ADVERTISEMENT

കണ്ണൂർ∙ മഴയിലും ചുഴലിക്കാറ്റിലും മലയോരത്തു നാശനഷ്ടം തുടരുന്നു. കർണാടക വനമേഖലയിൽ ഉരുൾപൊട്ടി ഉളിക്കൽ മണിക്കടവ്, വയത്തൂർ, വട്യാംതോട് പ്രദേശങ്ങളിൽ വെള്ളപ്പൊക്കം. 2 വീടുകളിലും 4 കടകളിലും വെള്ളം കയറി. 3 പാലങ്ങൾ വെള്ളത്തിനടിയിലായി. മണിക്കടവ് വളവുപാറയിലെ കൂടക്കാട്ട് ചിന്നമ്മ, ആനപ്പാറയിലെ ഈറ്റയ്ക്കൽ മേരി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. വീട്ടുകാരെ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി, വാർഡ് അംഗം ജാൻസി കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 

kannur-vayathoor-manipara-road-and-manikadavu-chacko-hotel-water-flood
1.വയത്തൂർ-മണിപ്പാറ റോഡിലെ കോളയാട് കടവു പാലം വെള്ളത്തിൽ മുങ്ങിയ നിലയിൽ. 2.മണിക്കടവ് ടൗണിലെ ഐക്കര ചാക്കോയുടെ ഹോട്ടലിൽ വെള്ളം കയറിയ നിലയിൽ

മണിക്കടവ് ടൗണിലെ ഐക്കര ചാക്കോയുടെ ഹോട്ടൽ, കാഞ്ഞിരത്താംകുന്നേൽ ഷിബുവിന്റെ മലഞ്ചരക്ക് ഗോഡൗൺ, കളപ്പുര സിബിയുടെ പെയിന്റ് കട, രാജേഷിന്റെ ബാർബർ ഷോപ്പ് എന്നിവിടങ്ങളിൽ വെള്ളം കയറി. സാധനങ്ങളെല്ലാം മാറ്റിയതിനാൽ നാശനഷ്ടമില്ല. മണിക്കടവ് പുഴയിലെ ചപ്പാത്ത് പാലം, വയത്തൂർ-മണിപ്പാറ റോഡിലെ കോളയാട് കടവു പാലം, വട്യാംതോട്-മണിക്കടവ് റോഡിലെ വട്യാംതോട് പാലം എന്നിവ വെള്ളത്തിൽ മുങ്ങി ഗതാഗതം നിലച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് പൊടുന്നനെ വെള്ളപ്പൊക്കമുണ്ടായത്. നോക്കിനിൽക്കെ പാലങ്ങൾ മുങ്ങിയതോടെ പലരും വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനങ്ങൾ നുച്യാട് പാലം വഴി തിരിച്ചുവിട്ടു. 

kannur-Vattiamthod-bridge
വട്യാംതോട് പാലം വെള്ളത്തിൽ മുങ്ങിയപ്പോൾ.

∙ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ വട്ടോളിയിൽ കുമാരന്റെ 150ൽ പരം വാഴകൾ വെള്ളക്കെട്ടിലായി. 

∙ കൂത്തുപറമ്പിൽ വയൽപ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. 

∙ കോട്ടയം പഞ്ചായത്തിലെ എത്തിൽപ്പീടിക വയലിൽ 50 ഏക്കർ കൃഷി വെള്ളക്കെട്ടിലാണ്. 

rain_kannur.jpg

കണ്ണൂരിൽ നിന്നുള്ള മഴക്കാഴ്ച.ചിത്രം : സമീർ എ. ഹമീദ് ∙ മനോരമ

rain_kannur1.jpg

കണ്ണൂരിൽ നിന്നുള്ള മഴക്കാഴ്ച.ചിത്രം : സമീർ എ. ഹമീദ് ∙ മനോരമ

rain_kannur2.jpg

കണ്ണൂരിൽ നിന്നുള്ള മഴക്കാഴ്ച.ചിത്രം : സമീർ എ. ഹമീദ് ∙ മനോരമ

rain_kannur3.jpg

കണ്ണൂരിൽ നിന്നുള്ള മഴക്കാഴ്ച.ചിത്രം : സമീർ എ. ഹമീദ് ∙ മനോരമ

rain_kannur4.jpg

കണ്ണൂരിൽ നിന്നുള്ള മഴക്കാഴ്ച.ചിത്രം : സമീർ എ. ഹമീദ് ∙ മനോരമ

rain_kannur5.jpg

കണ്ണൂരിൽ നിന്നുള്ള മഴക്കാഴ്ച.ചിത്രം : സമീർ എ. ഹമീദ് ∙ മനോരമ

rain_kannur6.jpg

കണ്ണൂരിൽ നിന്നുള്ള മഴക്കാഴ്ച.ചിത്രം : സമീർ എ. ഹമീദ് ∙ മനോരമ

kannur-rain.jpg

1. മഴയോടൊപ്പം ശക്തിയായി വീശിയ കാറ്റിനെ പ്രതിരോധിച്ച് നിൽക്കുന്ന യുവാക്കൾ. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ നിന്നുള്ള ദൃശ്യം. 2. മഴ കനത്തപ്പോൾ റെയിൻകോട്ട് ധരിച്ച് സൈക്കിളിൽ പോകുന്നവർ. കണ്ണൂർ സിറ്റി നാലുവയലിൽ നിന്നുള്ള ദൃശ്യം. ചിത്രങ്ങൾ: ധനേഷ് അശോകൻ∙മനോരമ

