150 കോടിയോളം ജനങ്ങളുള്ള രാജ്യത്ത് ഒരു കോടിയോളം വരുന്ന മിഡിൽ ക്ലാസിൽപെട്ട ആദായ നികുതി ദായകർക്ക് വലിയ ഗുണംകിട്ടി എന്നത് ഒഴിവാക്കിയാൽ മറ്റെന്ത് പ്രത്യേകതയാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിന് അവകാശപ്പെടാനുള്ളത്?
കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥ ഞെരുക്കത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ കേന്ദ്ര ബജറ്റിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കാൻ പോകുന്ന നേട്ടങ്ങൾ എന്തെല്ലാമാകും. ജിയോജിത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സി.ജെ. ജോർജ് വിലയിരുത്തുന്നു.
മൂന്നുനാലു വർഷമായി ഓഹരി വിപണിയിലേക്ക് ഒഴുകുന്ന പണത്തിന്റെ ഏറിയ പങ്കും മിഡിൽ ക്ലാസ് ആളുകളുടെതാണ്. (Representative image by: istock/Pekic)
Mail This Article
×
2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനകാര്യ മന്ത്രി അവതരിപ്പിച്ചെങ്കിലും ഓഹരി വിപണിയിൽ അത് വലിയ ചലനമുണ്ടാക്കിയില്ല. മൂന്നാം മോദി സർക്കാരിനെ എക്കാലത്തും അലട്ടിയിരുന്ന ഒരു കാര്യം ഒന്നാം മോദി സർക്കാരിന്റെ കാലത്തും രണ്ടാം മോദി സർക്കാരിന്റെ കാലത്തും ഉദ്ദേശിച്ച സാമ്പത്തിക വളർച്ച നേടാനായില്ല എന്നതുതന്നെയാണ്. അതോടൊപ്പം തന്നെ വലിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് തൊഴിലില്ലായ്മ എന്ന വലിയ പ്രശ്‌നത്തെ കാര്യമായ രീതിയിൽ പരിഹരിക്കാനും സാധിച്ചില്ല.
പ്രതീക്ഷിച്ച സാമ്പത്തിക വളർച്ച ഉണ്ടാകാത്തതിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് പ്രൈവറ്റ്, കോർപറേറ്റ് രംഗത്തെ സംരംഭകർ വ്യാവസായിക മേഖലയിൽ കാര്യമായി നിക്ഷേപിക്കാതെ പണം ഓഹരിവിപണിയിൽ നിക്ഷേപിച്ചു എന്നതാണ്. അതായത് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകത്തക്ക വിധത്തിൽ വ്യാവസായിക നിക്ഷേപം ഉണ്ടായില്ല. അടിസ്ഥാന സൗകര്യവികസന മേഖല, റെയിൽവേ, പ്രതിരോധം തുടങ്ങിയ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകി ആ മേഖലകളിൽ സർക്കാർ തന്നെ നേരിട്ട് നിക്ഷേപം നടത്തി സാമ്പത്തിക വളർച്ച നല്ല നിലയിൽ ആക്കാം എന്ന ധാരണ സർക്കാരിനുണ്ടായിരുന്നു. എന്നാൽ
English Summary:
Union Budget 2025: Middle Class Boon or Missed Opportunity? Kerala's Outlook Analyzed by Geojit Chairman and MD C.J.George.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.