ടിബറ്റിൽ രണ്ടായിരത്തിലേറെ കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഒരു നിധി ശേഖരം അടുത്തിടെയാണ് ചൈനയുടെ ഉപഗ്രഹക്കണ്ണുകളിൽ പതിഞ്ഞത്. ഭൂമിക്കടിയിൽ മറഞ്ഞുകിടക്കുന്ന ലിഥിയത്തിന്റെ വൻശേഖരം. ഭാവിയിൽ നേരിടാൻ പോകുന്ന വലിയൊരു പ്രതിസന്ധി മറികടക്കാനുള്ള വഴി ചൈനയ്ക്കു മുന്നിൽ അനാവരണം ചെയ്യപ്പെടുക കൂടിയായിരുന്നു ഇതിലൂടെ. ഈ ലിഥിയം ഖനനം ചെയ്തെടുക്കുന്നതിലൂടെ എങ്ങനെയാണ് ആഗോള ഖനന മേഖലയിൽ ചൈന വമ്പൻ മുന്നേറ്റം നടത്താൻ പോകുന്നത്?
ലോകത്തിന്റെ ഭാവിക്ക് ഏറെ ആവശ്യമുള്ള ‘ക്രിട്ടിക്കൽ മിനറൽസിൽ’ പ്രധാനിയായ ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയത് ആഗോള വിപണിയിലും ചൈനയെ എങ്ങനെ സഹായിക്കും? ഈ വാർത്ത ഇന്ത്യയ്ക്ക് അത്ര ശുഭകരമല്ലാത്തത് എന്തുകൊണ്ടാണ്?
ലിഥിയം ഖനനത്തിനായി ചിലെയിലെ അറ്റക്കാമ മരുഭൂമിയിലുള്ള ഉപ്പുപാടങ്ങളിലൊന്ന്. ചിലെയിൽനിന്നുള്ള ലിഥിയം കയറ്റുമതിയുടെ 72 ശതമാനവും ചൈനയിലേക്കാണ് (Photo by RODRIGO ARANGUA / AFP)
Mail This Article
×
അടുത്തിടെയാണ് ചൈനീസ് ഉപഗ്രഹങ്ങൾ ആ കാഴ്ച കണ്ടത്. ടിബറ്റിലെ വലിയൊരു പ്രദേശത്ത് കോടാനുകോടി മൂല്യം വരുന്ന ‘നിധി’ ഒളിഞ്ഞുകിടക്കുന്നു. സംഭവം ചൈനീസ് ഗവേഷകർ അധികൃതരെ അറിയിക്കുകയും അത് കുഴിച്ചെടുക്കാനുള്ള നീക്കങ്ങൾ തുടങ്ങുകയും ചെയ്തു. ടിബറ്റിൽ കണ്ടെത്തിയ ഈ ഖനിയെ ‘എല്ലാ ഖനികളുടെയും മാതാവ്’ എന്നാണ് ചൈന വിശേഷിപ്പിച്ചത്. ചൈനയുടെ ഭാവിപദ്ധതികൾക്കു വേണ്ട നിർണായക സഹായങ്ങൾ ഈ ഖനികളിൽനിന്നു ലഭിച്ചേക്കും. ഖനനം ഉൾപ്പെടെ എല്ലാം കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞാൽ രാജ്യാന്തര വിപണിയിൽ പിന്നെ ചൈനീസ് മുന്നേറ്റമായിരിക്കും.
ഭാവിയിൽ ലോകത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായി കണക്കാക്കപ്പെട്ടിട്ടുള്ളതും ഹരിതോർജ ഉൽപാദനത്തിനുള്ള മാർഗങ്ങളായ വിൻഡ് ടർബൈൻ, ബാറ്ററികൾ, സോളർ പാനൽ തുടങ്ങിയവയുടെ നിർമാണത്തിന് അത്യാവശ്യവുമായ ‘ക്രിട്ടിക്കൽ മിനറൽസ്’ എന്നറിയപ്പെടുന്ന ധാതുക്കളുടെ ആഗോള വിതരണത്തിൽ ചൈനയുടെ ആധിപത്യം ഉറപ്പിക്കുന്നതാണ് ടിബറ്റിലെ കണ്ടെത്തൽ. രാജ്യസുരക്ഷയ്ക്കും അത്യാവശ്യമാണ് ലിഥിയം ഉൾപ്പെടുന്ന ഈ ക്രിട്ടിക്കൽ മിനറലുകൾ ടിബറ്റിലെ പുതിയ ലിഥിയം ശേഖരത്തിന്റെ കണ്ടെത്തൽ ചൈനയുടെ ഭാവിയെ എങ്ങനെ മാറ്റിമറിക്കും? ചൈനയുടെ സാമ്പത്തിക മേഖലയെ ഇത് ശക്തിപ്പെടുത്തുമോ? ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളെ ഇത് എങ്ങനെ ബാധിക്കും? വിശദമായി പരിശോധിക്കാം.
English Summary:
2,800 km Lithium Belt in Tibet: How China's Lithium Discovery Reshapes the Global Market
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.