സോൺ തിരിച്ച് റാണയുടെ പിരിവ്: തൃശൂർ സോണിൽ 50 കോടിയോളം, ഒന്നിച്ചു സ്വരുക്കൂട്ടി

Mail This Article
തൃശൂർ ∙ സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനിയുടെ പേരിൽ പ്രവീൺ റാണ സോണുകൾ തിരിച്ചു കോടികൾ തട്ടിച്ചെന്നു സാക്ഷിമൊഴി. തൃശൂർ സോണിൽ നിന്നു മാത്രം 50 കോടിയോളം രൂപ പിരിച്ചു. മറ്റു ജില്ലകളിൽ നിന്നുള്ള പിരിവു വേറെ. പല സോണുകളിൽ നിന്നു തട്ടിച്ചെടുത്ത തുക ഒന്നിച്ചു സ്വരുക്കൂട്ടിയതും കൈകാര്യം ചെയ്തതും റാണയുടെ പ്രധാന സഹായി ആണെന്നു സാക്ഷികളിലൊരാൾ മൊഴി നൽകി.
Read also: എട്ടെടുത്ത് കൂളായി മഞ്ജു വാരിയർ; ബിഎംഡബ്ല്യു ബൈക്ക് വാങ്ങും
നിക്ഷേപകരിൽ നിന്നു തട്ടിച്ചെടുത്ത പണമുപയോഗിച്ചു 11 ബെനാമികളുടെ പേരിൽ പല സംസ്ഥാനങ്ങളിലായി ഭൂമി വാങ്ങിക്കൂട്ടിയെന്നും മൊഴി ലഭിച്ചതോടെ അന്വേഷണ സംഘം ബെനാമികളുടെ സ്വത്തു വിവരങ്ങൾ കണ്ടെത്താൻ ശ്രമം തുടങ്ങി. പ്രവീൺ റാണ നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി എത്രയെന്ന കാര്യത്തിൽ പൊലീസിന്റെ ആശയക്കുഴപ്പം തുടരുകയാണെങ്കിലും നിക്ഷേപകരും ജീവനക്കാരും കണക്കുകൂട്ടുന്നത് 100 കോടിയിലേറെ രൂപ തട്ടിച്ചെന്നാണ്. പരാതിയുമായി മുന്നോട്ടെത്തിയ ഇരുനൂറോളം പേരുടെ നിക്ഷേപത്തുകകൾ കണക്കുകൂട്ടിയപ്പോൾ തന്നെ 86 കോടി കടന്നിരുന്നു. പരാതി നൽകാത്തവർ ഇനിയുമേറെ.
Read also: ചീറിപ്പാഞ്ഞെത്തിയ കാറിടിച്ച് അമ്മയും മക്കളും മരിച്ച സംഭവം: യുവാവിന് 5 വർഷം തടവ്
English Summary: Zone wise collection by Praveen Rana: Around 50 crores collected in Thrissur zone