Activate your premium subscription today
Monday, Apr 21, 2025
‘ബസൂക്ക’ സിനിമയിൽ സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണനെ അഭിനയിപ്പിച്ചതിന്റെ പേരിൽ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടൻ ഹക്കീം ഷാ. റിവ്യു പറയുന്നവരെ സിനിമയിൽ അഭിനയിപ്പിക്കുന്നതിൽ എന്താണ് തെറ്റെന്ന് ഹക്കീം ചോദിക്കുന്നു, സിനിമയിലെ ആ രംഗത്തിന് ഉചിതമായ കഥാപാത്രത്തെയാണ് സംവിധായകൻ തിരഞ്ഞെടുത്തതെന്നും
അവധിക്കാലം ലക്ഷ്യമിട്ട് കുട്ടികൾക്കായും കുടുംബങ്ങൾക്കായും ഒരുക്കിയ ചിരിപ്പടമാണ് ‘മരണമാസ്സ്’. മതിമറന്ന് ചിരിക്കാനുള്ള ധാരാളം രംഗങ്ങൾ ചിത്രത്തിലുണ്ട്. ഒരു ഫൺ കോമിക് കാരിക്കേച്ചർ രീതിയിലാണ് ചിത്രം അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ട്രെയിലറും ടൈറ്റിൽ പോസ്റ്ററും കണ്ടപ്പോൾ മുതൽ പല ബ്രില്യൻസുകളും
അജിത്ത് ആരാധകർക്കു കൊടുക്കാവുന്ന ‘മരണ മാസ് ട്രിബ്യൂട്ട്’. രണ്ടര മണിക്കൂർ ‘തലയുടെ വിളയാട്ടവും അഴിഞ്ഞാട്ടവും’. അജിത്തിന്റെ മുന്കാല സിനിമകളുടെ റഫറൻസും സൂപ്പർ ഹിറ്റ് ഡയലോഗുകളും റെട്രോ ഗാനങ്ങളും മാസ് ടെംപ്ലേറ്റിൽ ചേർത്തുവച്ചൊരുക്കിയ ആദിക് രവിചന്ദ്രൻ ‘ഫാൻ ബോയ് സംഭവം’ ആണ് ‘ഗുഡ് ബാഡ് അഗ്ലി’. അജിത്ത്
‘തല്ലുമാലയുടെ’ ഹാങ്ഓവർ വിട്ടുമാറാത്ത പ്രേക്ഷകർക്ക് മുന്നിലേക്ക് ‘പുഞ്ചിരിയുടെ ഇടിക്കൂട്’ അവതരിപ്പിക്കുകയാണ് ‘ആലപ്പുഴ ജിംഖാന’യിലൂടെ ഖാലിദ് റഹ്മാനും കൂട്ടരും.‘തല്ലുമാല’ പോലെ ആദ്യാവസാനം പ്രേക്ഷകരെ സീറ്റിൻതുമ്പത്ത് പിടിച്ചിരുത്തുന്ന ചിത്രമല്ല ഇത്, നാടൻ ‘മുഹമ്മദാലി’മാരുടെ ഹെവി വെയ്റ്റ് ഇടിയുമല്ല.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ തിയറ്ററുകളിൽ. മമ്മൂട്ടി ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്നതും പുതിയ തലമുറയിലെ ഗെയ്മിങും പ്രമേയമായ സിനിമ കമേഴ്സ്യൽ എന്റർടെയ്നർ ആണെന്നാണ് റിപ്പോർട്ട്. സിനിമയുടെ ക്ലൈമാക്സ് ഭാഗത്തെ ഇരുപത് മിനിറ്റിൽ ഇതുവരെ
ചില സിനിമകളുണ്ട്, സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാനാകാത്ത വിധമുള്ള നേർത്ത അതിർവരമ്പുകൾക്കുള്ളിൽ പ്രേക്ഷകരെ തളച്ചിടുന്നവ. ഇതിലേതാണു യാഥാർഥ്യം, അതോ ഇതു വെറും സിനിമ മാത്രമാണോ എന്നു പ്രേക്ഷകർ പകച്ചു നിൽക്കുന്ന അനുഭവങ്ങൾ സമ്മാനിക്കുന്നവ. അടുത്തിടെ പുറത്തിറങ്ങിയ ‘രേഖാചിത്രം’ അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. 