ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കറുപ്പിൽ ഗ്ലാമറസ് ലുക്കിലുള്ള നടി എസ്തർ അനിലിന്റെ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ചിത്രങ്ങൾക്കൊപ്പം രസകരമായ അടിക്കുറിപ്പും ശ്രദ്ധേയമായി. "നിങ്ങൾക്ക് അറിയാമോ എന്താണ് ബുദ്ധിമുട്ടുള്ളതെന്ന്? ഒരു ഫുൾ ബർഗറും 4 ഹോട്ട് വിംഗ്‌സും കഴിച്ചത് എന്റെ അരക്കെട്ടിന്റെ ഭാഗം കവർന്നെടുക്കുന്നു"

ആരാധകരടക്കം ഒരുപാട് പേരാണ് ഫോട്ടോയ്ക്കു താഴെ കമന്റുമായി വരുന്നത്. ക്യാപ്ഷനെ പൂർണമായും അംഗീകരിക്കുന്ന തരത്തിലുള്ള കമന്റ്സുകളും  കാണാം. ദൃശ്യം 3 ആണ് എസ്തറിന്റെ പുതിയ പ്രോജക്ട്.  ‘ദൃശ്യം 3 അനൗൺസ് ചെയ്തു,പോയി അൻസിബയെ വിളിച്ചോണ്ട് വാ ’എന്നു തുടങ്ങി സിനിമയെ പറ്റിയുള്ള കമന്റുകളും ഉണ്ട്.

ദൃശ്യം സിനിമയിലൂടെ പ്രക്ഷകർക്ക് സുപരിചിതയായ താരമാണ് വയനാട്ടുകാരിയായ എസ്തർ അനിൽ.  സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ബാലതാരമായി സിനിമയിലെത്തിയ എസ്തർ ഇപ്പോൾ വിദേശത്ത് പഠിക്കുകയാണ്. ഗ്ലാമർ ഫോട്ടോഷൂട്ടുമായി എസ്തർ ആരാധകരെ ഞെട്ടിക്കാറുമുണ്ട്. ഇത്തരം ഫോട്ടോഷൂട്ടുകളിലൂടെ കടുത്ത വിമർശനം നേരിടുമ്പോഴും ബോൾഡായി മുന്നോട്ടുപോകുകയാണ് താരം. എസ്തറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. 

പഠനത്തിന്റെ തിരക്കിലായതിനാൽ സെലക്ടീവായാണു ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിനു (എൽഎസ്‌ഇ) മുന്നിൽ നിന്നുള്ള ചിത്രം ഈയിടെ നടി പങ്കുവച്ചിരുന്നു.  ഇത് ഏറെ ചർച്ചയുമായി. അവിടെ ഡവലപ്‌മെന്റൽ സ്റ്റഡീസിൽ ഉപരിപഠനം നടത്തുകയാണ് താരം.

English Summary:

Actress Esther Anil Stuns in Glamorous Photo, Sparks Online Discussion

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com