ADVERTISEMENT

കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്:

∙ കേസിൽ നടൻ ദിലീപ് കുറ്റക്കാരനാണെന്നു കരുതുന്നില്ല.

∙ മുഖ്യപ്രതി പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്നതായി പ്രോസിക്യൂഷൻ ഹാജരാക്കുന്ന ചിത്രം പൊലീസ് വ്യാജമായി നിർമിച്ചതാണ്. അതൊരു ഫോട്ടോഷോപ്പ് ചിത്രമാണെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ തുറന്നു സമ്മതിച്ചിട്ടുണ്ട്.

∙ ജയിലിൽനിന്നു ദിലീപിന് അയച്ചതായി പറയപ്പെടുന്ന കത്ത് എഴുതിയതു പൾസർ സുനിയല്ല.

∙ ജയിലിൽനിന്നു കടത്തിയ കടലാസ് പുറത്തു കടത്തി മറ്റാരോ ആണു കത്തെഴുതിയത്.

∙ പൊലീസുകാർ പറഞ്ഞിട്ടാണു കത്തെഴുതിയതെന്നു വിപിൻലാൽ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

∙ സാക്ഷികൾ കൂറുമാറാൻ കാരണം ദിലീപ് സ്വാധീനിച്ചതുകൊണ്ടല്ല, പൊലീസ് അന്വേഷണം കൃത്യമായി നടക്കാത്തതിനാലാണ്.

∙ പൾസർ സുനിയും ദിലീപും ഒരേ ടവർ ലൊക്കേഷനിൽ വന്നതു കേസിലെ തെളിവായി കാണാൻ കഴിയില്ല. താരങ്ങൾ പലരും പങ്കെടുക്കുന്ന ഒരു പരിപാടി അന്ന് കൊച്ചിയിൽ ഉണ്ടായിരുന്നതിനാൽ അവരും െഡ്രെവർമാരുമൊക്കെ ഒരേ ടവർ പരിധിയിൽ വന്നിട്ടുണ്ടാവും.

∙ ദിലീപിനെ ശിക്ഷിക്കാൻ ഒരു തെളിവുമില്ലാതിരുന്ന ഘട്ടത്തിലാണു പുതിയ ഗൂഢാലോചനാ കേസ് ഉണ്ടായത്.

∙ മാധ്യമങ്ങളുടെ സമ്മർദത്തിനു വഴങ്ങിയാണു ദിലീപിന്റെ അറസ്റ്റിലേക്കു പൊലീസ് നീങ്ങിയത്.

∙ അന്നു തെറ്റു പറ്റിയ കാര്യം പൊലീസിപ്പോൾ തുറന്നു പറഞ്ഞാൽ അവരുടെ വിശ്വാസ്യത വർധിക്കും.

∙ 300 രൂപ ചോദിച്ചാണു സുനി കത്തെഴുതിയത്. ഒന്നരക്കോടിയുടെ ക്വട്ടേഷനിൽ ആരെങ്കിലും 300 രൂപ മാത്രം ചോദിക്കുമോ?

∙ ക്വട്ടേഷൻ ലഭിച്ചതിനെത്തുടർന്നുള്ള പീഡനമാണെങ്കിൽ പിടിക്കപ്പെട്ടപ്പോൾ തന്നെ സുനി ഇക്കാര്യം വെളിപ്പെടുത്തുമായിരുന്നു.

∙ നിഗമനങ്ങൾ മുഖ്യമന്ത്രിയെയും ഉന്നത പൊലീസ് അധികാരികളെയും അറിയിച്ചിരുന്നു.

∙ ആദ്യം വാക്കാലും നടപടി കാണാതായപ്പോൾ രേഖാമൂലവും ബന്ധപ്പെട്ടവർക്കു വിവരങ്ങൾ കൈമാറിയിരുന്നു. 

∙ സിനിമാരംഗത്തെ മറ്റു ചിലരും പൾസർ സുനിയിൽനിന്ന് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായതായി പറഞ്ഞിട്ടുണ്ട്.

English Summary: R Sreelekha on Actress attack case reveals

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com