ADVERTISEMENT

വാളയാർ (പാലക്കാട്) ∙ വ്യാഴാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ മൂന്നര വരെ നീണ്ട വിജിലൻസ് പരിശോധനയിൽ വാളയാർ ഇൻ, ഔട്ട്, വേലന്താവളം ചെക്പോസ്റ്റുകളിൽ നിന്നായി 1,61,060 രൂപ പിടികൂടി. 

ഇന്നലെ വാളയാർ ഔട്ട് ചെക്പോസ്റ്റിൽ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കയ്യിൽ നിന്നു കണക്കിൽപെടാത്ത 41,000 രൂപ ഉൾപ്പെടെ 80,700 രൂപയാണു പിടിച്ചത്. വാളയാർ ഇൻ ചെക്പോസ്റ്റിൽ നിന്ന് 71,560 രൂപയും വേലന്താവളത്തു നിന്ന് 8,800 രൂപയുമാണു പിടിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അമിതഭാരം കയറ്റി വരുന്ന ചരക്കുവാഹനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ നേരിട്ടും ഇടനിലക്കാർ വഴിയും കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെത്തുടർന്നാണു വിജിലൻസ് മിന്നൽ പരിശോധനയ്ക്കെത്തിയത്. 

ജനുവരിയിൽ മൂന്നാം തവണയാണു മോട്ടർ വാഹന ചെക്പോസ്റ്റ് കേന്ദ്രീകരിച്ചുള്ള വിജിലൻസ് പരിശോധന നടന്നത്. ജനുവരി 11ന് 5 ചെക്പോസ്റ്റുകളിൽ നിന്നായി 1,49,490 രൂപയും 13ന് 1,77,490 രൂപയും പിടികൂടിയിരുന്നു. ഒരു മാസത്തിനിടെ 4,88,040 രൂപയാണു പിടികൂടിയത്.

English Summary:

Vigilance Crackdown: Raid at Walayar Checkpost nets ₹1.61 Lakh:** A vigilance raid at Walayar checkposts in Palakkad, Kerala seized over ₹1.61 lakh in unaccounted cash from officials allegedly accepting bribes. This is the third such raid in January, highlighting ongoing corruption concerns.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com