rain-kids-knr.jpg

മഴയത്ത് റോഡിലൂടെ നടന്നുപോകുന്ന കുട്ടികൾ. ജില്ലയിൽ കനത്ത മഴയെ തുടർന്ന് ജില്ലാ ഭരണകൂടം രണ്ട് ദിവസാമായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ

kannur-city-rain-workers.jpg

ജോലി കഴിഞ്ഞ് മഴയത്ത് പോകുന്ന തൊഴിലാളികൾ. കണ്ണൂർ സിറ്റി നാലുവയലിൽ നിന്നുള്ള ദൃശ്യം. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ

rain-running-at-payyambalam.jpg

മഴ പെയ്തു തുടങ്ങിയപ്പോൾ നനയാതിരിക്കാനായി ബീച്ചിൽ നിന്നും ഓടിപോകുന്നവർ. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ

beach.jpg

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ശക്തമായ തിരയിൽ പെട്ട് തീരത്ത് അടിഞ്ഞ തടിക്കഷ്ണങ്ങളും മാലിന്യവും. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ

rain-wind.jpg

പയ്യാമ്പലം ബീച്ചിൽ മഴയോടൊപ്പം ശക്തമായി വീശിയ കാറ്റിൽ പെട്ട സന്ദർശകർ. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ

rain-payyambalam.jpg

മഴയോടൊപ്പം കാറ്റ് ശക്തമായപ്പോൾ പയ്യാമ്പലം ബീച്ചിൽ നിന്നും വാഹനത്തിലേക്ക് കുടചൂടി പോകുന്നയാൾ. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ

rain-at-payyambalam-beach.jpg

പയ്യാമ്പലം ബീച്ചിൽ മഴയോടൊപ്പം ശക്തമായി വീശിയ കാറ്റിൽ പെട്ട സന്ദർശകർ. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ

rain-with-wind.jpg

പയ്യാമ്പലം ബീച്ചിൽ മഴയോടൊപ്പം ശക്തമായി വീശിയ കാറ്റിൽ പെട്ട സന്ദർശകർ. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ

rain_kannur.jpg
rain_kannur1.jpg
rain_kannur2.jpg
rain_kannur3.jpg
rain_kannur4.jpg
rain_kannur5.jpg
rain_kannur6.jpg
kannur-rain.jpg
rain-kids-knr.jpg
kannur-city-rain-workers.jpg
rain-running-at-payyambalam.jpg
beach.jpg
rain-wind.jpg
rain-payyambalam.jpg
rain-at-payyambalam-beach.jpg
rain-with-wind.jpg

∙ ശ്രീകണ്ഠാപുരത്ത് പുഴകളും തോടുകളും നിറഞ്ഞൊഴുകുകയാണ്. പല ഭാഗങ്ങളും വെളളപ്പൊക്ക ഭീഷണിയിലാണ്.  

∙ ചെറുപുഴ ഉമയംചാലിൽ കൂറ്റൻമരം കടപുഴകി വീണു. ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. പെരിങ്ങോത്തു നിന്ന് അഗ്നിരക്ഷാസേനയെത്തി, ഗതാഗതം പുനഃസ്ഥാപിച്ചു. 

∙ നടുവിൽ പഞ്ചായത്തിലെ മുളകുവള്ളി കുന്നത്ത് മോഹനന്റെ വീടും വെള്ളാട് മേലേത്ത് ജ്യോതിഷ് ആന്റണിയുടെ കാർ ഷെഡും മരം വീണു തകർന്നു. 

∙ ഉദയിഗിരി പഞ്ചായത്തിലെ നൂറേക്കർ മണ്ണാംപറമ്പിൽ ഷാജൻ, ജയഗിരിയിലെ പന്തലാട്ട് രാധാമണി എന്നിവരുടെ വീടുകൾ മരം വീണു തകർന്നു. 

∙ തളിപ്പറമ്പ് – കുടക് റോഡിൽ കുട്ടാപ്പറമ്പിനു സമീപം റോഡിന്റെ പാർശ്വഭിത്തി ഇടി‍ഞ്ഞു. 

മയ്യിൽ മേഖലയിൽ മരം വീണുംമറ്റും പലയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറായി. 

ക്വാറി പ്രവർത്തനം 30വരെ നിരോധിച്ചു

അപകട സാധ്യത ഒഴിവാക്കുന്നതിനായി ജില്ലയിലെ കരിങ്കൽ, ചെങ്കൽ ക്വാറികളുടെ പ്രവർത്തനം 30 വരെ നിർത്തിവയ്ക്കാൻ കലക്ടർ ഉത്തരവിട്ടു. ക്രഷർ അടക്കം ഖനനാനുബന്ധ പ്രവൃത്തികളും നിരോധിച്ചിട്ടുണ്ട്. 

യെലോ അലർട്ട്

ഇന്നു മുതൽ 27 വരെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 

ജാഗ്രതാ നിർദേശം

ഇന്നു രാത്രി 11.30 വരെ 2.8 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. നാളെ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും ആൻഡമാൻ കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മീൻ പിടിക്കാൻ പോകരുത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com