ADVERTISEMENT

ചങ്ങനാശേരി ∙ മന്നത്തു പത്മനാഭന്റെ 146–ാമത് ജയന്തി ആഘോഷങ്ങൾക്കായി പെരുന്നയിൽ 10,000 പേർക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തലിന്റെ നിർമാണം പൂർത്തിയായി. 45,000 ചതുരശ്രയടിയിൽ കേരളത്തനിമയിലാണു പന്തൽ. 

പ്രവേശനകവാടത്തിന്റെയും പ്രധാന വേദിയുടെയും ജോലികൾ അന്തിമഘട്ടത്തിലാണ്. പ്രവേശനകവാടത്തിന്റെ വശങ്ങളിൽ ത്രിമൂർത്തികളുടെയും പ്രധാന വേദിയുടെ വശങ്ങളിൽ ദശാവതാരവത്തിന്റെയും ചിത്രീകരണമുണ്ട്. 

പ്രധാന വേദിയുടെ ഇരുവശങ്ങളിൽ നടരാജവിഗ്രഹങ്ങളുടെ മാതൃകകളും നിർമിച്ചിട്ടുണ്ട്. പെരുന്നയിൽ നാളെയും മറ്റന്നാളുമായാണു മന്നം ജയന്തി ആഘോഷങ്ങൾ.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കരയോഗം ഭാരവാഹികൾക്കും പ്രവർത്തകർക്കും താമസിക്കുന്നതിനായി എൻഎസ്എസ് വിദ്യാഭ്യാസ സമുച്ചയങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. സ്ത്രീകൾക്ക് വനിതാ ഹോസ്റ്റലിലും താമസസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

എൻഎസ്എസ് ഹിന്ദു കോളജ് മൈതാനത്ത് വിശാലമായ ഊട്ടുപുരയും തയാറാക്കിയിട്ടുണ്ട്. ഒരേ സമയം ആയിരം പേർക്ക് ഇവിടെ ഭക്ഷണം കഴിക്കാം. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണം ഒരുക്കുന്നത്. സമ്മേളനത്തിനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് എൻഎസ്എസ് ഹിന്ദു കോളജ് മൈതാനത്താണു സൗകര്യം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com