ കാണുന്നത്. ചോദിച്ചപ്പോൾ ഉള്ളാളിൽനിന്നുള്ള ഇച്ച (മുസ്ലിം) യാണെന്നു പറഞ്ഞു. ആരോഗ്യവാനാണെങ്കിലും മുഖത്തു ക്ഷീണം പ്രതിഫലിച്ചിരുന്നു. ‘‘ മാലോം കൂലേത്തേക്ക് എന്തേ വന്നൂ?’’– കാരണവർ ചോദിച്ചു. അധ്വാനിക്കാൻ മടിയില്ലാത്ത തനിക്കൊരു പണി തരണമെന്നായി ചെറുപ്പക്കാരൻ പോക്കർ. ആരോഗ്യം കണ്ടപ്പോൾതന്നെ കാരണവർക്ക് ആളെ ബോധിച്ചിരുന്നു. ‘‘ ഞാൻ കിഴക്കൻകൂലോത്തേക്കു പോക്വാണ്. വരാൻ നാളുകളെടുക്കും. ഞാൻ തരുന്ന അടയാളം കൂലോത്തേൽപ്പിക്കുക. കാര്യസ്ഥൻ എല്ലാം ചെയ്തോളും’’– കാരണവർ കൈവശമുള്ള കത്തിയും താക്കോലും പോക്കറെ ഏൽപിച്ചു. പോക്കർ അടയാളങ്ങളുമായി തറവാട്ടിലെത്തി കാര്യസ്ഥനെ കണ്ടു. അടയാളം കണ്ടപ്പോൾ കാര്യസ്ഥന് എല്ലാം മനസ്സിലായി. പാടത്തു ജോലി ചെയ്യുന്നവർക്കൊപ്പം കൂടാൻ പറഞ്ഞ കാര്യസ്ഥൻ അയാൾക്കു താമസിക്കാൻ ഇടവും ഭക്ഷണവും നൽകി. കാരണവർ തിരിച്ചുവന്നപ്പോൾ പോക്കറെ അന്വേഷിച്ചു. എല്ലുമുറിയെ പണിയെടുക്കുന്ന ഇച്ചയെക്കുറിച്ചു കാര്യസ്ഥനു നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. അധികകാലം വേണ്ടിവന്നില്ല, പോക്കർ കാരണവരുടെ ഇഷ്ടപ്പെട്ട ജോലിക്കാരനായി. അതിരില്ലാതെ കിടക്കുന്ന വയലും പറമ്പും. നെല്ലും പുനംകൃഷിയും. പതുക്കെ പതുക്കെ എല്ലാറ്റിന്റെയും ചുമതല കാരണവർ പോക്കറെ ഏൽപിച്ചു. കൃഷികാര്യങ്ങളൊക്കെ പോക്കറോടു ചോദിച്ചേ ചെയ്യൂ എന്ന സ്ഥിതിയായി.
പരിശുദ്ധ മാസങ്ങളായ റജബും ശഅബാനും കടന്ന് നമ്മള് റമസാനിലേക്ക് യാത്രയാവുകയാണ്. ഒരോ മുഅ്മിനിന്റെയും മാസമായിരുന്നു റജബ്, അതുപോലെ പ്രവാചകര്‍ മുഹമ്മദ് മുസ്തഫ(സ) തങ്ങളുടെ മാസമായിരുന്നു ശഅബാന്‍. രണ്ടുമാസങ്ങളിലും ഒരു മുഅ്മിന് തയാറാവുന്നത് അവന്റെ അല്ലാഹുവിലേക്കുള്ള യാത്രയിലേക്കാണ്. നഫ്സും ആത്മാവിനെയും
2025 ഫെബ്രുവരി 26-ന് ഈശ യോഗ കേന്ദ്രത്തിൽ ആദിയോഗിയുടെയും സദ്ഗുരുവിന്റെയും സാന്നിധ്യത്തിൽ നടക്കുന്ന മഹാശിവരാത്രി ആഘോഷങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. 26-ന് വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന രാത്രിയുടനീളമുള്ള ആഘോഷങ്ങൾ 27-ന് രാവിലെ 6 മണിക്ക് സമാപിക്കും.
പലവട്ടം വിദേശ സ്വാധീനങ്ങൾക്ക് വിധേയപ്പെടേണ്ടിവന്നിട്ടുള്ള ഒരു സഭയാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ഈ സ്വാധീനങ്ങൾ സഭയുടെ തോളിൽ താങ്ങാനാവാത്ത ഭാരമായി പരിണമിച്ചപ്പോഴെല്ലാം, അതിനടിയിൽപ്പെട്ട് ഞെരിഞ്ഞുപോകാതെ സഭാഗാത്രത്തെ രക്ഷിക്കാൻ ഓരോ ചരിത്ര പുരുഷന്മാർ അതതുകാലത്ത് എഴുന്നേറ്റിട്ടുണ്ട്.
കാലത്തിന്റെ കാറ്റും കോളും എത്ര ഏറിയതായാലും പരിശുദ്ധ മലങ്കര സഭയെ നങ്കൂരമിട്ട കപ്പൽ പോലെ ഉറപ്പിച്ചു നിർത്തുന്നത്, ദൈവത്തോട് ആലോചന കഴിക്കുകയും സഭയെ ജീവനേക്കാൾ സ്നേഹിക്കുകയും യാമങ്ങളിൽ ഇടമുറിയാതെ സഭാമക്കൾക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്തുപോന്ന പരിശുദ്ധരായ പിതാക്കൻമാരുടെ നീണ്ട നിരയാണ്.
