ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ ചൈനയുടെ കടന്നുകയറ്റത്തിന് 5 വർഷം. നിലവിലുള്ള പ്രശ്നങ്ങൾ ചൈനയുമായി ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്നും അതിർത്തിയിൽ പൂർണ സമാധാനം കൊണ്ടുവരാൻ കഴിയുമെന്നും വിദേശകാര്യമന്ത്രി ജയശങ്കർ പറഞ്ഞു. പട്രോളിങ് നടത്താനുള്ള അധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണു നിലവിൽ ശേഷിക്കുന്നതെന്നു മന്ത്രി വ്യക്തമാക്കി. 

ഇരുരാജ്യങ്ങളും തമ്മിൽ സമാധാനമുണ്ടാകുന്നതു മേഖലയ്ക്കു മുഴുവൻ പ്രയോജനപ്പെടുമെന്നു പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിട്ടുള്ളതായും ജയശങ്കർ പറഞ്ഞു. പഴയസ്ഥിതി കൈവരിക്കുന്നതിനായി ഇന്ത്യ നയതന്ത്രചർച്ചകൾ തുടരും. 

2020 മേയിലാണു കിഴക്കൻ ലഡാക്കിൽ ഡെപ്സാങ് , ഡെംചോക് എന്നിവിടങ്ങളിൽ ഇന്ത്യയുടെ ഭൂപ്രദേശത്തേക്കു ചൈനയുടെ സേന കടന്നുകയറിയത്. ഇന്ത്യൻ സേന ഇതിനെതിരെ നിലയുറപ്പിച്ചതോടെയാണു സംഘർഷം രൂപപ്പെട്ടത്. 

English Summary:

Ladakh: Foreign Minister S Jaishankar says talks with China will continue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com