1985 ലിറങ്ങിയ ‘കാതോടു കാതോരം’ എന്ന ‘യഥാർഥ’ സിനിമയുടെ പരിസരത്തേക്ക് രേഖ എന്ന സാങ്കൽപിക കഥാപാത്രത്തെ കൊണ്ടുവരികയായിരുന്നു ചിത്രത്തിൽ. എന്നാൽ സിനിമ കാണുന്ന പലരും രേഖ യഥാർഥത്തിൽ ‘കാതോടു കാതോര’ത്തിന്റെ സെറ്റിലുണ്ടായിരുന്നു എന്നുതന്നെ കരുതുന്നു. നിർമിത ബുദ്ധിയുടെ ഉൾപ്പെടെ സഹായത്തോടെ അത്തരമൊരു അനുഭവം പ്രേക്ഷകരിലേക്കെത്തിക്കാൻ അണിയറപ്രവർത്തകർക്കും സാധിച്ചു. കാരണം, രേഖ യഥാർഥ കഥാപാത്രമാണെന്നു പറഞ്ഞ് അത്രയേറെയായിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ച. ഓൾട്ടർനേറ്റ് ഹിസ്റ്ററി എന്ന വിഭാഗത്തിലാണ് ഇത്തരം സിനിമകൾ അറിയപ്പെടുക. ഈ സിനിമകളിൽ ചരിത്രത്തിന്റേതായ ഒരു പശ്ചാത്തലം ഉണ്ടാകും. സംവിധായകൻ അതിനെ സ്വീകരിക്കും. എന്നിട്ട് ആ പശ്ചാത്തലത്തിൽ ഇരുന്നു ചിന്തിക്കും; ഒരുപക്ഷേ ചരിത്രത്തിൽ ഇപ്രകാരമാണ് സംഭവിച്ചിരുന്നെങ്കിലോ? അങ്ങനെയെങ്കിൽ ചരിത്രംതന്നെ വഴിമാറിപ്പോയിട്ടുണ്ടാകില്ലേ? ഒരുപക്ഷേ ചരിത്രത്തിന്റെ ഓരത്ത് ആരുമറിയാതെ ഇത്തരമൊരു കാര്യം യഥാർഥത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിലോ? ആ ചിന്തയിലേക്ക് സംവിധായകനും തിരക്കഥാകൃത്തും
‘നിങ്ങൾ കാശിറക്കി കാശു വാരുന്നു. ഞങ്ങൾ നല്ല കണ്ടന്റിറക്കി കാശുണ്ടാക്കുന്നു..’ ബോളിവുഡിനെയും മറികടന്ന് കോടികളുണ്ടാക്കുന്ന ബിസിനസ് മേഖലയായി മലയാള സിനിമ മാറിയപ്പോൾ ഉയർന്നു വന്ന ചോദ്യങ്ങൾക്ക് സമൂഹമാധ്യമങ്ങളിലൊന്നിൽ വായിച്ച മറുപടികളിലൊന്നായിരുന്നു ഇത്. അപ്പോഴും ഒരു ചോദ്യം ബാക്കി നിന്നു. മലയാള
കൗമാരപ്രായത്തിലുള്ള കുട്ടികൾ നേരിടുന്ന സമ്മർദങ്ങൾ വളരെ കൃത്യമായി ചർച്ച ചെയ്യുന്ന വെബ് സീരീസാണ് ‘അഡോളസെൻസ്’. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നാല് ഭാഗങ്ങളുള്ള ഈ സീരീസ്, ഒരു കൗമാരക്കാരൻ ഉൾപ്പെടുന്ന കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പ്രമേയമാക്കിയ സൈക്കളോജികൽ ത്രില്ലറാണ്. കൗമാരപ്രായം കുട്ടികളുടെ
ആരാണ് നമ്മുടെ ഉറ്റവർ? കൂടെപ്പിറന്നവരോ?, ജന്മം തന്നവരോ? അതോ ഉള്ളുതുറന്ന് ഇടപെടാനും അകലയെങ്കിലും എപ്പോഴും ഒരു സാന്ത്വനമായി അരികിലുണ്ടെന്ന് തോന്നിപ്പിക്കുന്നവരോ? അനിൽ ദേവ് രചനയും സംവിധാനവും നിർവഹിച്ച ‘ഉറ്റവർ’ എന്ന ചിത്രം നമ്മുടെ നാട്ടിൽ ഇന്നും നിലനിൽക്കുന്ന ഉച്ചനീചത്തങ്ങളുടെയും സാമൂഹിക
പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി വേർപിരിയാൻ ആകാത്ത വിധം ബന്ധപ്പെടുന്നതും, കൂടുമ്പോൾ ഇമ്പം ഉണ്ടാക്കുന്നതുമാണ് കുടുംബം. പിണക്കങ്ങളുടെ ആയുർദൈർഘ്യം കുറച്ചുകൊണ്ട് സന്തോഷത്തോടെ കഴിഞ്ഞുപോകുന്ന ഒട്ടേറെ കുടുംബങ്ങളെ നമുക്ക് ചുറ്റും കാണാം. എന്നാൽ അവർക്കിടയിലും കൊച്ചുകൊച്ചു പിണക്കങ്ങൾ ഇടയ്ക്ക് എപ്പോഴെങ്കിലും
Results 1-10 of 580
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.