ADVERTISEMENT

ഗൂഡല്ലൂർ ∙ പാടന്തറ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമായി. ഒരാഴ്ചയായി 3 കാട്ടാനകളാണ് ഈ പ്രദേശത്ത് നാശം വിതയ്ക്കുന്നത്. രാത്രിയിലെത്തുന്ന ആനകൾ രാവിലെയാണ് മടങ്ങുന്നത്. പാടന്തറ ജനം തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. കാട്ടാന മേഞ്ഞ് കൃഷിയിടങ്ങൾ പൂർണമായും തരിശു നിലങ്ങളായി മാറി. വീടിന്റെ ഗേറ്റ് തകർത്താണ് കാട്ടാനകൾ വീട്ടുവളപ്പിൽ കയറുന്നത്. ഈ പ്രദേശത്തേക്ക് കാട്ടാനകൾ വരുന്ന ഭാഗത്ത് വനാതിർത്തികളിലെ കിടങ്ങുകൾ മണ്ണ് വീണ് മൂടിപ്പോയിട്ടുണ്ട്.

കിടങ്ങുകളിലെ മണ്ണ് നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.സമീപത്തുള്ള തേയിലത്തോട്ടത്തിൽ തേയില വളർന്ന് കാടായി മാറി. എസ്റ്റേറ്റ് മാനേജ്മെന്റ് തോട്ടം വൃത്തിയാക്കിയാൽ ഈ ഭാഗത്തു കൂടി കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയാം. പാടന്തറയിലെ കൗൺസിലർ ഹനീഫയുടെ നേതൃത്വത്തിൽ ഗൂഡല്ലൂർ ഡിഎഫ്ഒയെ കണ്ട് കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി.

English Summary:

Elephant menace in Padanthera, Gudoor is causing widespread destruction. The local community has submitted a memorandum to the DFO seeking urgent intervention to mitigate this escalating issue.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com