ADVERTISEMENT

മുംബൈ ∙ ഗോവ- മുംബൈ ഹൈവേ പദ്ധതിയിൽ, സംസ്ഥാനത്തെ 466 കിലോമീറ്ററിന്റെ നിർമാണം ജൂൺ മാസത്തിനുള്ളിൽ പൂർത്തിയാക്കും. പൻവേലിനെ ദക്ഷിണ ഗോവയുമായി ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേയാണിത്.   555 കിലോമീറ്റർ പാതയിൽ പൻവേൽ മുതൽ സിന്ധുദുർഗിലെ പാത്രദേവി വരെയുള്ള 466 കിലോമീറ്ററാണ് സംസ്ഥാനത്തുള്ളത്. പൻവേൽ, പെൺ, മഹാഡ്, ചിപ്ലുൺ, ഖേഡ്, രത്നാഗിരി, സംഗമേശ്വർ, സാവന്ത്‌വാഡി, കുഡാൽ, കങ്കാവ്‌ലി, രാജാപുർ എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന പാത ഗോവയിലെ പനജിയിലാണ് അവസാനിക്കുക.

2012ൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ 3,500 കോടി രൂപയായിരുന്നു പദ്ധതിച്ചെലവായി നിശ്ചയിച്ചിരുന്നത്. പിന്നീട്, നിർമാണപ്രവർത്തനങ്ങൾ വൈകിയതോടെ ചെലവ് 7,500 കോടി രൂപയായി വർധിച്ചു. മുംബൈക്കും ഗോവയ്ക്കുമിടയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിന് ഉണർവേകുന്നതാണ് പാത. കൊങ്കണിലെ തീരദേശ മേഖലയിലൂടെ കടന്നുപോകുന്ന പാതയോടു ചേർന്ന്  ഒട്ടേറെ വിനോദസഞ്ചാരകേന്ദ്രങ്ങളുണ്ട്.

6 മണിക്കൂർ ലാഭം 
പദ്ധതി പൂർത്തിയാകുന്നതോടെ, 6 മണിക്കൂറിനകം മുംബൈയിൽ നിന്ന് ഗോവയിലെത്താനാകും. നിലവിൽ 12 മണിക്കൂറോളം വേണ്ടിവരുന്ന യാത്രയാണിത്. ഇഴഞ്ഞുനീങ്ങുന്ന നിർമാണപ്രവർത്തനങ്ങളുടെ പേരിൽ ഏറെ പഴികേട്ട പദ്ധതിയുടെ കരാറുകാരനെതിരെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻ‌പ് ഏക്നാഥ് ഷിൻഡെ സർക്കാർ കേസെടുത്തിരുന്നു. എൻഎച്ച് 66ന്റെ ഭാഗമാണ് പാത. മഹാരാഷ്ട്ര, ഗോവ, കർണാടക, കേരള എന്നീ സംസ്ഥാനങ്ങളിലുള്ളവർക്കു പ്രയോജനപ്പെടുന്ന പാതയുടെ നിർമാണം വൈകിയതോടെ ഹൈക്കോടതിയും ഇടപെട്ടിരുന്നു. പൻവേലിൽ നിന്ന് കൊങ്കണിലൂടെ കടന്നുപോകുന്ന ആദ്യകാല പാതയാണ് നാലുവരിയായി വികസിപ്പിക്കുന്നത്.

English Summary:

Goa-Mumbai highway construction nears completion, reducing travel time between Mumbai and Goa by six hours. The 466-kilometer stretch within Maharashtra, part of NH66, will boost tourism along the scenic Konkan coast.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com