ADVERTISEMENT

കണ്ണൂർ∙ പുന്നോൽ ഹരിദാസിന്റെ കൊലപാതകം രാഷ്ട്രീയവിരോധം മൂലമെന്നു റിമാൻഡ് റിപ്പോർട്ട്. കൊലപാതകം നടത്തിയത് ബിജെപി സംഘമാണ്. ഒന്നാംപ്രതി ബിജെപി കൗൺസിലർ ലിജേഷ് ആണ്. പ്രതികൾ ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

നാലംഗ അക്രമി സംഘമാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടുമുറ്റത്തുവച്ചാണു കൊലപാതകം നടന്നത്. അമിത രക്തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ശരീരത്തിൽ 20ലധികം വെട്ടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. ഇടതുകാൽ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതൽ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലിജേഷിനെ കൂടാതെ അമൽ, സുനേഷ്, വിമിൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു

കേസിൽ പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു. കണ്ണവം സ്റ്റേഷൻ സിപിഒ സുരേഷിനെയാണു ബുധനാഴ്ച ചോദ്യം ചെയ്തത്. അറസ്റ്റിലായ ലിജേഷുമായി കൊലപാതക ദിവസം സുരേഷ് സംസാരിച്ചിരുന്നു. ലിജേഷിന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവാണു സുരേഷ്.

English Summary: Haridas murder case: Remand Report

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com