പാരിജാതം...എത്രയെത്ര ഗാനങ്ങളിൽ നാം കേട്ടിരിക്കുന്നു പാരിജാതത്തെപ്പറ്റി അല്ലേ...ഇന്ത്യയുടെ മഹേതിഹാസമായ മഹാഭാരതത്തിലും വിവിധ പുരാണങ്ങളിലുമൊക്കെ പാരിജാതത്തെപ്പറ്റിയുള്ള പരാമർശങ്ങളുണ്ട്. പാലാഴിമഥനത്തിൽ ഉയർന്നു വന്ന അഞ്ച് ദിവ്യവൃക്ഷങ്ങളിൽ ഒന്നായിട്ടാണു പാരിജാതവൃക്ഷം കണക്കാക്കപ്പെടുന്നത്. ദേവേന്ദ്രൻ ഈ
മലങ്കര സഭാ ഭാസുരൻ പരിശുദ്ധ ഗീവർഗീസ് മാർ ദീവന്നാസിയോസിന്റെ 91 ാം ഓർമദിനം അദ്ദേഹം കബറടങ്ങിയിരിക്കുന്ന പഴയ സെമിനാരിയിലും ലോകത്താകമാനമുള്ള മലങ്കര ഓർത്തഡോക്സ് സഭയുടെ പള്ളികളിലും കൊണ്ടാടുന്ന അവസരമാണ് ഇപ്പോൾ. കാറും കോളും നിറഞ്ഞ സഭാന്തരീക്ഷത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ മൂന്നു പതിറ്റാണ്ടുകളിൽ സഭയെ സുധീരമായി നയിച്ച ക്രാന്തദർശിയും പ്രാർത്ഥനാമല്ലനും ധീരോദാത്തനുമായ ഒരു പിതാവായിരുന്നു പരിശുദ്ധ മാർ ദിവന്നാസിയോസ്. കർമ്മധീരനും വേദശാസ്ത്ര പണ്ഡിതനും ആയിരുന്നു അദ്ദേഹം.
മല്ലപ്പള്ളി വട്ടശ്ശേരിൽ ഔസേഫിന്റെയും ഏലിയാമ്മയുടെയും മകനായി 1858 ഒക്ടോബർ 31 –നായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ജനനം. പ്രാഥമിക പഠനം, മിഡിൽ സ്കൂൾ എന്നിവ മല്ലപ്പള്ളിയിലും ഹൈസ്കൂൾ പഠനം കോട്ടയം സിഎംഎസിലും പൂർത്തിയാക്കിയ ശേഷം വൈദിക പഠനത്തിനു ചേർന്നു.
പ്രയാഗ്രാജ് ∙ ബോളിവുഡ് നടി മമത കുൽക്കർണി (52) മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ചതു വിവാദത്തിൽ. മമതയ്ക്ക് സന്യാസദീക്ഷ നൽകിയ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠിയെ തൽസ്ഥാനത്തുനിന്നു നീക്കം ചെയ്തതായി കിന്നർ അഖാഡയുടെ സ്ഥാപകൻ എന്നവകാശപ്പെടുന്ന ഋഷി അജയ് ദാസ് അറിയിച്ചു.
പുലർച്ചെ ശുഭമുഹൂർത്തത്തിൽ ശംഖനാദം മുഴങ്ങിയപ്പോൾ കടുത്ത തണുപ്പിൽ കാത്തുനിന്ന ജനക്കൂട്ടം നദിയിലേക്ക് സ്തുതികൾ മുഴക്കി ഇറങ്ങി. ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ നിമിഷം, മഹാകുംഭമേളയ്ക്കു സാക്ഷിയാവാൻ യുപിയിലെ പ്രയാഗ്രാജിലേക്ക് കോടിക്കണക്കിനു പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്നത്. ഗംഗയും യമുനയും അദൃശ്യയായ സരസ്വതിയും സംഗമിക്കുന്നതെന്നു കരുതുന്ന നദിയിലേക്ക്, ത്രിവേണീസംഗമപുണ്യം നുകരാനാണ് കിലോമീറ്ററുകൾ താണ്ടി ഭക്തരെത്തുന്നത്. ഫെബ്രുവരി 26 വരെ, 45 നാൾ നീളുന്ന മേളയിൽ 40 കോടിയിലേറെ പേർ പങ്കെടുക്കും എന്നാണ് കണക്കാക്കുന്നത്. ഇതിൽ വിശിഷ്ടമായ ജനുവരി 25 മുതൽ 30 വരെയുള്ള മൗനി അമാവാസി കാലത്ത് 5 കോടിക്കും മേൽ ഭക്തരെ പ്രതീക്ഷിച്ചായിരുന്നു ഒരുക്കങ്ങൾ. ഒരേസമയം ഒരുകോടിയോളം തീർഥാടകരെ സ്വീകരിക്കാനായി 10,000 ഏക്കർ ഭൂമിയിൽ താൽക്കാലിക നഗരമാണ് യുപി ഒരുക്കിയത്. മികച്ച സജ്ജീകരണങ്ങളാണ് സുരക്ഷയ്ക്കായി ഇവിടെ ഒരുക്കിയിരുന്നത്. എന്നിട്ടും കുംഭമേളയിൽ ഒന്നിലേറെ തവണ അപകടമുണ്ടായി. സുരക്ഷയ്ക്കായി 45,000 പൊലീസുകാരെ വിന്യസിച്ചിട്ടും അത്യാധുനിക സംവിധാനങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അപകടങ്ങൾ ഉണ്ടാകുന്നത്? എന്തൊക്കെയാണ് കുംഭമേളയിലെ കാഴ്ചകൾ? പ്രയാഗ്രാജ് സന്ദര്‍ശിച്ച മനോരമ പ്രതിനിധി അനുഭവങ്ങൾ പങ്കുവയ്ക്കുന്നു...
Results 1-10 of 71
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.