ADVERTISEMENT

ഇരിട്ടി∙ നഗരഹൃദയത്തിലെ ജ്വല്ലറിയിൽ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേനയെത്തി സ്വർണം കവർന്ന യുവാക്കൾ കടന്നുകളഞ്ഞു. 2.5 പവൻ തൂക്കം വരുന്ന സ്വർണമാലയും ആയി കടന്ന ഹിന്ദി സംസാരിക്കുന്ന 2 യുവാക്കൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. സംസ്ഥാനാന്തര പാതയിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപത്തുള്ള വിവാ ജ്വല്ലറിയിൽ ഇന്നലെ വൈകിട്ട് നാലേകാലിനാണു കവർച്ച നടന്നത്.

കടയിൽ എത്തിയ 2 യുവാക്കൾ ആദ്യം വെള്ളി മോതിരത്തിന്റെ വില ചോദിച്ചു 600 രൂപ നൽകി വാങ്ങി. പിന്നീട് ഓരോ സ്വർണാഭരണങ്ങളുടെയും വില ചോദിച്ചു. ഒടുവിൽ 100 രൂപയുടെ ചില്ലറ ചോദിച്ചു. ചില്ലറ നൽകാനായി ഉടമ സി.രാജൻ മേശവലിപ്പ് തുറന്നപ്പോൾ ഉള്ളിൽ കണ്ട സ്വർണ മാല നോക്കാനായി എടുക്കാൻ നോക്കിയപ്പോൾ ഉടമ തന്നെ എടുത്തു കൊടുത്തു. പരിശോധിക്കുന്ന നിലയിൽ ഈ മാല നോക്കിയ ശേഷം ചില്ലറ വേണ്ട എന്നു പറഞ്ഞു 100 രൂപ മടക്കി വാങ്ങിയ ശേഷം പൊടുന്നനെ യുവാക്കൾ ഓടിരക്ഷപ്പെടുകയായിരുന്നെന്നു സി.രാജൻ പറഞ്ഞു.

കടയിൽ ഈ സമയം ഒറ്റയ്ക്കായിരുന്നതിനാൽ സമീപത്തുള്ളവരെ അറിയിച്ചു പിന്നാലെ സി.രാജനും ഓടിയെങ്കിലും യുവാക്കൾ രക്ഷപ്പെട്ടിരുന്നു. സിഐ കെ.ജെ.വിനോയിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങളിൽ ഇവരുടെ മുഖം പതിഞ്ഞിട്ടുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com