ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സംഗീതസംവിധായകൻ എ.ആർ.റഹ്മാനെക്കുറിച്ചു വാചാലനായി ഗായകൻ സോനു നിഗം. പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും റഹ്മാൻ മികച്ച ഗായകനാണെന്നും അദ്ദേഹത്തിന്റെ ശബ്ദം ഏറെ ആകർഷണീയമാണെന്നും സോനു പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റഹ്മാനെക്കുറിച്ച് സോനു നിഗം മനസ്സു തുറന്നത്.

‘എ.ആർ.റഹ്മാൻ പരിശീലനം ലഭിക്കാത്ത ഗായകനാണെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം വളരെ മനോഹരമാണ്. അക്കാര്യം അദ്ദേഹത്തിനു തന്നെ അറിയാം. എന്നാൽ താൻ ഒരു മികച്ച ഗായകനാണെന്ന് അദ്ദേഹം ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. റഹ്മാൻ ഒരു മികച്ച സംഗീതസംവിധായകനായതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ശബ്ദത്തിന് എപ്പോഴും കൃത്യമായ താളം ഉണ്ടായിരിക്കും. തന്റെ ശബ്ദത്തിന്റെ ഘടന വളരെ മനോഹരമാണെന്ന് അദ്ദേഹത്തിനറിയാം. പക്ഷേ ഒരിക്കലും ഒരു മികച്ച ഗായകനാണെന്ന് അദ്ദേഹം അവകാശപ്പെടില്ല. പാട്ട് കമ്പോസ് ചെയ്യാനും റഹ്മാൻ എന്നെ അനുവദിച്ചിട്ടുണ്ട്. ‘‘ഇൻ ലംഹോൻ കെ ദാമൻ മേ’’ എന്ന ഗാനത്തിലെ ഒരു ഭാഗം ചിട്ടപ്പെടുത്താൻ അദ്ദേഹം എന്നോട് ആവശ്യപ്പെടുകയുണ്ടായി. ഞാനത് ചെയ്തു. എന്റെ സംഭാവനയെ റഹ്മാൻ അഭിനന്ദിക്കുകയും പാട്ടിൽ അത് ഉൾപ്പെടുത്തുകയും ചെയ്തു’, സോനു പറഞ്ഞു.

സോനു നിഗത്തിന്റെ വാക്കുകൾ ഇതിനകം ചർ‌ച്ചയായിക്കഴിഞ്ഞു. റഹ്മാൻ–സോനു കോംബോയെക്കുറിച്ചു വാചാലരായി ഇരുകൂട്ടരുടെയും ആരാധകരും രംഗത്തെത്തി. 1997 ൽ പുറത്തിറങ്ങിയ ദാവൂദിലൂടെയാണ് റഹ്മാനും സോനുവും ആദ്യമായി ഒന്നിച്ചത്. പിന്നീടിങ്ങോട്ട് ഇരുവരും ചേർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ സംഗീതലോകത്തിനു സമ്മാനിച്ചു.

English Summary:

Sonu Nigam heaps praise on A.R. Rahman's captivating voice and humility, despite his lack of formal training.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com