ADVERTISEMENT

പെടേന ∙ പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേന പുഴയിലെ കരയിടിച്ചിലിൽ പുഴയും കൃഷിയും നശിക്കുന്നതായി പരാതി. കാലവർഷക്കെടുതിയിൽ കൃഷി നാശം സംഭവിച്ച കർഷകർക്കു പുഴയിലെ കരയിടിച്ചലും തിരിച്ചടിയാണ്. മലവെള്ളപാച്ചിലിൽ പുഴക്കരയിലെ ആയിരക്കണക്കിനു വാഴകളും മറ്റുകൃഷിയും നശിച്ചു.

കരയിടിച്ചിൽ വ്യാപകമായിട്ടും പുഴയ്ക്കു സംരക്ഷണ ഭിത്തികെട്ടുവാനോ ധനസഹായം നൽകുവാനോ നടപടികളില്ലെന്നാണു കർഷകർ പറയുന്നത്. ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് നടത്തിയ കൃഷികൾ പൂർണമായും നശിച്ചതിനാൽ തിരിച്ചടവിനു പോലും വഴിയില്ലാതെ കർഷകർ വലയുകയാണ്.

മണ്ണ് സംരക്ഷണവുമായി ബന്ധപ്പെട്ട് ഒട്ടേറെ വകുപ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കർഷകരെ സഹായിക്കുവാൻ ആരും തയാറാകുന്നില്ല. നാടിനെ നടുക്കിയ പ്രളയത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നാളിതുവരെ സഹായമെത്തിയില്ലെന്ന പരാതിയും വ്യാപകമാണ്. പെരുമ്പ പുഴയുടെ ശാഖകളായി ഒഴുകുന്ന ഞെക്ലി, കടാംകുന്ന്, പെരുവാമ്പ ,കുറ്റൂർ, മാതമംഗലം പുഴകളിലും കരയിടിച്ചിൽ വ്യാപകമാണ്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com