ADVERTISEMENT

കോട്ടയം ∙ എക്സൈസ് വകുപ്പിന്റെ ലഹരി മോചന പരിപാടി ‘വിമുക്തി’യിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയത് കോട്ടയത്ത്. 1642 പേരാണു കഴിഞ്ഞ 6 മാസത്തിനിടെ എക്സൈസിന്റെ വിമുക്തി ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സ തേടിയത്. പാലാ ജനറൽ ആശുപത്രിയിലാണ് എക്സൈസിന്റെ വിമുക്തി കേന്ദ്രം പ്രവർത്തിക്കുന്നത്.

പ്രവർത്തനം ഇങ്ങനെ
കുറഞ്ഞ അളവ് കഞ്ചാവ്, രാസലഹരി കേസുകളിൽ ആദ്യമായി പ്രതിയാകുന്നവരെയും ലഹരി ഉപയോഗിക്കുന്നവരെയും സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടു വരാനുള്ള ശ്രമമാണു വിമുക്തി കേന്ദ്രത്തിൽ നടക്കുന്നത്. കൗൺസലിങ്, ലഹരിവിരുദ്ധ ചികിത്സകൾ എന്നിവ ഉറപ്പാക്കും. ലഹരി കേസ് പ്രതികളെ എക്സൈസ് വകുപ്പ് നേരിട്ട് ഇങ്ങോട്ട് ചികിത്സയ്ക്ക് കൊണ്ടുവരുന്നുണ്ട്. ലഹരിക്ക് അടിമകളായവരെ ചികിത്സയ്ക്കായി എത്തിക്കാനും സാധിക്കും.

ലഹരിയിൽ നിന്നു മുക്തരായോയെന്നറിയാൻ ആഴ്ചകളോളം വിമുക്തി സംവിധാനത്തിലൂടെ നിരീക്ഷണം നടത്തുന്നുണ്ട്. കൂടുതൽ ആളുകളെ ലഹരിമുക്തരാക്കാനുള്ള ശ്രമങ്ങൾ ജില്ലാ എക്സൈസിന്റെ ഭാഗത്ത് നിന്ന് ഊർജിതമാക്കി. അതാണ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടാൻ കാരണം.

വിമുക്തി നേടിയാൽ കേസ് ഒഴിവാകും
ലഹരി കേസുകളിൽ ആദ്യമായി പ്രതിയാകുന്ന പ്രായപൂർത്തിയാകാത്തവർക്ക്, ലഹരിയിൽ നിന്നു മോചിതരായെന്ന വിമുക്തി കോഓർഡിനേറ്ററുടെ സർട്ടിഫിക്കറ്റ് എക്സൈസ് വഴി കോടതിയിൽ ഹാജരാക്കിയിൽ കേസ് ഒഴിവാക്കാം. മാസങ്ങൾ നീണ്ട വിലയിരുത്തലിനു ശേഷം വീട്ടുകാർക്കും എക്സൈസിനും ബോധ്യമായാൽ മാത്രമേ കേസിൽ നിന്ന് ഒഴിവാക്കാനുള്ള നടപടി ആരംഭിക്കൂ. ഫോൺ: 6238600251.

English Summary:

Vimukthi drug rehabilitation program in Kottayam witnessed the highest number of admissions in Kerala. The Pala General Hospital's center treated 1642 individuals in the last six months, highlighting the significant need for addiction treatment services in the region.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com