ലോക്ഡൗണിലെ വലിയ നഷ്ടം: മകനില്ലാതെ അമ്മയുടെ അന്ത്യയാത്ര, അമ്മയെ കാണാതെ മകനും

Mail This Article
തന്നെ സ്നേഹിക്കുന്ന ആരാധകർക്ക് മനസ്സിലൊരു വലിയ വിങ്ങൽ ബാക്കിവച്ചാണ് ഇർഫാൻ ഖാൻ യാത്രയായത്. ഇതൊരു വിടപറച്ചിൽ മാത്രമല്ല, സിനിമയെ വെല്ലുന്നൊരു വേദന നിറഞ്ഞ ക്ലൈമാകാസ് കൂടിയാണ് ഇർഫാന്റെ വിടവാങ്ങൽ. കോവിഡ് രോഗബാധയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ രണ്ട് നഷ്ടങ്ങളാണ് അവസാനദിവസങ്ങളില്‍ ഇര്‍ഫാന് സമ്മാനിച്ചത്.

തുടര്‍ ചികിത്സയ്ക്കായി ലണ്ടനിലേയ്ക്ക് പോകാനിരിക്കെയാണ് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതും രാജ്യാന്തര വിമാനസർവീസുകൾ റദ്ദാക്കുകയും ചെയ്യുന്നത്. ഇതോടെ ലണ്ടന്‍ യാത്ര മുടങ്ങി. ആരോഗ്യസ്ഥിതി വളരെ മോശമായ സ്ഥിതിയിലായിരുന്നു തുടർചികിത്സ മുടങ്ങുന്നത്.
അതിനിടെയാണ് അമ്മ അദ്ദേഹത്തെവിട്ടു യാത്രയാകുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് തൊണ്ണൂറ്റിയഞ്ചുകാരിയായ ഇര്‍ഫന്റെ മാതാവ് സയേദ ബീഗം മരിക്കുന്നത്. ജയ്പൂരിലായിരുന്നു സയേദയുടെ മരണം. എന്നാല്‍, മുംബൈയിലായിരുന്ന ഇര്‍ഫാന് ലോക്ഡൗൺ കാരണം വീട്ടിലെത്തി അമ്മയെ കാണുക സാധ്യമല്ലായിരുന്നു.
അമ്മയുമായി വളരെ ആത്മബന്ധം പുലർത്തിയിരുന്ന താരമാണ് ഇർഫാൻ ഖാൻ. അമ്മ മരിക്കുന്ന സമയത്ത് ഇർഫാന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായിരുന്നു.
മുംബൈിയിലെ വീട്ടിലിരുന്ന് വിഡിയോ കോള്‍ വഴിയാണ് അമ്മയുടെ അവസാന ചടങ്ങുകള്‍ ഇർഫാൻ കണ്ടത്. കൃഷ്ണ കോളനിയില്‍ നിന്ന് നിന്ന് ചുങ്കിനാക കബറിടത്തിലേയ്ക്കുള്ള മാതാവിന്റെ അവസാനയാത്ര കാണുമ്പോൾ അദ്ദേഹം കരയുകയായിരുന്നു.
അമ്മയ്ക്ക് കൂട്ടായി മകനും ഇപ്പോൾ അതേവഴി യാത്രയായി. ലോകം മുഴുവൻ ലോക്ഡൗണിൽ തുടരുമ്പോൾ സിനിമാപ്രേമികളുടെ തീരാവേദനയായി മാറുകയാണ് ഇർഫാൻ.